തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സമര പ്രഖ്യാപനവുമായി ഡോക്ടര്‍മാരുടെ സംഘടന. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടറെയും പിജി വിദ്യാര്‍ത്ഥിയെയും അറസ്റ്റ് ചെയ്താല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ നോട്ടീസില്‍ വ്യക്തമാക്കി.
വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് ഡോക്ടര്‍മാര്‍ മുരുകനെ ആംബുലന്‍സിലെത്തി പരിശോധിച്ചതെന്നും വെന്റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ തിരികെ കൊല്ലത്തേക്ക് കൊണ്ടുപോകാനുള്ള തീരുമാനം ആംബുലന്‍സ് ഡ്രൈവറുടേതായിരുന്നെന്നുമാണ് സംഘടനാ നേതാക്കളുടെ വാദം.
ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡോക്ടര്മാര്ക്കെതിരായാല് കമ്മീഷന് അംഗങ്ങളെ ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെങ്കില്‍ സാഹചര്യമനുസരിച്ചാകും സമരത്തിന്റെ രീതി തീരുമാനിക്കുക. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ അപ്പോള്‍ തന്നെ പണിമുടക്കി സമരം തുടങ്ങാനാണ് സംഘടനാ തീരുമാനം.
അതേസമയം മുരുകന് ഫലപ്രദമായ ചികിത്സ നല്കാന് വിസമ്മതിച്ച രണ്ടു സ്വകാര്യാശുപത്രികളിലെ ഡോക്ടര്‍മാരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ഡോക്ടറേയും സൂപ്രണ്ടിനേയും ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്തതില്‍ പിജി വിദ്യാര്‍ഥികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉന്നതരായ ഡോക്ടര്‍മാരേ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: