Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കയ്യേറ്റക്കാര്‍ക്കായി ഒരു ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
inVicharam

ഇടതുമുന്നണിയിലെ തര്‍ക്കത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നാടുനീളെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം. തിരുവനന്തപുരത്ത് നഗരസഭാ മേയറെ ആക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി ജില്ലയിലുടനീളം അവര്‍ ആക്രമണം നടത്തി. മൂന്നാറില്‍ നടക്കുന്നത് ഇതിലും അപ്പുറമാണ്. സിപിഎം-സിപിഐ അടിയുടെ തുടര്‍ച്ചയാണ് അവിടെ നടന്ന ഹര്‍ത്താല്‍ എന്നു തോന്നാം. എന്നാല്‍ അങ്ങനെ ചുരുക്കിക്കാണാന്‍ സാധ്യമല്ലെന്ന് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

വ്യാപകമായ അക്രമങ്ങളാണ് മൂന്നാറില്‍ അരങ്ങേറിയത്. സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. പോലീസിനേയും വെറുതെ വിട്ടില്ല. പട്ടാളത്തേയും കൈകാര്യം ചെയ്തു. സൂര്യനെല്ലിയില്‍ ക്യാമ്പു ചെയ്ത ഇന്ത്യന്‍ നാവികസേവനയുടെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പതിനാലു ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ഇവര്‍ക്ക് അകമ്പടിപോയ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. കശ്മീരിലേയും വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലേയും സാഹചര്യം കേരളത്തിലും സൃഷ്ടിക്കുകയാണെന്നു വേണം കരുതാന്‍. ഇതിനൊക്കെ നേതൃത്വം നല്‍കിയത് ഭരണകക്ഷിയാണെന്നുള്ളതാണ് പ്രധാനം. കശ്മീരില്‍ ഭരണത്തിനൊപ്പം ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ച ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതിപ്പായി സിപിഎം അധഃപതിച്ചതിന്റെ ദയനീയ കാഴ്ചയാണിത്. ഇതിന് തടയിട്ടേ പറ്റൂ.

സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ ന്യായയുക്തമായ ഒരു കാരണമുണ്ടാകും. എന്നാല്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് മൂന്നാറിലെ ഹര്‍ത്താലും അക്രമങ്ങളും. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും. സര്‍ക്കാര്‍ നടപടി തെറ്റാണെങ്കില്‍ അതിനെ രാഷ്‌ട്രീയമായി നേരിടാം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തിരുത്തിക്കാം. അതിനൊന്നും ശ്രമിക്കാതെ ജനങ്ങളെയും യാത്രക്കാരെയുമെല്ലാം ബന്ദികളാക്കി വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന് ന്യായീകരണമില്ല.

മൂന്നാറില്‍ എംപി ഉള്‍പ്പെടെ വ്യാപകമായ കയ്യേറ്റം നടത്തിയെന്നതിനുള്ള തെളിവുകള്‍ ഒന്നിനുപുറകെ ഒന്നായി വരുന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറ്റക്കാരുടെ കൈതാങ്ങികളാണെന്നും തെളിയുന്നു. പള്ളിയുടെയും പട്ടക്കാരുടെയും പേരില്‍ മലകള്‍ കയ്യേറി കുരിശു നാട്ടി ഭൂമാഫിയ സ്വന്തമാക്കുന്നു. ഇതിനൊക്കെ ഓശാന പാടുകയാണ് പണക്കാരുടെ പാര്‍ട്ടിയായിരിക്കുന്ന സിപിഎം. ഇതെല്ലാം നടന്നിട്ടും ജനങ്ങളെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തിയതിന് പിന്നില്‍ രാഷ്‌ട്രീയത്തിനപ്പുറം മറ്റു ചിലതുണ്ട്.

ഇടുക്കി കേന്ദ്രീകരിച്ച് രാജ്യദ്രോഹ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് സാധൂകരിക്കുന്ന ചില അറസ്റ്റുകളും നടന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ഇത്തരം ശക്തികളാണെന്ന് സൂചനയുമുണ്ടായിരുന്നു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെതന്നെ മര്‍മ്മപ്രധാനമായ സ്ഥലങ്ങളിലൊന്നായ ഇടുക്കിയെ സംഘര്‍ഷമേഖലയാക്കുക എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യദ്രോഹമാണ്. ഇതിന് കൂട്ടുനില്‍ക്കുകയാണ് നിര്‍ഭാഗ്യവശാല്‍ സിപിഎം. ആദര്‍ശത്തിന്റെയോ ജനപക്ഷ നിലപാടിന്റെയോ പിന്‍ബലമില്ലെന്ന് ഉറപ്പായിട്ടും കയ്യേറ്റക്കാര്‍ക്കായി ഈ പാര്‍ട്ടി കൈമെയ് മറന്ന് പോരാടുന്നതിന്റെ സത്യം വെളിച്ചത്തുവരേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Thiruvananthapuram

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.