കൊച്ചി: പതിവിനു വിരുദ്ധമായി ഇടവപ്പാതി ഈമാസം 20 വരെയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് തുടങ്ങുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എന്ന ഇടവപ്പാതി സെപ്തംബര്‍ അവസാനത്തോടെ പിന്മാറുകയാണ് പതിവ്. കേരളത്തില്‍ മാത്രമല്ല മിക്ക സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമാണ്.
നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ മഴയാണ് ഇടവപ്പാതി ഇത്തവണ നല്‍കിയത്. സെപ്തംബര്‍ 30 വരെ 1857.38 മില്ലീമീറ്റര്‍ മഴരേഖപ്പെടുത്തി. ഈസമയം 2039.6 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 182.22 മല്ലീമീറ്റര് കുറവ് മാത്രമാണ് ഇത്തവണ ഉണ്ടായത്. 2013 നുശേഷം ഇപ്പോഴാണ് 1800 മില്ലീമീറ്ററിലേക്ക് മഴ എത്തുന്നത്. കഴിഞ്ഞവര്‍ഷം 735.44 മീല്ലീമീറ്റര്(39 ശതമാനം) കുറവ് വന്നിരുന്നു.
ഈമാസം ഒന്നുമുതല്‍ ഇന്നലെ വരെ 124.73 മില്ലീമീറ്റര്‍ മഴ കൂടി അധികമായി ലഭിച്ചു. അതോടെ മഴലഭ്യത 1982.11 മില്ലീലിറ്ററായി. പല ജലസംഭരണികളുടെയും ഷട്ടറുകള്‍ ഉയര്‍ത്തി. ഒരാഴ്ചകൂടി മഴ പെയ്താല്‍ മുഴുവന്‍ മഴയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്മാറാത്തതിനാല് ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 30 ന് അവസാനിക്കേണ്ട ‘തുലാവര്‍ഷം’ എന്ന വടക്ക് കിഴക്കന്‍ കാലവര്‍ഷം ഇനിയും സംസ്ഥാനത്ത് എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: