ഹൈക്കോടതിയില്‍ എന്റെയൊരു സുഹൃത്തുണ്ട്. അദ്ദേഹം പറയാറുണ്ട്, അവിടെ വീഴുന്ന മാതാപിതാക്കളുടെ കണ്ണീരിനെക്കുറിച്ച്. കാന്‍സര്‍ വാര്‍ഡില്‍ മകനുവേണ്ടി വ്യര്‍ത്ഥമായി കാത്തിരുന്ന എനിക്ക്, കോടതി വരാന്തയില്‍ സ്വന്തം മകള്‍ക്കുവേണ്ടി കാത്തുനില്ക്കുന്ന മാതാപിതാക്കളുടെ ദുഃഖം മനസ്സിലാവും.
പത്തിരുപതു വര്‍ഷക്കാലം ഹൃദയത്തോട് ചേര്ത്തോമനിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ട്, ഒടുവിലൊരു സുപ്രഭാതത്തില്‍, അക്കാലമത്രയും മുലപ്പാല്‍ നുകര്‍ന്ന പെറ്റമ്മയുടെ മാറിടത്തില്‍ ചവിട്ടിത്തള്ളി കുടുംബബന്ധങ്ങളുടെ പൊക്കിള്‍ക്കൊടി മുറിച്ച് ഇന്നലെക്കണ്ടവന്റെ തോളില്ച്ചാഞ്ഞിറങ്ങിപ്പോകുമ്പോള്, തങ്ങള്‍ ആരുമല്ലാതായിത്തീരുന്ന നിസ്സഹായത തിരിച്ചറിയുന്ന അച്ഛനമ്മമാരുടെ ദുഃഖം ഒരൊറ്റ പെണ്‍കുട്ടിയുടെ മാത്രം അച്ഛനായ എനിക്ക് ഉള്‍ക്കൊള്ളാനാവും.
മകള്‍ ഡോക്ടറായിക്കാണാന്‍ മോഹം. ലോണെടുത്താണു പഠിപ്പിച്ചത്. അവളുടെ കുഞ്ഞിന് വൈക്കത്തപ്പന്റെ തിരുനടയില്‍ മടിയിലിരുത്തി ചൊറുകൊടുക്കാന് മോഹം- ഏതൊരമ്മയുടെയും അച്ഛന്റെയും സ്വപ്നമാണ്, കുടുംബബന്ധങ്ങളുടെ ഊഷ്മളതയില് വളര്‍ന്ന നമ്മുടെ സംസ്കാരത്തില്‍. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇത്തരം സ്വപ്നങ്ങളാണ്.
പക്ഷേ എത്രപെട്ടന്നാണാ സ്വപ്നങ്ങള്‍ തകര്‍ത്തത്. പഠനം പാതിവഴിയിലുപേക്ഷിച്ച്, വിശ്വാസത്തിന്റെ മുഖം തട്ടമിട്ടുമറച്ച്, ഇന്നലെവരെ താന്‍ നെഞ്ചിലടുക്കിച്ചേര്ത്തുകൊണ്ടു നടന്നപ്പോള്‍ ‘അമ്മേ’ എന്നും ‘മോളേ’ എന്നും മുഴുവന്‍ വിളിക്കാത്ത പുന്നാരമകള്‍, ആരെന്നുപോലുമറിയാത്ത ഒരു തട്ടക്കാരിയുടെ നെഞ്ചൊട്ടി, അവര്‍ക്കുവേണ്ടി സ്വന്തം രക്തത്തെ, പെറ്റമ്മയെ ശത്രുപക്ഷത്തുനിര്‍ത്തി വിചാരണ ചെയ്യുക…!
ഇന്നലെക്കണ്ടവനൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ വൈക്കത്തപ്പനെപ്പോലുമുള്ക്കാനാവാത്തവിധം അവളുടെ മനസ്സില്‍ അസഹിഷ്ണുതയുടെ വിഷം നിറച്ചത് ഏതൊരു ദൈവമാണോ ആ ദൈവത്തെ ഭയപ്പെടണം…ആ അസഹിഷ്ണുതയെയാണല്ലോ ‘അവാര്‍ഡ് വാപ്പസി’കള്‍ സഹിഷ്ണുതയായി കൊണ്ടാടിയത്!
കുടുംബത്തിന്റെ ഹൃദയവേദന ആരും കാണുന്നില്ല! മാധ്യമങ്ങളില്‍ മുഖം മിനുക്കി വന്നിരുന്ന് ഭരണഘടനയുടെ തലനാരിഴ കീറി ചപ്ലാച്ചിയടിക്കുന്ന, കുടുംബമെന്തെന്നറിയാത്ത അഴിഞ്ഞുലഞ്ഞ സംസ്കാരത്തിന്റെ സന്തതികളായ പുരോഗമന മതേതരന്മാര് വിഷം പുരട്ടിയ നാവുകൊണ്ട് മുറിവേല്‍പ്പിക്കുന്നത് അവളുടെ അമ്മയെ മാത്രമല്ല, സ്വന്തം മാതൃത്വത്തെക്കൂടിയാണെന്ന് തിരിച്ചറിയണം.
പഠിക്കാന്‍ ലോണെടുക്കേണ്ടിവന്ന അച്ഛന്റെ മകള്‍ പഠിത്തം നിര്‍ത്തി മതംമാറി തട്ടമിട്ടതോടെ അവള്‍ക്കുവേണ്ടി വാദിക്കാന്‍ ഹൈക്കോടതിയിലെത്തിയതു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സുപ്രീംകോടതി വക്കീലന്മാര്! ആരാണീ പണം മുടക്കുന്നത്. ആരാണവളെ ഏറ്റെടുത്തത്? എന്താണവരുടെ ലക്ഷ്യം? നേട്ടം?
കശ്മീരില്‍ കാശുകൊടുത്തു കല്ലെറിയിക്കുന്നതുപോലെ ഇവളുടെ തട്ടത്തിന് മറയത്തുനിന്ന് കളിക്കുന്നതാര്? കേവലം മതംമാറ്റത്തിന്റെയോ പ്രണയത്തിന്റെയോ പ്രശ്നമല്ലിത്, ദേശസുരക്ഷയുടെ പ്രശ്നമാണ്. കാരണം പട്ടാളക്കാര്‍ പിടിച്ച കല്ലേറുകാരന്റെ മനുഷ്യാവകാശത്തിനുവേണ്ടി വാദിച്ച അതേ പാനലാണ് ഇവര്‍ക്കുവേണ്ടി ഓരിയിടുന്നത്.
അനുബന്ധം: ‘വൈക്കത്തപ്പ’നെ അവള് വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. അയ്യപ്പസ്വാമിയുടെ തന്ത്രികുടുംബത്തില്‍ നിന്നൊരാള്‍ അവിടെപ്പോയത് വൈക്കത്തപ്പനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്താനുള്ള കൗണ്സിലിങ്ങിനാണെങ്കില് (കൗതുകത്തിനോ പബ്ലിസിറ്റിക്കോ മാര്‍ക്കറ്റിങ്ങിനോ ചാരപ്പണിക്കോ അല്ലെങ്കില്‍) ഞാനതിനെ അനുകൂലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: