Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളക്കമ്പനികള്‍ക്കെതിരെ കേന്ദ്രം: ഒരു ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 11:58 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികളുടെ ഭാഗമായി രാജ്യത്തെ കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കള്ളക്കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം അഞ്ചു വര്‍ഷത്തേക്ക് അയോഗ്യരാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകള്‍ അച്ചു ഉമ്മന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദേശ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ എന്നിവര്‍ക്കു പുറമേ റാണി ജോര്‍ജ്ജ് ഐഎഎസ് എന്നീ പ്രമുഖര്‍ അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. അയോഗ്യരാക്കപ്പെട്ട ഡയറക്ടര്‍മാര്‍ക്ക് വിലക്കുള്ള അഞ്ചു വര്‍ഷം മറ്റു കമ്പനികളുടെ ഡയറക്ടര്‍ പദവികള്‍ വഹിക്കാനാവില്ല.

നോര്‍ക്ക ഡയറക്ടറായി രേഖകളിലുള്ളതിന്റെ പേരിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയോഗ്യരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. വെബ്‌സൈറ്റ് കൃത്യമായി നവീകരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയുണ്ടായേനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. അയോഗ്യത കല്‍പ്പിച്ച വീക്ഷണം ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയ്‌ക്കാണ് ചെന്നിത്തലയ്‌ക്കെതിരെ നടപടി.

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 12,000 കമ്പനികള്‍ക്കാണ് ഒറ്റയടിക്ക് അയോഗ്യത. ഇവിടത്തെ 14,000 ഡയറക്ടര്‍മാര്‍ അയോഗ്യരായി. ഇവര്‍ക്ക് 2021 വരെ അയോഗ്യത. തുടര്‍ച്ചയായ മൂന്നു വര്‍ഷം ബാലന്‍സ് ഷീറ്റ് അടക്കമുള്ള യാതൊരു രേഖകളും സമര്‍പ്പിക്കാതെ വന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് കേന്ദ്രം കടന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിനെതിരെയും നടപടിയുണ്ട്. പൂട്ടിയ സ്ഥാപനമായി നോര്‍ക്കയെ പ്രഖ്യാപിച്ചു. നോര്‍ക്ക ഡയറക്ടര്‍ സ്ഥാനത്തുള്ളതിനാലാണ് എം.എ. യൂസഫലിക്കെതിരെ നടപടി. 51 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള നോര്‍ക്കയ്‌ക്കെതിരെ നടപടി വന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു.

ജയിലില്‍ കഴിയുന്ന ജയലളിതയുടെ തോഴി ശശികലയുടെ പേരിലുള്ള നാല് കള്ള കമ്പനികള്‍ക്കെതിരെയും നടപടി. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ കൃത്യമായ സാമ്പത്തിക ഇടപാടു വിവരങ്ങള്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇതു ചെയ്യാത്തതിനാലാണ് നടപടി.

കടലാസു കമ്പനികളുടെ പേരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കിയത്. ദല്‍ഹിയില്‍ മുക്കാല്‍ ലക്ഷത്തോളം ഡയറക്ടര്‍മാരെയും മുംബൈയില്‍ 66,851 പേരെയും െൈഹദരാബാദില്‍ 41,156 പേരെയുമാണ് അയോഗ്യരാക്കിയത്.

ബിസിനസില്‍ സജീവമല്ലാത്തതും കൃത്യമായ ആസ്തികള്‍ കൈവശമില്ലാത്തതുമായ കോര്‍പ്പറേറ്റ് സംരംഭങ്ങളാണ് ഷെല്‍ കമ്പനികള്‍ അഥവാ കടലാസ് കമ്പനികള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പിനും മറ്റു നിയമവിരുദ്ധ നടപടികള്‍ക്കുമാണ് കള്ള കമ്പനികള്‍ വഴി പ്രധാനമായും ശ്രമങ്ങള്‍. കമ്പനീസ് ആക്ടിലെ സെക്ഷന്‍ 248(1), 248(2) എന്നീ വകുപ്പുകള്‍ വഴി കമ്പനികളുടെ അംഗീകാരം പൂര്‍ണ്ണമായും താത്കാലികമായും റദ്ദാക്കാന്‍ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.