Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Jul 16, 2026, 11:07 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യൂതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഈ മാസം 21ന്. വിഎസിനെ സംസ്‌കരിച്ച വലിയചുടുകാട്ടിലെ സ്മാരക നിര്‍മാണം വിവാദത്തിലാക്കിയതിന് പിന്നാലെ, അനുസ്മരണ പരിപാടിയില്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ പങ്കെടുപ്പിക്കാത്തതും സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റിയ കമ്മ്യൂണിസ്റ്റുകാരനെ മരണശേഷവും സിപിഎം നേതൃത്വം അവഹേളിക്കുകയാണെന്നാണ് പാര്‍ട്ടി സഖാക്കളും, എക്കാലവും വിഎസിനൊപ്പം നിന്നവരും വിമര്‍ശിക്കുന്നത്.

അനുസ്മരണ പരിപാടിയിലോ, സ്മാരകം ഉദ്ഘാടനത്തിലോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് സ്ഥാനമില്ല. പിബി അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്. പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

എം.എ. ബേബി ജനറല്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടിയിലെ പല പ്രധാന പരിപാടികളിലും ബേബിയെ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരത്തെ എകെജി സെന്റര്‍ ഉദ്ഘാടനം, ബേബിയെ സാക്ഷിയാക്കി പിണറായി വിജയനാണ് നിര്‍വഹിച്ചത്. സിപിഎമ്മിന്റെ പതിവ് അനുസരിച്ച് മുഖ്യമന്ത്രിയേക്കാളും പ്രതിപക്ഷ നേതാവിനേക്കാളും ഉയര്‍ന്ന സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. എന്നാല്‍ ഇവിടെ പിബി അംഗമായ പിണറായി വിജയനും, സംസ്ഥാന സെക്രട്ടറിക്കും ശേഷമാണ് ബേബിക്ക് സ്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് വിഎസിന്റെ ഒന്നാം അനുസ്മരണ പരിപാടിയിലും നേരിടുന്ന അവഗണനയെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിക്കും ഗോവിന്ദനും എതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇവര്‍ക്ക് ബേബിയുടെ പിന്തുണ ഉണ്ടെന്ന പ്രചാരണവും ഉണ്ട്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ അനുസ്മരണ പരിപാടിയിലെ ഒഴിവാക്കല്‍ ചര്‍ച്ചയാകുന്നത്. വിഎസിനെ പാര്‍ട്ടിക്കുള്ളിലും പുറത്തും അധിക്ഷേപിക്കുകയും, വേട്ടയാടുകയും ചെയ്തവര്‍, അദ്ദേഹത്തിന്റെ സ്മാരകവും, അനുസ്മരണ പരിപാടികളും ഉദ്ഘാടനം ചെയ്യുന്നതിലെ വിരോധാഭാസവും പാര്‍ട്ടി അണികള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സ്മാരക നിര്‍മാണം വിവാദമാക്കിയത് സിപിഎം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് വിമര്‍ശനം.

വലിയ ചുടുകാട്ടില്‍ നേതാക്കള്‍ക്ക് പ്രത്യേകം സ്മാരകം നിര്‍മിക്കില്ലെന്ന പൊതുധാരണ സിപിഎം ലംഘിച്ചെന്ന കുറ്റപ്പെടുത്തലുമായി സിപിഐ രംഗത്തെത്തിയതാണ് വിവാദത്തിന് കാരണം. ഒടുവില്‍ സിപിഐ നേതാവ് ടി. വി. തോമസിന് വലിയ ചുടുകാട്ടില്‍ സ്മാരകം നിര്‍മിക്കാന്‍ അനുവാദം നല്‍കിയതാണ് വിവാദം അവസാനിപ്പിച്ചത്.

രക്തസാക്ഷി സ്മാരക ഭൂമിയില്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ വീണ്ടും അവകാശത്തര്‍ക്കം ഉടലെടുത്തതോടെയാണ് സമവായ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിച്ചത്. വിഎസിനായി ഒരുക്കുന്ന സ്മാരകത്തിന്റെ രൂപകല്‍പനയെ ചൊല്ലിയും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ വിഎസിന്റെ സ്മാരകത്തിന്റെ ചുവര്‍ ഭിത്തി ഒഴിവാക്കി.ചുവര്‍ ഭിത്തി വന്നാല്‍ മറ്റ് സ്മാരകങ്ങള്‍ മറഞ്ഞുപോകും എന്നായിരുന്നു സിപിഐ വാദം. പുന്നപ്ര- വയലാര്‍ രക്തസാക്ഷികളെയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെയും സംസ്‌കരിച്ച വലിയ ചുടുകാട് സിപിഎമ്മിന്റേയും സിപിഐയുടേയും സംയുക്ത ഉടമസ്ഥതയിലാണ്.

Tags: V. S. Achuthanandan's first death anniversaryConstruction of the memorialPunnapra-Vayalar Martyr
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.