Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

ഓണക്കാലത്ത് ആവശ്യകത കൂടുന്നത് വിലക്കയറ്റത്തിന് ഇടയാക്കും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 28, 2026, 03:07 pm IST
inKerala, Kottayam

കോട്ടയം: കേരളത്തിന്റെ ഓണം വിപണിയെ ഇത്തവണ അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് സാരമായി ബാധിച്ചേക്കും. മഴ കുറഞ്ഞതോടെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂക്കള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. ഇതിന്റെ പ്രതിഫലനം ഇതിനകംതന്നെ കേരളത്തിലെ മൊത്ത-ചില്ലറ വിപണികളില്‍ പ്രകടമായിത്തുടങ്ങി. ഓണക്കാലത്ത് ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടുമോയെന്ന ആശങ്കയാണ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ളത്.

പച്ചക്കറി വില കുതിക്കുന്നു
തമിഴ്‌നാട്ടില്‍നിന്ന് ഏറ്റവും കൂടുതല്‍ എത്തുന്ന പച്ചക്കറികളിലൊന്നായ കാരറ്റിന്റെ വില ഇതിനകം റെക്കോഡ് ഉയരത്തിലെത്തി. നിലവില്‍ ഒരു കിലോ കാരറ്റിന് 90 രൂപവരെ മൊത്തവിപണിയില്‍ വിലയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചില്ലറ വില്‍പനവില 96-98 രൂപയായി. ഇഞ്ചി വില കിലോക്ക് 160 രൂപയാണ്. വെളുത്തുള്ളിക്കും പച്ചക്കറികള്‍ക്കുമെല്ലാം വില വളരെ കൂടിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ ഉത്പാദനം കുറഞ്ഞതും വിപണിയില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താത്തതുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങള്‍. മഴ ലഭിക്കാത്തതിനാല്‍ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഓണസദ്യയെയും ബാധിക്കും
കേരളത്തിലെ ഓണസദ്യയുടെ പ്രധാന വിഭവങ്ങളായ അവിയല്‍, സാമ്പാര്‍, ഓലന്‍, കാളന്‍, തോരന്‍ തുടങ്ങിയവയെല്ലാം തയ്യാറാക്കാന്‍ വിവിധതരം പച്ചക്കറികള്‍ വേണം. ഈ പച്ചക്കറി ഇനങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയില്ലെങ്കില്‍ മലയാളി വിഭവസമൃദ്ധമായ സദ്യയുണ്ണാന്‍ നന്നേ വിഷമിക്കേണ്ടിവരും. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് ഓണസദ്യയെയും നേരിട്ട് ബാധിക്കുമെന്നു സാരം. അരിയുടെ വിലയും കുതിച്ചുയരുകയാണ്. കിലോക്ക് അഞ്ചു മുതല്‍ പത്തുരൂപ വരെയാണ് വര്‍ധന.

പൂകൃഷിക്ക് കനത്ത തിരിച്ചടി
കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ട് മേഖലയിലെ പൂക്കൃഷി ഇക്കുറി മഴക്കുറവുകാരണം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാധാരണപോലെ കൃഷി ഇറക്കിയെങ്കിലും പകുതി പോലും വിളവെടുക്കാന്‍ കഴിഞ്ഞില്ല. വിരിഞ്ഞ പൂക്കളില്‍ വലിയൊരു പങ്ക് ചൂടും ജലക്ഷാമവും കാരണം കരിഞ്ഞുണങ്ങി നശിച്ചു. ഓണക്കാലത്ത് കേരളത്തിലെ പൂ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ എത്തുന്ന ചെണ്ടുമല്ലി ഉള്‍പ്പെടയുള്ള പൂക്കളുടെ പ്രധാന ഉത്പാദന കേന്ദ്രമാണ് ഗുണ്ടല്‍പേട്ട്. ഇത്തവണ അവിടെ ഉത്പാദനം കുറഞ്ഞതോടെ കേരളത്തിലെ വിപണിയിലേക്ക് പൂവിന്റെ ലഭ്യതയിലും വലിയ കുറവുണ്ടാകും. ഇത് ഓണപ്പൂക്കളത്തിന്റെ മാറ്റു കുറയ്‌ക്കും.

ഗുണ്ടല്‍പേട്ടിലെ കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ബീച്ചനഹള്ളി അണക്കെട്ട് ഇത്തവണ കാര്യമായി നിറഞ്ഞില്ല. വയനാട്ടില്‍നിന്ന് ഒഴുകിയെത്തുന്ന കബനീ നദിയില്‍നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാഞ്ഞതാണ് ഇതിനുള്ള മുഖ്യകാരണം. വയനാട്ടില്‍ ഇക്കുറി മഴ കുറവായിരുന്നതിനാലാണ് അണക്കെട്ടിലേക്ക് വേണ്ടത്ര വെള്ളം എത്താതിരുന്നത് ഇവിടെനിന്നുള്ള ജലസേചനത്തെ ആശ്രയിച്ചിരുന്ന കൃഷിയിടങ്ങളെ പ്രതിസന്ധിയിലാക്കി.

ഇനിയുള്ള മഴയിലും പ്രതീക്ഷ
സാഹചര്യം ഇതാണെന്നിരിക്കെ, ഓണത്തിനു മുമ്പായി ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവാണ് വിപണിയിലെ വിലനിലവാരം നിശ്ചയിക്കുക. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മഴ മെച്ചപ്പെട്ടാല്‍ പച്ചക്കറി, പൂക്കള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ച് വിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ മഴക്കുറവ് തുടര്‍ന്നാല്‍ ഓണവിപണിയില്‍ പൂക്കള്‍ക്കും പച്ചക്കറിക്കും തൊട്ടാല്‍ പൊള്ളുന്ന വില നല്‍കേണ്ടി വരും.

Tags: TamilnaduOnamFlowerRainKarnatakaVegetable
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.