ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷയുള്ള സംസ്ഥാനം ഗോവയാണെന്ന് പഠന റിപ്പോര്‍ട്ട്. കേരളം, മിസോറാം, സിക്കിം, മണിപ്പൂര്‍ തുടങ്ങിയവയും പട്ടികയില്‍ മുന്പിലുണ്ട്. ദല്‍ഹിയാണ് ഏറ്റവും മോശം സംസ്ഥാനങ്ങളില്‍ ഒന്ന്.
ബീഹാര്‍, ഝാര്‍ഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്ത്രീ സുരക്ഷയില്‍ അത്ര മെച്ചമല്ലെന്നും പ്ലാന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ ശിശു വികസന മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട്.ഇക്കാര്യങ്ങളില്‍ ഗോവ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. സ്ത്രീ സംരക്ഷണ നടപടികളില്‍ ഗോവ ഒന്നാമതാണ്. വിദ്യാഭ്യാസത്തില്‍ അഞ്ചാമതും ആരോഗ്യത്തില്‍ ആറാമതും ദാരിദ്യത്തില്‍ എട്ടാമതും. സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ കേരളം രണ്ടാമതാണ്. ബീഹാറാണ് പട്ടികയില്‍ ഏറ്റവും താഴെ. ദല്‍ഹി 2ാമതാണ്. ഝാര്‍ഖണ്ഡ് 27ാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: