Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംസ്കൃതോപാസകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:36 pm IST
in Varadyam

ഡോ.കെ.പി. ഹെഗ്‌ഡേ

ഇരുപത്തിയഞ്ച് വര്‍ഷമായി ആലപ്പുഴക്കാര്‍ക്ക് സുപരിചിതനാണ് ഡോ.കെ.പി. ഹെഗ്‌ഡേ. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ ഇദ്ദേഹം ആശുപത്രി ജോലിക്കിടയിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയിലും കഥാപ്രസംഗങ്ങളടക്കമുള്ള സംസ്‌കൃത കൃതികള്‍ രചിച്ച് വ്യത്യസ്തനാവുകയാണ്. ആന്ധ്രയില്‍ നിന്ന് ഒരു നിയോഗം പോലെയാണ് ആലപ്പുഴയുടെ മരുമകനായി എത്തിയത്. 20 വര്‍ഷമായി നഗരഹൃദയത്തിലെ സനാതന ധര്‍മ വിദ്യാലയം ‘ബസന്റ് ഹാള്‍ ‘ എല്ലാ വിജയദശമി ദിനത്തിലും ഡോക്ടറുടെ കൃതികളുടെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കുന്നു. ഇക്കൊല്ലം പ്രകാശനം ചെയ്ത ശ്രീ മഹാഗണപതി അദ്ദേഹത്തിന്റെ 33-ാംത്തെ കൃതിയാണ്. പെരുമയോ പ്രശസ്തിയോ ആഗ്രഹിക്കാതെ സ്‌നേഹിതര്‍ക്കും രോഗികള്‍ക്കുമിടയില്‍ കൃതികള്‍ വിതരണം ചെയ്യുകയാണ് പതിവ്.

വിലയേറിയ ലാബ്പരിശോധനകള്‍ നടത്താതെ തന്നെ രോഗനിര്‍ണയം ചെയ്യാനുള്ള ഡോ. ഹെഗ്‌ഡേയുടെ കഴിവിനെക്കുറിച്ച് രോഗികള്‍ക്കിടയില്‍ എതിരഭിപ്രായങ്ങളില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കാനിടയായതാണ് എഴുത്തിന് പ്രേരണയായതെന്ന് ഡോക്ടര്‍ പറയുന്നു. സ്വാമി തപസ്യാനന്ദ ഇംഗ്ലീഷ് ഭാഷ്യം രചിച്ച ഭാഗവതവും സുന്ദരകാണ്ഡവും സാഹിത്യ രചനയിലേയ്‌ക്ക് ഏറെയടുപ്പിച്ചു. ആദ്യകാല രചനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും സ്വാമിജിയായിരുന്നു. ആദ്യമായി എഴുതിയ കൃതിയിലെ വ്യാകരണ തെറ്റുകള്‍ ശ്രീരാമകൃഷ്ണ മഠം ആചാര്യനായിരുന്ന സ്വാമി സ്വപ്രഭാനന്ദ തിരുത്തി നല്‍കി.

സംസ്‌കൃത സാഹിത്യകാരന്മാരില്‍ ആരും തന്നെ കൈവയ്‌ക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത കഥാപ്രസംഗ രചനയ്‌ക്കും അവതരണത്തിനും മുന്നിട്ടിറങ്ങിയതിനെപ്പറ്റി ഡോക്ടര്‍ ഹെഗ്‌ഡേ പറയുന്നതിങ്ങനെ-‘ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ആന്ധ്രയിലെ വിജയനഗരം എന്ന സ്ഥലത്താണ്. അവിടെ എന്റെ ചെറുപ്പത്തില്‍ ആര്യഭട്‌ല നാരായണദാസ് എന്നൊരു ഹരികഥാ പ്രാസംഗികന്‍ ഉണ്ടായിരുന്നു. നിന്ന നില്‍പ്പില്‍ 10 ഭാഷകളില്‍ അദ്ദേഹം കഥ പറയും. അദ്ദേഹത്തിന്റെ ആഖ്യാനശൈലി ചെറുപ്പത്തില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കഥാപ്രസംഗ രൂപത്തിലുള്ള എന്റെ ആദ്യ കൃതിയാണ് മൃത്യുഞ്ജയം (മാര്‍ക്കണ്ഡേയമുനികഥ). തുടര്‍ന്ന് പ്രഹ്ലാദചരിതം, ഗംഗാവതരണം, ആദിശങ്കരചരിതം, അമൃതോത്ഭവം, ശ്രീനിവാസകല്യാണം, ഭക്തഹനുമാന്‍ എന്നിങ്ങനെ… ഏറ്റവും പുതിയ കൃതി ശ്രീമഹാഗണപതിയാണ്. ഈ കഥകള്‍ നിരവധി വേദികളില്‍ അവതരിപ്പിക്കാനും സാധിച്ചു’.

കഥാപ്രസംഗത്തിലെ ഗാനങ്ങള്‍ക്ക് ആകര്‍ഷകമായി സംഗീതം പകര്‍ന്നിട്ടുണ്ട് ഇദ്ദേഹം. ‘സംഗീതം പഠിച്ചിട്ടില്ല. മുമ്പ് വരികള്‍ എഴുതിയ ശേഷം സംഗീതം നല്‍കുകയായിരുന്നു പതിവ്. ഇപ്പോള്‍ ടീമുമായി ആലോചിച്ച് സംഗീതം ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതുകയാണ്’-ഹെഗ്‌ഡേ പറയുന്നു. സംഗീതം പഠിച്ചിട്ടില്ലെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ താളബോധം നമ്മെ വിസ്മയിപ്പിക്കും. സംസ്‌കൃതത്തില്‍ പദ്യം എഴുതാന്‍ ഏറെ എളുപ്പമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. ‘കര്‍ത്താവില്ലാതെ ക്രിയ കൊണ്ടുതന്നെ പൂര്‍ണമാണ് വാക്കുകള്‍. ഉദാഹരണത്തിന് ഗച്ഛാമി ഞാന്‍ പോകുന്നു. ഗച്ഛതി അവന്‍/അവള്‍ പോകുന്നു. വ്യക്തിക്കോ എണ്ണത്തിനോ അനുസൃതമായി ക്രിയ മാറ്റുന്നില്ല. സംസ്‌കൃത ഭാഷയുടെ മാത്രം പ്രത്യേകതയാണിത്’.

ഇംഗ്ലീഷില്‍ സൂര്യന്‍ എന്നു പറയണമെങ്കില്‍ ടൗി എന്ന വാക്കു മാത്രം. പക്ഷേ സംസ്‌കൃതത്തിലോ മിത്ര, രവി, ഭാസ്‌ക്കര, മാര്‍ത്താണ്ഡ എന്നിങ്ങനെ ഒരായിരം പേരുകള്‍. പദ്യത്തിന്റെ വൃത്തമനുസരിച്ച് ഏതു പദം വേണമെങ്കിലും സ്വീകരിക്കാം. പദജ്ഞാനം ഉണ്ടായിരിക്കണമെന്നു മാത്രം. ഭാഷയ്‌ക്കൊരു ശാസ്ത്രമുണ്ടെങ്കില്‍ അത് സംസ്‌കൃതത്തില്‍ വ്യക്തമാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു. ഗണിതശാസ്ത്ര പ്രകാരം ശബ്ദങ്ങള്‍ തെറ്റാതെ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുഷ്ടുപ്പ് രീതിയിലുള്ള അടുക്കില്‍,കണക്കു തെറ്റാതെ ഗുരു ലഘു പ്രകാരം അക്ഷരങ്ങള്‍ നിരത്തിയാണ് സംസ്‌കൃത കൃതികളുടെ രചന. ശ്രീ ശങ്കരാചാര്യരുടെ കൃതികള്‍ക്കു പോലും പിന്നീട് അനായാസമായി സംഗീതം നല്‍കാനായത് ഇതിനാലാണ്.

സംസ്‌കൃത ഭാഷയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അജ്ഞാനം കൊണ്ടാണെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു. സംസ്‌കൃതം സാധാരണ ജനഭാഷ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഋഗ്വേദത്തില്‍ തന്നെ സംസ്‌കൃത ഭാഷ പൂര്‍ണതയിലെത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുണ്ട്. ലോകത്ത് വേറൊരു ഭാഷയ്‌ക്കും ഇത്രയേറെ പ്രായം അവകാശപ്പെടാനില്ല . സംസ്‌കൃത ഭാഷയുടെ സങ്കീര്‍ണമായ വ്യാകരണമാകാം മറ്റു ഭാഷകള്‍ ഉദയം ചെയ്യാന്‍ കാരണം. സംസ്‌കൃതത്തോട് ഒരുപാട് ചേര്‍ന്നു നില്‍ക്കുന്ന ഭാഷ മലയാളമാണ്. നന്നായി മലയാളം അറിയുന്നവര്‍ക്ക് സംസ്‌കൃതം എളുപ്പം മനസിലാകും എന്നാണ് ഡോക്ടറുടെ അഭിപ്രായം.

ഒരു ഭാഷ പഠിക്കുമ്പോള്‍ അതിന്റെ സംസ്‌കാരം നമുക്കു പകര്‍ന്നു കിട്ടും. ഒരു മനുഷ്യനെ സാംസ്‌കാരികമായി ശുദ്ധീകരിക്കാന്‍ സംസ്‌കൃത ഭാഷയ്‌ക്കു കഴിയുമെന്ന് അടിവരയിട്ടു പറയാം. ഒരാള്‍ക്ക് നല്ല മനുഷ്യനാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സംസ്‌കൃതം പഠിച്ചാല്‍ മതി. വായനയല്ല, അധ്യയനമാണ് ഉദ്ദേശിക്കുന്നത്-ഡോക്ടര്‍ പറയുന്നു.

ആദ്യകാലത്തെഴുതിയ ശിവസഹസ്രനാമാഞ്ജലിയിലെ പല പദങ്ങളുടെയും അര്‍ത്ഥം ഇപ്പോള്‍ ചോദിച്ചാല്‍ പെട്ടെന്നു പറയാന്‍ പ്രയാസമാണെന്നു ഡോക്ടര്‍. ‘ആ ഒരു ഒഴുക്കില്‍ ദൈവം എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നു മാത്രം. അടുത്ത അഞ്ചാറു വര്‍ഷങ്ങളിലേയ്‌ക്കുള്ള കൃതികള്‍ ഇപ്പോഴേ മനസ്സിലുണ്ട്’. ആശുപത്രി തിരക്കിനിടയിലും മനസിലെത്തുന്ന വരികള്‍ കുറിച്ചു വയ്‌ക്കാന്‍ മറക്കാറില്ല ഡോക്ടര്‍ ഹെഗ്‌ഡേ. കുറച്ചു സംസ്‌കൃത ഗ്രന്ഥങ്ങള്‍ പാരായണം ചെയ്ത അറിവും സ്വന്തം നിലയ്‌ക്ക് സംസ്‌കൃതം അധ്യയനം ചെയ്തതിന്റെ ബലവും കൈമുതലാക്കി 1992 ല്‍ തുടങ്ങിയ രചന ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ ഭാവിയിലും തുടരാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട് ഡോ. ഹെഗ്‌ഡേയ്‌ക്ക്. ശ്രീകൃഷ്ണ വിക്രീഡിതം, ശ്രീകൃഷ്ണ വൃത്താമൃതം, ശ്രീ ശിവ സുപ്രഭാതം തുടങ്ങിയവ കൃതികളില്‍ ചിലതാണ്.

ഭാര്യ ഡോ.അനിത ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചര്‍മരോഗ വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. മകള്‍ ഡോ. പ്രസന്ന ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായി സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്നു. മകന്‍ പ്രമോദ് മുംബൈ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അസോസിയേറ്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.