ന്യൂദല്‍ഹി : ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 12 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തി. ബാരമുള്ള, ഹന്ദ്വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെ പാക്കിസ്ഥാനി ബന്ധമുള്ള ഹുറിയത്ത് നേതാക്കളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ സംഘം തെരച്ചില്‍ നടത്തിയത്. ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്ത ഏഴ് വിഘടനവാദികള്‍ വെളിപ്പെടുത്തിയ പേരുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തെരച്ചില്‍ നടത്തിയത്. ഫണ്ടൂഷ് എന്ന് വിളിക്കുന്ന അള്‍താഫ് അഹമ്മദ് ഷാ, നയീം ഖാന്, അക്ബര്‍ ഖാന്‍ഡേ, രാജ മെഹ്രാജുദ്ദീന്‍, ഫറൂഖ് ദര്, ഷാഹിദ് ഉല് ഇസ്ലാം, പീര്‍ സെയ്ഫുള്ള എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
നയീം, നസീം ഗിലാനി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നതാണ്. ഗിലാനിയേയും അടുത്തു തന്നെ ചോദ്യം ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: