Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ നിഴലില്‍ ഇടതു മന്ത്രിസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 09:00 pm IST
in Vicharam

കേരളത്തിന്റെ സമഗ്രവികസനത്തിന് തുടക്കമിടുമെന്നും എല്ലാം ശരിയാക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുമുന്നണി ഭരണം അഴിമതി ആരോപണങ്ങളുടെ നടുവിലാണ്. ഭരണം തുടങ്ങി ഏറെ കഴിയുന്നതിന് മുമ്പുതന്നെ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മന്ത്രി ഇ.പി. ജയരാജന് രാജിവെക്കേണ്ടിവന്നു. സ്വന്തക്കാര്‍ക്കുവേണ്ടി വഴിവിട്ട നിയമനങ്ങള്‍ നടത്തിയെന്ന വിവാദത്തെതുടര്‍ന്നാണ് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നത്. ഇപ്പോള്‍ ആരോഗ്യമന്ത്രി ശൈലജക്ക് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഎമ്മുകാരനെ ബാലാവകാശ കമ്മീഷനില്‍ അംഗമായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ അംഗീകരിച്ചെങ്കിലും കേസ് നിലനില്‍ക്കുകയാണ്. രണ്ടംഗങ്ങളുടെ നിയമനത്തിന് തിയ്യതി നീട്ടി നല്‍കിയ മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നായിരുന്നു സിംഗിള്‍ ജഡ്ജിയുടെ പരാമര്‍ശം. നിയമസഭയില്‍ അഭൂതപൂര്‍വ്വമായ എതിര്‍പ്പാണ് മന്ത്രി നേരിടുന്നത്.

കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കുന്ന പ്രത്യേകസമിതിയുടെ അദ്ധ്യക്ഷയാണ് ആരോഗ്യമന്ത്രി. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള സുപ്രധാന സമിതിയില്‍ പത്തിലധികം കേസില്‍ പ്രതിയായ വ്യക്തിയെ പരിഗണിച്ചതും, ഈ മേഖലയില്‍ യോഗ്യതയുള്ള പലരെയും ഒഴിവാക്കിയതും എന്തുകൊണ്ടാണെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും വിശദീകരിക്കേണ്ടതാണ്. മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി നിയമനത്തിലും ആരോഗ്യമന്ത്രി ഇടപെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലേക്കുള്ള സംസ്ഥാന പ്രതിനിധിയെ നിയമിച്ചത് എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടും സര്‍ക്കാര്‍ വകുപ്പുകളിലെ പ്രമുഖരെ തഴഞ്ഞുമാണ്. മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായിരുന്ന ഡോ. പി.കെ. ജമീലയെ ആര്‍ദ്രം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചതിനെക്കുറിച്ചും ആരോപണമുയര്‍ന്നിരിക്കുകയാണ്.

കേരള ഹെല്‍ത്ത് വെല്‍ഫെയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ഡബ്ല്യുഎസ്) മാനേജിംഗ് ഡയറക്ടറായി നിയമിച്ചതും വിവാദമായിരിക്കുന്നു. തസ്തികയിലേക്ക് അപേക്ഷ നല്‍കാത്ത അശോക് ലാലിനെ നിയമിക്കുന്നതിനു പിന്നിലുള്ള താല്‍പ്പര്യമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയില്‍ വയ്‌ക്കേണ്ടതാണെന്ന ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ പോലും അവഗണിക്കപ്പെട്ടു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് സമഗ്രമായ പരിശോധന ഉണ്ടാവണം. രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിക്കുകയും കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും ലംഘിക്കുകയും സ്വജനപക്ഷപാതം നടത്തുകയുമാണ് ഇടതുസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായിരിക്കുന്നത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളാണ്. റിസോര്‍ട്ടിനുവേണ്ടി കായല്‍ കൈയേറിയെന്ന ആരോപണം നേരിടുകയാണ് മന്ത്രി തോമസ് എം. ചാണ്ടി. കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നും ഒട്ടും മോശമല്ല തങ്ങളെന്ന് തെളിയിക്കുകയാണ് ഇടതുസര്‍ക്കാറിലെ മന്ത്രിമാര്‍.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്ന വിധിയുടെ മറവില്‍ മറ്റ് അഴിമതി ആരോപണങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി ബോര്‍ഡും കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ നടപടികള്‍ തയ്യാറാക്കിയത് വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്നും, മന്ത്രിമാര്‍ അറിഞ്ഞില്ലെന്നുമുള്ള വാദം അംഗീകരിക്കാനാവാത്തതാണ്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ കമ്പനിയുമായി കരാറുണ്ടാക്കുന്നത് വൈദ്യുതബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മാത്രമാണോ? മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായം ഏതടിസ്ഥാനത്തിലാണ് അനുവദിച്ചത് തുടങ്ങിയ നിരവധി വസ്തുതകള്‍ ഇന്നും ഇരുട്ടിലാണ്. ഉദ്യോഗസ്ഥരെ ബലികൊടുത്തുകൊണ്ട് തീരുമാനമെടുത്ത മന്ത്രിമാര്‍ രക്ഷപ്പെടുന്ന പതിവ് ആവര്‍ത്തിക്കപ്പെടുകയാണ്.

ലാവ്‌ലിന്‍ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് ഉറപ്പായ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിമാര്‍ക്കെങ്ങനെയാണ് ഒഴിഞ്ഞു നില്‍ക്കാനാവുക. വൈദ്യുതബോര്‍ഡിന് 374 കോടിയുടെ നഷ്ടം കണക്കാക്കിയ കേസില്‍ ഉദ്യോഗസ്ഥര്‍ മാത്രം പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ഉണ്ടായതെങ്ങനെയാണ്. ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടാകുന്ന നിയമനടപടികളിലൂടെ ഇത് വെളിച്ചത്ത് വരുമെന്ന് പ്രതീക്ഷിക്കാം. സിബിഐയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ഒരു വര്‍ഷത്തിനിടെ രണ്ടു മന്ത്രിമാര്‍ രാജിവെക്കേണ്ടിവന്ന ഇടതു മന്ത്രിസഭ അഴിമതി രാജാണ് നടപ്പാക്കുന്നത്. സംശുദ്ധമായ ഭരണവും സുതാര്യമായ നടപടികളും ഇടതു സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ഇന്ന് ഉച്ചയ്‌ക്ക്; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

Kerala

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.