Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാന്‍സറിന്റെ വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 09:02 pm IST
in Vicharam

 

ഓരോ രോഗം നിയന്ത്രണാതീതമാകുമ്പോള്‍ പുതിയ മരുന്ന് കണ്ടുപിടിക്കാനും പരിസരം വൃത്തിയാക്കാനും കാത്തിരിക്കുന്ന വേവലാതി പഠനാര്‍ഹമാണ്.

വീട്ടിലെ പച്ചവെള്ളത്തിന് അയലത്തെ കഞ്ഞിവെള്ളേത്തക്കാള്‍ സ്വാദുണ്ടെന്ന പഴയ ചൊല്ല് ശ്രദ്ധാര്‍ഹം. വാട്ടുകപ്പയും കാന്താരിയും ചേനയും ചേമ്പും വാഴച്ചുണ്ടും പേരയ്‌ക്കയും മാങ്ങയും തുടങ്ങി വേലിപ്പരുത്തിവരെ തോരന്‍ വക്കാനുണ്ടായിരുന്നു. കാലം മാറി, പരിഷ്‌കാരം മൂത്തപ്പോള്‍ അടുക്കള ‘കിച്ചന്‍’ ആയി. ”നോള്‍ട്ട വന്നപ്പോള്‍ അടുക്കള കൊട്ടാരംപോലെയായി” (ശ്വേതാ മേനോന്‍ പരസ്യം) വിറകടുപ്പും കരിയടുപ്പും പൊടിയടുപ്പും മണ്ണെണ്ണ അടുപ്പും വഴിമാറി- ഗ്യാസും കറണ്ടും വന്നു. പിന്നാലെ പോക്കറ്റിലിട്ടുകൊണ്ടു നടക്കാവുന്ന 5 കി.ഗ്രാം ഗ്യാസ് അടുപ്പ് വന്നതോടെ അരിയും പച്ചക്കറിയും കറിപൗഡറും ചേര്‍ത്ത് 5 കി.ഗ്രാം പാക്കറ്റുകൂടി ഉണ്ടായാല്‍ രണ്ടു ദിവസം സുഖമായി യാത്രചെയ്യാം. (ശബരിമല യാത്രക്കാരിങ്ങനെ വന്ന് വഴിയിലിരുന്ന് പാകചംചെയ്ത് കഴിച്ച് പൊടിതട്ടിപ്പോകുന്നതു കാണാം)

ഇവിടെ കറിപൗഡര്‍ ഒന്നാം നമ്പര്‍ വില്ലനാകുന്നു. തയ്യാറാക്കിക്കൊണ്ടുവരുന്ന ആഹാരത്തിലും ബേക്കറി സാധനങ്ങളിലും അദൃശ്യ ഭീകരനായ മാംസപ്പശ (ജലാറ്റിന്‍) രണ്ടാമത്തെ വില്ലനാകുന്നു.

പേരെടുത്ത കറിപൗഡര്‍ നിര്‍മാതാക്കളെ മായം ചേര്‍ത്തതിന്റെ പേരില്‍ ഭക്ഷ്യസുരക്ഷാ ഡയറക്ടറായിരുന്ന അനുപമ പിടികൂടി. ആയിരം കോടിയുടെ കറിപൗഡറാണ് നശിപ്പിച്ചത്. പിറ്റെ ആഴ്ച അവരെ മാറ്റുകയും ചെയ്തു.ഈയിടെയാണ് അതുണ്ടായത്.

കീടനാശിനി പ്രയോഗിക്കാത്ത ഒരു സാധനവും മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്ന് ഏവര്‍ക്കുമറിയാം. ഈയിടെ തിരുവനന്തപുരം സിവൈറിആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ വഴിയില്‍ കണ്ട പച്ചക്കറികടകളില്‍നിന്ന് പലയിനം പച്ചക്കറി വാങ്ങി പരിശോധിച്ചു കാണിക്കുന്ന ക്ലാസുണ്ടായിരുന്നു.

ഓരോന്നിന്റെ നിറവും നീളവും വണ്ണവും അഴകാര്‍ന്നത്. ഓരോന്നും ഒടിച്ചപ്പോള്‍ ഒന്നരയിഞ്ചു നീളത്തില്‍ പുഴു. അരിഞ്ഞു കൂട്ടുമ്പോള്‍ പുഴുവിനെ കണ്ടാലും എടുത്തുമാറ്റാതെ കറിപൗഡറും ഉപ്പും ചേര്‍ത്ത് വാങ്ങിവക്കുമ്പോള്‍ മൂക്കടപ്പിക്കുന്ന ഗന്ധം. വയര്‍ അറിയാതെ കഴിക്കുന്നു.

മത്‌സ്യമാസം കഴിക്കുന്നവര്‍ ചീഞ്ഞളിഞ്ഞതും ആഴ്ചകളോളം പുതുമോടി കിട്ടാന്‍ വിഷവും ആസിഡും കലക്കി അടിക്കുന്നതും മറ്റു ജന്തുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവയും (പേഷവിഷവുമാകാം) ഒരു പരിശോധനയുമില്ലാതെ വറുത്തും പൊരിച്ചും കറിപൗഡര്‍/ഉപ്പ്/സവാള അരിഞ്ഞത്, കുരുമുളക് പൊടി, പച്ചമുളക്, ഇഞ്ചി ചേര്‍ത്ത മേമ്പൊടിയോടെ മേശപ്പുറത്ത് റെഡി. തിന്നുപഠിച്ചവര്‍ വേറെ വഴി അന്വേഷിക്കുന്നില്ല.

ഇപ്പോള്‍ വീടുകളില്‍ വിശേഷങ്ങള്‍ക്കു മദ്യം വിളമ്പാമെന്ന് കോടതിതന്നെ ഉത്തരവായി. കഴിക്കുന്ന ആഹാരത്തില്‍ മദ്യം/ലഹരി രഹസ്യമായി എന്തു ചേര്‍ത്തു എന്നറിയാതെ കുടുംബസദസ്സുകളില്‍ യുവതീയുവാക്കള്‍ അബോധാവസ്ഥയിലെത്തുമ്പോള്‍ കുടുംബസദസ്സില്‍ ഭയമില്ലാതെ വിശ്രമിക്കാനും സൗകര്യം! അവിടെ എന്തു നടക്കുന്നുവെന്ന് സ്വപ്‌നം കാണാം. അങ്ങനെയൊരു സദസ്സില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ മകള്‍ മൂന്നുമാസം കഴിഞ്ഞ് ഗര്‍ഭവതിയായെന്ന് അമ്മയോടു പറയുന്നു! മദ്യം സുലഭം. ലഹരി പലവിധം, കുടുംബസദസ്സുകളില്‍ ഭയം വേണ്ട.

ഫാസ്റ്റ്ഫുഡില്‍ അഭയം തേടുന്നവര്‍ (ഒരുനേരമെങ്കിലും) 85 ശതമാനമെന്ന് ബേക്കറിക്കാര്‍. ഇവിടെയാണ് അദൃശ്യമായ മാംസപ്പശകൊണ്ടുള്ള ജലാറ്റിന്റെ വികൃതി. പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥ ങ്ങള്‍, ഐസ്‌ക്രീം, പാല്‍പ്പൊടി, ചീസ് എന്നിവയിലുണ്ട്. എന്താണിത്?

ചത്തുചീഞ്ഞ മൃഗങ്ങളുടെ സര്‍വ്വഭാഗങ്ങളും വെള്ളത്തിലിട്ടു തിളപ്പിച്ച് പ്രത്യേക ആസിഡു ചേര്‍ത്ത് വീണ്ടും ചില രാസവസ്തുക്കള്‍ ചേര്‍ത്ത് മയപ്പെടുത്തി വെണ്ണയേക്കാള്‍ മൃദുവായ ഉല്‍പ്പന്നമാക്കുന്നു. പന്നി, പശു, എലി, പൂച്ച, നായ്‌ക്കള്‍ തുടങ്ങി സകലജന്തുക്കളുടെയും േതാലും എല്ലും കൂട്ടി അരച്ചതാണ് ഈ ഉല്‍പ്പന്നം.

കാപ്പി/പ്രാതലിനുള്ള ധാന്യങ്ങള്‍ എന്നിവക്ക് തിളക്കം കൂട്ടാനിതുവേണം. കൊഴുപ്പു കുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രുചിയും അളവും കൂട്ടാനും ഇതുവേണം. ബേക്കറികളില്‍ എക്ലയേര്‍സ്, മെറഞ്ചസ്, (മുട്ടയുടെ വെള്ളയും പഞ്ചസാരയും ചേര്‍ത്ത പലഹാരം) തയ്യാറാക്കനിതുവേണം.

മിഠായി-കേക്ക്, മധുരപലഹാരങ്ങള്‍, ബീന്‍സ് ടാബ്‌ലറ്റുകള്‍, ജാം, സൂപ്പ്, സോസ്, കുക്കീസ്, വൈനും ബിയറുമടങ്ങുന്ന മദ്യം എന്നിവ തയ്യാറാക്കാന്‍ ഇതുവേണം. മത്‌സ്യത്തിന്റെ കൊഴുപ്പ് മദ്യസംസ്‌കരണത്തിനുപയോഗിക്കുന്നു. മാംസം ഉണക്കാനും സംസ്‌കരിച്ച് സൂക്ഷിക്കാനും ഇതു നിര്‍ബന്ധം.

മരുന്ന് നിര്‍മ്മാണത്തിലെ സുപ്രധാന ഘടകം. ഗുളികയുടെ പുറംചട്ട വഴുവഴുപ്പുള്ളതാക്കുന്നു. അതുകൊണ്ടാണ് വായിലിട്ടാല്‍ തെന്നിയിറങ്ങുന്നത്. അഞ്ചാം പനി, വില്ലന്‍ചുമ, ടെറ്റനസ്, പകര്‍ച്ചപ്പനി, പേവിഷം, മുണ്ടിനീര്, ചിക്കന്‍പോക്‌സ് ഇവയുടെ വാക്‌സിനുകളില്‍ ജലാറ്റിന്‍ നിര്‍ബന്ധമാണ്.

രക്തത്തിലെ പ്ലാസ്മക്കു പകരം ശസ്ത്രക്രിയക്കുശേഷം ഡ്രസ്സിംഗിനുപയോഗിക്കുന്നു. ടൂത്ത്‌പേസ്റ്റുകള്‍, ഓയിന്റ്‌മെന്റുകള്‍, മറ്റ് പേസ്റ്റുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, നീന്തല്‍ താരങ്ങള്‍ക്ക് മുടി ഒതുക്കാന്‍, കോപ്പര്‍, സിങ്ക്, കാഡ്മിയം എന്നിവ ഇലക്‌ട്രോറിഫൈന്‍ ചെയ്യാന്‍ എന്നിവക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.ഫോട്ടോഫിലിം പ്രിന്റുകള്‍ക്കുള്ള പേപ്പര്‍, ഹോളോഗ്രാഫി ഇന്‍ജറ്റ്, ടിവി സ്‌പെയര്‍പാര്‍ട്ടുകള്‍, വീഡിയോക്യാമറ ഫില്‍ട്ടറുകള്‍, കമ്പ്യൂട്ടര്‍ ചിപ്പ്, പ്രോസസ്സര്‍, സാന്‍ഡ്‌പേപ്പര്‍ എന്നിവ നിര്‍മ്മിക്കാനും അത്യാവശ്യമാണ്.

സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ വേണം. കടല്‍പായലില്‍നിന്നുണ്ടാക്കുന്ന അഗര്‍-ആഗര്‍, സെല്ലുലോണ്‍, കരോബ് ബയോബിന്‍ ഇവയ്‌ക്കെല്ലാം വേണം.

ചുരുക്കത്തില്‍ ഭക്ഷണത്തിലൂടെ കടന്നുവരുന്നത് ചത്തുചീഞ്ഞ മൃഗാവശിഷ്ടത്തിലെ വീര്യം (കാന്‍സര്‍ പോലുള്ള മാരക രോഗവിത്ത്) തന്നെ. ധൈര്യമായികഴിക്കുക. മരണത്തിനു പെട്ടെന്ന് കീഴടങ്ങുകയില്ല. ഇഞ്ചിഞ്ചായി മരിക്കാം.

ഇനി ചികിത്‌സ, ഇപ്പോള്‍ കേരളം മുഴുവന്‍ സ്തനാര്‍ബുദം എന്ന പ്രചാരണം ശക്തം. സ്‌കാനിംഗും ശക്തം, 400 രൂപയുടെ മരുന്ന് 40,000 ത്തിന്. എന്നിട്ടും പോരാ, വസ്തുവിന്റെ ആധാരം, ബാങ്ക് അക്കൗണ്ട്, ആധാര്‍, ഐഡി എല്ലാം ചോദിച്ചുതുടങ്ങി.

1942-43 കാലഘട്ടം. രണ്ടാം ലോകമഹായുദ്ധശേഷമാണ് പെന്‍സിലിന്‍ വന്നത്. ധാരാളം പേരെ കൊന്നു. പിന്നാലെ 55-65 ല്‍ ഇന്‍ജക്ഷന്‍ തെറാപ്പി വന്നു. വീണ്ടും 65-75 ല്‍ ഹോര്‍മോണ്‍ തെറാപ്പി വന്നു, 75-85 ല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി വ്യാപകം, കീമോതെറാപ്പി, എക്‌സ്‌റേ, റേഡിയേഷന്‍ വീണ്ടും 95-2000- പ്രതിരോധ കുത്തിവയ്‌പുകള്‍, 11 എണ്ണം (3 മുതല്‍ 6 മാസം വരെ 6 എണ്ണം) പിന്നീട് ബാക്കി 5 എണ്ണം! 2005 ല്‍ റിമൂവല്‍ തെറാപ്പി (പലര്‍ക്കും ഗര്‍ഭപാത്രമില്ല/കുറുനാക്കില്ല). ഒരു കിഡ്‌നിയില്ല, വെര്‍മിഫോം അപ്പന്റക്‌സ് ഇല്ല. കണ്ണുകള്‍ക്കു കണ്ണാടിയും വന്നു ഹാര്‍ട്ട് അറ്റാക്കുകള്‍ കൂടുന്നു. ഓപ്പറേഷന്‍ തെറാപ്പിയും റിമൂവല്‍ തെറാപ്പയും ശക്തമായതോടെ ഒരു ചെറിയ കഥ ഓര്‍മ്മവരുന്നു.

ഞങ്ങളുടെ അണക്കെട്ട് നിര്‍മ്മാണത്തില്‍ (കുളമാവില്‍) 42 ബുള്‍ഡോസറുകള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ 11 എണ്ണം കേടായി മാറ്റിയിട്ടു. ഉന്നത മെക്കാനിക്കല്‍ ചീഫ് വന്നു ഫോര്‍മാനെ വിളിച്ചു നന്നാക്കാന്‍ പറഞ്ഞു.

അദ്ദേഹം കാലിച്ചാക്കുകള്‍ നിരത്തിയിട്ട് അതിലേക്ക് കേടായതിന്റെ മുഴുവന്‍ നട്ടും ബോള്‍ട്ടും അഴിച്ചിട്ടു; എല്ലാം നന്നാക്കി. ചീഫിനെ ഓടിച്ചുകാണിച്ചു. കാലിച്ചാക്കില്‍ മിച്ചം കിടന്ന നട്ടും ബോള്‍ട്ടും എന്താടോ എന്ന് ചോദിച്ചു. ഫോര്‍മാന്‍ പറഞ്ഞു: അതൊക്കെ കമ്പനിക്കാര്‍ വച്ചിരിക്കുന്നതാ. നമുക്കതൊന്നും വേണ്ട!

ഇപ്പോള്‍ പലരെയും കാണുമ്പോള്‍ എനിക്കു തോന്നുന്നു. പലതും നീക്കം ചെയ്താലും കുറെക്കാലം കൂടി കഴിയാം. എന്തൊരു ചികിത്‌സാശാസ്ത്രം! കൊതുകിനെ പിടിക്കാനും പനിയെ വിരട്ടാനും കണ്ണുരുട്ടിക്കാണിക്കുന്നവര്‍ക്ക് ചിന്താശക്തിയും മേധാശക്തിയുമില്ലാതായി.

എലിപ്പനി, പന്നിപ്പനി, കുരങ്ങുപനി, എച്ച്1എന്‍1, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, പക്ഷിപ്പനി! ദൈവമേ, കാന്‍സറിനേക്കാളും എന്‍ഡോസള്‍ഫാനെക്കാളും കൊടിയ വിഷം ഭക്ഷണമായി അകത്തുപോകുന്നു. ജാഗ്രത!!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.