Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 11:45 am IST
in Kottayam

മണര്‍കാട്: വീട്ടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാവരും പ്രാര്‍ഥനയോടെ, ഏറെ പ്രതീക്ഷയോടെ കാത്തിക്കുകയായിരുന്നു അനീഷ് മോഹന്റെ തിരിച്ചുവരവിനായി. ഒടുവില്‍, അനീഷിന്റെ മരണം സ്ഥിരീകരിച്ച്, മൃതദേഹം കണ്ടുകിട്ടിയെന്ന ദുഖകരമായ ആ വാര്‍ത്തയാണ് അവരെ തേടിയെത്തിയത്. ഇതോടെ നാടും ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പ് വീടുമെല്ലാം അക്ഷരാര്‍ഥത്തില്‍ സങ്കടക്കടലില്‍ ആവുകയായിരുന്നു.

പ്രിയപ്പെട്ട അനീഷിന്റെ ജീവനും സിക്കിമില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞെന്ന വിവരം ഉള്‍ക്കൊള്ളാനാവില്ലായിരുന്നു ആര്‍ക്കും. കൊച്ചുമറ്റത്തെ വീട്ടില്‍, തോട്ടയ്‌ക്കാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. അനീഷിന്റെ ജോലിസ്ഥലത്ത് അപകടമുണ്ടായെന്നുമാത്രമേ അച്ഛനമ്മമാരോട് ആദ്യം പറഞ്ഞിരുന്നുള്ളൂ. എട്ടുമാസം പ്രായമുള്ള ഇളയ മകള്‍ കാര്‍ത്യായനിയുടെ ഇരുപത്തെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ ഫെബ്രുവരിയിലാണ് അനീഷ് ഏറ്റവുമൊടുവിലായി നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞായിരുന്നു മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുരങ്കത്തില്‍ അപകടമുണ്ടായതിനു തലേന്നും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തു. സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നത് തിങ്കളാഴ്ച ഉച്ചയോടെയാണ്. നിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷ(എന്‍എച്ച്പിസി)നിലെ ഉദ്യോഗസ്ഥരും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമെല്ലാം തുരങ്കത്തില്‍ കുടങ്ങി.

കനത്ത മഴയും മീഥൈന്‍ വാതക സാന്നിധ്യവുമെല്ലാം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കി. തെരച്ചിലിനിടെ ബുധനാഴ്ച രാത്രിയിലാണ് അനീഷിന്റെ മൃതദേഹം കിട്ടിയത്. എന്‍എച്ച്പിസി സിക്കിം യൂണിറ്റ് സീനിയര്‍ മാനേജരും ജിയോളജിസ്റ്റുമായിരുന്നു അനീഷ്. അനീഷ് മോഹന്‍ പഠിച്ച കോട്ടയം ഗവ. കോളേജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ എന്‍എച്ച്പിസി അധികൃതര്‍ വിളിച്ച് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണ് അപകടമുണ്ടായ വിവരം നാട്ടിലറിഞ്ഞത്.

അനീഷിന്റെ, അബുദാബിയിലുള്ള സഹോദരന്‍ ബിനീഷിനെയും കമ്പനി അധികൃതര്‍ വിളിച്ചു. തുടര്‍ന്ന് ബിനീഷും ദല്‍ഹിയിലെത്തി. അനീഷിന്റെ ഭാര്യ ഡോ. സംഗീതയെയും ബിനീഷിനെയും എന്‍എച്ച്പിസി അധികൃതര്‍ ദല്‍ഹിയില്‍നിന്ന് വിമാനത്തില്‍ സിക്കിമില്‍ എത്തിച്ചിരുന്നു. കോട്ടയം ഗവ. കോളേജില്‍ 2001-2004 വര്‍ഷം ജിയോളജിയില്‍ ബിരുദവും 2004-2006 വര്‍ഷം ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011-ലാണ് എന്‍എച്ച്പിസിയില്‍ ഹരിയാണയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു.

ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്കു പോയത്. തുടര്‍ന്ന് ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറ ചൈതന്യ നഗറിലുള്ള വീട്ടിലായിരുന്നു താമസം.

Tags: Land slideSikkimAneesh Mohan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.