Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ – പാലാ റെയില്‍വേ ലിങ്ക് പാലാ റെയില്‍വേ ഭൂപടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:45 pm IST
in Kottayam

പാലാ: ഹൈറെഞ്ചിന്റെ കവാടമായ പാലായില്‍ ചൂളം വിളി കേള്‍ക്കുമെന്ന് എറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാലാ മേഖലയുടെ ഗതാഗത രംഗത്തെ വിപ്ലവകരമായ തീരുമാനത്തിനാണ് കഴിഞ്ഞദിവസം റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ചുരുങ്ങിയ ചിലവുള്ള യാത്ര സാധ്യമാക്കുന്ന ട്രെയിന്‍ യാത്രാ സൗകര്യം പാലായ്‌ക്കും വരുംനാളുകളില്‍ സാദ്ധ്യമായേക്കും. കേരളത്തിനു പുറത്തേക്ക് പോകുന്ന പാലാക്കാരോട് അടുത്ത റെയില്‍വേ സ്റ്റേഷന്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി കൊടുക്കാന്‍ പാലായുടെ പുതുതലമുറയ്‌ക്ക് ഇനി മടിക്കേണ്ടതില്ല. തലങ്ങും വിലങ്ങും റെയില്‍പാളങ്ങള്‍ പാലായിലൂടെ നീളുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത്.

അങ്കമാലി-ശബരി റെയില്‍പാതയോടൊപ്പം ഏറ്റുമാനൂര്‍-പാലാ ലിങ്ക് പാതയും പരിഗണിക്കുമെന്നുള്ള പ്രഖ്യാപനത്തെ പാലാ ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. പാലായുടെ വാണിജ്യ പുരോഗതിയില്‍ നിര്‍ണ്ണായക മുന്നേറ്റത്തിനും റെയില്‍വേ കണക്ടിവിറ്റി സഹായകരമാകും. മദ്ധ്യകേരളത്തിലെ ഏക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും, കേന്ദ്രവിദ്യഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിള്‍ ഐ.ടിയും ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും, നിര്‍ദ്ദിഷ്ട ഗ്രീന്‍ ടൂറിസം പദ്ധതിയും എല്ലാം പാലായിലേക്ക്് നിരവധി പേരെ എത്തിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയാണ്.

ഈ മേഖലയിലുള്ള പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ 50000-ല്‍പരം പേരാണ് കേരളത്തിന്റെയും പുറത്തുനിന്നും നിലവില്‍ എത്തുന്നത്. ബസ് യാത്രാസൗകര്യവും ഏറെയുണ്ടെങ്കിലും ദീര്‍ഘദൂര യാത്രയ്‌ക്ക് ട്രെയിന്‍ യാത്രയെയാണ് ഏവരും ആശ്രയിക്കുന്നത്. പാലാക്കാര്‍ക്ക് ഇനി ട്രെയിനില്‍ ഒരു തിരുവനന്തപുരം യാത്ര സ്വപ്‌നം കാണാം. അതോടൊപ്പം മലബാറിലേക്കും. നാളുകള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ അത് സ്വപ്‌നപദ്ധതി അവതരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നുവെന്നാണ് നിവേദനം നല്‍കിയ ജയ്‌സണ്‍ മാന്തോട്ടം പറയുന്നു്. തത്വത്തില്‍ ഈ ആശയം അംഗീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനസംഘടിപ്പിക്കപ്പെട്ട പ്ലാനിംഗ് ബോര്‍ഡിന്റെ ഗതാഗതത്തിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായ ജയിംസ് വടക്കന്റെ ശുപാര്‍ശ പ്ലാനിംഗ് ബോര്‍ഡുകൂടി അംഗീകരിച്ചപ്പോള്‍ അത് സംസ്ഥാന പദ്ധതിയായി മാറി. നിര്‍ദ്ദിഷ്ട മധുര-കോട്ടയം പാതയുടെ റൂട്ടിലും ഈ പാത ഇടം പിടിച്ചിട്ടുണ്ട്. പാലായില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം ഏറ്റുമാനൂര്‍-പാലാ റെയില്‍വേ ലിങ്ക് പദ്ധതി പ്രഖ്യാപിച്ച റെയില്‍വേയു#ം സര്‍ക്കാരിനെയും അഭിനന്ദിച്ചു. യോഗത്തില്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായി. സണ്ണി കിഴക്കേടം, സാജു എടേട്ട്, ജോസ് തേക്കിലക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.