കരുനാഗപ്പള്ളി: ഒരു മാസത്തിനിടയില്‍ കരുനാഗപ്പള്ളിയില്‍ ഭരണകക്ഷിക്കാരുടേയും അവരുടെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘപരിവാര്‍ പ്ര വര്‍ത്തകര്‍ക്ക് നേരെ നടന്ന ത് അക്രമ പരമ്പരകള്‍. പ്രതികള്‍ക്ക് സംരക്ഷണം തീര്‍ ത്ത് പോലീസ്.
വ്യക്തമായ തെളിവുകളോടെ അക്രമിക്കപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ കരുനാഗപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാകുന്നില്ല.
ഒക്ടോബര്‍ 21ന് പുലര്‍ച്ചെ രണ്ടിന് തൊടിയൂര്‍ ഗിരീഷ് ഭവനത്ത് ഗിരീഷിന്റെ കാര്‍പ്പോര്‍ച്ചില്‍ ഇരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ചു. ഈ സംഭവത്തില്‍ രാഹുലില്‍, സഞ്ചു എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ ആറുപേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ ഒരു പ്രതിയെയും പോലിസ് അറസ്റ്റു ചെയ്തിട്ടില്ല.
ഈ മാസം ഏഴിന് ഓച്ചിറ ഞക്കനാല്‍ അമല്‍ ഭവനത്ത് അമല്‍നാഥ് എന്ന ദളിത് വിദ്യാര്‍ത്ഥിയെ ഡിവൈഎഫ്‌ഐക്കാരായ വിഷ്ണുദാസ്, അരുണ്‍കുമാര്‍, വാവ എന്നിവര്‍ ചേര്‍ന്ന് അക്രമിക്കുകയും, വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് കേസെടുക്കാതെ നിസാര വകുപ്പു ചേര്‍ത്ത് കേസെടുത്ത സിഐ വിദ്യാര്‍ത്ഥിക്കെതിരെ പീഡനശ്രമത്തിനു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം ബിഎംഎസ് കരുനാഗപ്പള്ളി മേഖല വൈസ് പ്രസിഡന്റ് രാജന്റെ നമ്പരുവികാലയിലുള്ള വീട് അക്രമിച്ച് വീട്ടുപകരണങ്ങളും ഓട്ടോറിക്ഷയും നശിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയത് സിഐടിയുക്കാരായ നൗഷാദ്, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടോളം പേരാണ്.
ഇതിനു മുന്‍പ് ബിഎംഎസ് പ്രവര്‍ത്തകനായ സുരേന്ദ്രനെയും ഈ സംഘം മര്‍ദിച്ചിരുന്നു. ഇതില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.
















