Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദൈവത്തിന്റെ നാട്ടില്‍ ടെന്‍ഷന്‍ ചുമക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 06:14 pm IST
inVaradyam

തൊട്ടതിനും പിടിച്ചതിനും കണ്ടതിനും കാണാത്തതിനുമൊക്കെ വല്ലാത്ത ടെന്‍ഷനാണ് നാം മലയാളികള്‍ക്ക്. പുറത്തിറങ്ങിയാല്‍ ടെന്‍ഷന്‍. ഇറങ്ങിയില്ലെങ്കില്‍ ടെന്‍ഷന്‍. നാലാളെ ഒരുമിച്ചു കണ്ടാല്‍ ടെന്‍ഷന്‍. ആരെയും കണ്ടില്ലെങ്കിലും ടെന്‍ഷന്‍. അങ്ങനെ ടെന്‍ഷന്‍ പിടിച്ച് നാമൊരു ഒന്നാം സ്ഥാനം നേടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിരക്തസമ്മര്‍ദ്ദ (ബിപി)മുള്ളവരുടെ നാട്. ഏറ്റവും ടെന്‍ഷനില്ലാത്തവര്‍ ബിഹാറുകാര്‍. കൊളസ്‌ട്രോളിന്റെ കാര്യത്തിലും ‘ഫസ്റ്റ്’ നമുക്കുതന്നെ.

നഗരവാസികളുടെ ഇടയിലെ പൊണ്ണത്തടി, അതിരക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും ഭാഷണരീതികളും തമ്മില്‍ ബന്ധിപ്പിച്ച് നടത്തിയ വമ്പന്‍ സര്‍വേ വെളിപ്പെടുത്തിയ സത്യങ്ങളാണിവ. ദേശീയ പോഷകാഹാര കേന്ദ്ര (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍)ത്തിന്റെ നേതൃത്വത്തിലായിരുന്നു സര്‍വെ. വര്‍ഷം 2015-16. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍പ്പെടുന്ന 1000 വാര്‍ഡുകളിലെ 52,577 വീടുകളിലുള്ള 1.72 ലക്ഷം പേരെയാണ് സര്‍വേ സംഘം കണ്ടത്.

ജീവിതശൈലി രോഗങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ആളെക്കൊല്ലികള്‍ക്ക് ആഹാരശീലങ്ങളുമായുള്ള ബന്ധവും സര്‍വേ പഠന വിധേയമാക്കി. ഭക്ഷണത്തിനു പുറമെ വ്യായാമക്കുറവ്, പോഷകക്കുറവ്, പൊണ്ണത്തടി, പുകവലി തുടങ്ങിയ നിരവധി കാരണങ്ങള്‍ സര്‍വേയില്‍ പഠന വിധേയമാക്കി.

കേരളത്തിലെ നഗരവനിതകളില്‍ 31.4 ശതമാനത്തിനും 38.6 ശതമാനം പുരുഷന്മാര്‍ക്കും അതിരക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷനുണ്ടെന്നാണ് സര്‍വേ സംഘം കണ്ടെത്തിയത്. റാങ്ക് പട്ടികയില്‍ ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന ബീഹാറില്‍ ബിപി രോഗികള്‍ യഥാക്രമം 22.2, 15.7 ശതമാനം വീതം മാത്രം. കൊളസ്‌ട്രോളിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം കേരളത്തിലെ നഗരവാസികള്‍ക്കാണ്. കേരള സ്ത്രീകളില്‍ 38.6 ശതമാനത്തിനും കൊളസ്‌ട്രോള്‍ പ്രശ്‌നം. പുരുഷന്മാരില്‍ ഇത് കേവലം 33.5 ശതമാനം മാത്രം.

ഇക്കാര്യത്തില്‍ യോഗി ആദിത്യനാഥിന്റെ സംസ്ഥാനം മികച്ച സ്ഥാനത്താണ്. അതായത് കൊളസ്‌ട്രോള്‍ രോഗികള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം. യുപിയിലെ സ്ത്രീപുരുഷ അനുപാതം 10.8, 12.5 ശതമാനം എന്നിങ്ങനെയത്രെ.പ്രമേഹം അഥവാ ഡയബറ്റിസില്‍ ഒന്നാം റാങ്ക് നേടി നില്‍ക്കുന്നത് പോണ്ടിച്ചേരിയാണ് 42 ശതമാനം. സര്‍വേയില്‍ പങ്കെടുത്ത അന്നാട്ടിലെ 60 ശതമാനം സ്ത്രീകള്‍ക്കും 42 ശതമാനം പുരുഷന്മാര്‍ക്കും അമിതഭാരമുണ്ടെന്ന് മറ്റൊരു കണ്ടെത്തല്‍. തൊട്ടുപിന്നില്‍ തമിഴ്‌നാട്. അതിനും പിന്നിലാണ് ടെന്‍ഷന്‍കാരായ നമ്മുടെ സ്ഥാനം.

ആഹാരസാധനങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ അപാരമായ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. പക്ഷെ വേണ്ടത് കഴിക്കാന്‍ നമുക്കറിയില്ല. സൂക്ഷ്മ മൂലകങ്ങളോ അത്യാവശ്യ ജീവകങ്ങളോ നമുക്ക് തീരെ ലഭിക്കുന്നില്ല: അഥവാ നാം കഴിക്കുന്നില്ല. പ്രതിദിനം 40 ഗ്രാം വീതം ഇലക്കറിയെങ്കിലും ഒരു വ്യക്തി കഴിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും നാം കഴിക്കുന്നത് വെറും 24 ഗ്രാം. ഇലക്കറികള്‍ കഴിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഒഡീഷയാണ്. ഏറ്റവും പിന്നില്‍ പൊറോട്ട പ്രചാരകരായ കേരളീയരും.

മാംസഭക്ഷണത്തില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാര്‍ പ്രദേശവും ഏറ്റവും പിന്നില്‍ മധ്യപ്രദേശും നില്‍ക്കുന്നു. പക്ഷേ പഞ്ചസാരയും ശര്‍ക്കരയും അകത്താക്കുന്ന കാര്യത്തില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനം വിടാതെ പിടിച്ചുനില്‍ക്കുന്നു. ഉപ്പുതിന്നുന്നവരുടെ കാര്യത്തില്‍ കേമന്മാര്‍ ഒഡീഷക്കാരും ആസാംകാരുമെന്നതാണ് മറ്റൊരു രസകരമായ നിരീക്ഷണം. എണ്ണയും കൊഴുപ്പും പാലുല്‍പ്പന്നങ്ങളും ഏറ്റവും കൂടുതല്‍ വലിച്ചുകയറ്റുന്നതിനുള്ള അവാര്‍ഡ് രാജസ്ഥാന് ലഭിച്ചു. അക്കാര്യത്തില്‍ മാത്രം ‘ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ കേമന്മാരായി-റാങ്ക് പട്ടികയില്‍ അവസാനമെത്തി. പഴങ്ങള്‍ ഏറ്റവുമധികം അകത്താക്കുന്നത് ഗുജറാത്തുകാരാണെന്നും കണക്കുകള്‍ കാണിച്ചുതരുന്നു.

കള്ളുകുടിയും പുകവലിയുമൊക്കെ നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. ദേശീയ പോഷക കേന്ദ്രം ശാസ്ത്രജ്ഞന്‍ അവുല ലക്ഷ്മയയുടെ നേതൃത്വത്തില്‍ നടന്ന ഈ ദേശീയ സര്‍വ്വേയില്‍. ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, അന്ധ്ര, കേരള എന്നിവിടങ്ങളിലെ നഗരവാസികളായ പുരുഷന്മാരാണ് പുകവലിയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍. കുടിയന്മാരുടെ കാര്യത്തില്‍ ആദ്യ സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറും അവസാന സ്ഥാനം ഗുജറാത്തും നേടിയെടുത്തു. ഭക്ഷ്യ ധാന്യങ്ങള്‍, തിന-ചോളം തുടങ്ങിയ വസ്തുക്കള്‍ ശരീരത്തിന് ഏറെ നല്ലതാണെങ്കിലും ആവശ്യക്കാര്‍ തീരെ കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ആരോഗ്യമുള്ള ജീവിതത്തിന് നമ്മുടെ ഭക്ഷണ രീതികള്‍ പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഈ സര്‍വേ അടിവരയിട്ടു കാണിക്കുന്നു. അതറിയാന്‍ വൈകുന്നത് ആപത്താവുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ഇത്തരം വാര്‍ത്തകള്‍ നമ്മെ ഒരിക്കലും ടെന്‍ഷന്‍ അടിപ്പിക്കാറില്ലെന്നതാണ് ഖേദകരമായ സത്യം.

വാല്‍ക്കഷണം- മുട്ടയില്‍ മരുന്നു നിറച്ച കോഴികളുടെ കാലം വരവായെന്ന് ജപ്പാന്‍ പത്രമായ യോമിയൂരി ഷിംബുണ്‍. ജൈവസാങ്കേതിക വിദ്യയിലെ ഈ പുത്തന്‍ നേട്ടത്തിനു പിന്നില്‍ ജപ്പാനിലെ ഗവേഷകരാണ്. ജനിതകമാറ്റം വരുത്തിയ കോഴികളുടെ മുട്ടയിലാണ് മാറാരോഗങ്ങള്‍ക്കുള്ള മരുന്ന് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഇത് രോഗചികിത്സയുടെ ചെലവ് നന്നായി കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.