തൊടുപുഴ: ചലച്ചിത്ര നടി തൊടുപുഴ വാസന്തി(65) അന്തരിച്ചു. തൊടുപുഴ വാഴക്കുളം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസക്കാലത്തോളമായി കാന്‍സറിന് ചികിത്സയിലായിരുന്നു ഇവര്‍. ഇതിനിടെ പ്രമേഹം കൂടി കാലിന്റെ മുട്ടിന് മുകളില്‍വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
തൊടുപുഴ മണക്കാട് ആര് കെ ഭവന് നിവാസിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വാസന്തി അവസാനമായി അഭിനയിച്ചത് 2016 ല്‍ പുറത്തിറങ്ങിയ ഇത് താന്‍ഡാ പോലീസ് എന്ന ചിത്രത്തിലാണ്. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സിനിമാ നിര്‍മ്മാതാവ് കൂടിയായ ഭര്‍ത്താവ് രജീന്ദ്രന്നായര് കാന്‍സര്‍ ബാധിച്ച് അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: