Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെല്ലാനത്തും എടവനക്കാട്ടും കടല്‍ക്കലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:00 am IST
in Ernakulam

പള്ളുരുത്തി: ഓഖി ചുഴക്കാറ്റിന്റെ ഭീകരതയില്‍ കൊച്ചിയില്‍ കടല്‍ കലി തുള്ളി. കടല്‍ കയറിയതിനെ തുടര്‍ന്ന് ചെല്ലാനം, എടവനക്കാട് മേഖലകളില്‍ 168 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം സെന്റ് മേരീസ് യു.പി സ്‌കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടവനക്കാട് ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. മൊത്തം 580 പേരാണ് മൂന്നു ക്യാമ്പുകളിലുമായി കഴിയുന്നത്.

ചെല്ലാനം തീരദേശമേഖലയില്‍ ഭീതി വിതച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കടല്‍കയറ്റം തുടങ്ങിയത്. രാവിലെയായതോടെ കടലേറ്റം രൂക്ഷമായി. ചെല്ലാനം ബസ്സാര്‍, മറുവക്കാട്, മാലാഖപ്പടി, ഗണപതിക്കാട്, കമ്പിനിപ്പടി, കാട്ടിപ്പറമ്പ്, തെക്കേ ചെല്ലാനം, കണ്ടക്കടവ് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്.

വേളാങ്കണ്ണിഭാഗത്ത് കടല്‍ റോഡും കവിഞ്ഞ് ഒഴുകി പ്രദേശത്തെ വീടുകളെ വെള്ളക്കെട്ടിലാക്കി. പുത്തന്‍തോട് ഭാഗത്തും കടല്‍കയറ്റം ശക്തമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കടല്‍ക്ഷോഭമാണ് ചെല്ലാനം കണ്ടത്.

പുലര്‍ച്ചെ രണ്ടു മണിയോടെ തന്നെ അസാധാരണമായ മാറ്റം കടലിലുണ്ടായതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വേലിയേറ്റ സമയം അധികരിച്ചും കടല്‍ വെള്ളം ഉയര്‍ന്നു പൊങ്ങിയതും വേലിയിറക്ക സമയമായിട്ടും വെള്ളം താഴാതിരുന്നതും തീരദേശ വാസികളെ ആശങ്കയിലാഴ്‌ത്തി. പുലര്‍ച്ചെ രണ്ടര മണിയോടെതന്നെ നാട്ടുകാരെ ചെല്ലാനം സെന്റ്‌മേരീസ് സ്‌കൂളിലേക്ക് മാറ്റി. 103 കുടുംബങ്ങളില്‍ നിന്നായി 371 പേരെയാണ് ഇവിടേക്ക് മാറ്റിയത്. 26 കുടുംബങ്ങളിലുള്ള 70 പേരെ പുത്തന്‍തോട്

ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റി. കടലാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു് താമസം മാറി. ചെളി കലര്‍ന്ന വെള്ളമാണ് കരയിലേക്കു് കയറുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കടലില്‍ അസാധാരണമായ മാറ്റം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തീരദേശത്തെ ഏകദേശം 250ഓളം വീടുകളില്‍ ചെളിനിറഞ്ഞ കടല്‍വെള്ളം നിറഞ്ഞു. ഇവിടുത്തെ വീടുകളിലെ ഉപകരണങ്ങളും വീടുനിര്‍മ്മാണ സാമഗ്രികളും കടലൊഴുക്കി കൊണ്ടു പോയി. വീടും മുറ്റവും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം പൊങ്ങിയതിനാല്‍ ശുചി മുറികളിലും വെള്ളം നിറഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കൊച്ചി തഹസില്‍ദാര്‍ അംബ്രോസ്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, കെ.ജെ. മാക്‌സി എംഎല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും ആവശ്യത്തിന് ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ലക്ഷദ്വീപിലും കടലേറ്റം വ്യാപകമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

Kerala

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പുതിയ വാര്‍ത്തകള്‍

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.