ഹൈദരാബാദ്: വിവാഹത്തട്ടിപ്പ് കേസില്‍ എട്ട് ഷെയ്ഖുമാരേയും നാല് മുസ്ലീം മതനേതാക്കളേയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഷെയ്ഖുമാരേയാണ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന്റെ പേരില്‍ നിഷ്ക്കളങ്കരായ പെണ്‍കുട്ടികളെ ചതിയില്പ്പെടുത്തിയന്നെ കുറ്റം ചുമത്തിയാണ് മതനേതാക്കളെ അറസ്റ്റ് ചെയ്തത്.
സൗദിയില്‍ നിന്നുള്ള ഷെയ്ഖുമാര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു. ഫലാഖ്നുമ, ചന്ദ്രയാന്‍ ഗുട്ട എന്നിവരെയാണ് സൗദി ഷെയ്ഖുമാര്‍ വിവാഹം ചെയ്തത്.
ലോഡ്ജ് ഉടമകളായ നാല് പേരേയും അഞ്ച് ദല്ലാള്ളന്മാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമാനി ഷെയ്ഖിന് വിസ ലഭിക്കുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ഫരീദ് അഹമ്മദ് ഖാനെന്ന മുംബൈയിലെ ഖാസി മേധാവിനേയും തിങ്കളാഴ്ച പിടികൂടിയിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ പെണ്മക്കളെ ഷെയ്ഖുമാര്‍ക്ക് വിവാഹം ചെയ്ത് നല്‍കുകയും പിന്നീട് വെട്ടിലാകുകയും ചെയ്ത നിരവധി കേസുകള്‍ ഇതിന് മുമ്പും ഹൈദരാബാദിലുണ്ടായിട്ടുണ്ട്. പണം ഓഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: