മലപ്പുറം: പകര്‍ച്ചപ്പനിക്ക് അല്പം ശമനമുണ്ടെങ്കിലും അത് പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുകയാണ്.
വെയിലും മഴയും മാറിമാറിയുള്ള കാലാവസ്ഥ കൊതുകുകള്‍ വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ കൊതുക് സാന്ദ്രതയില്‍ ഒരു കുറവുമില്ല. ശക്തമായി മഴ പെയ്താലെ കൊതുകുകളുടെ ലാര്‍വ നശിക്കുകയുള്ളു.
എന്നാല്‍ മഴ വല്ലപ്പോഴും മാത്രമാണ് ശക്തിപ്രാപിക്കുന്നത്. വെയില് ശക്തമായാലും കൊതുകുകള്‍ നശിക്കും. പക്ഷേ വെയിലും മഴയും മാറിമാറി വരുന്നത് കൊതുകള്‍ പെരുകാന്‍ കാരണമാകുകയാണ്.
കൊതുകു നശീകരണം ഓരോരുത്തരം സ്വന്തം ഉത്തരവാദിത്തമായെടുക്കാതെ രക്ഷയില്ല. കൊതുകുകള്‍ വളരാനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കണം. കൊതുകു നശീകരണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്ക്കരിച്ച മിക്ക പദ്ധതികളും വെറുതെയായി.
അതിനിടെ പനി ബാധിതരുടെ എണ്ണം ജില്ലയില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ മരണം ഇപ്പോഴും സംഭവിക്കുന്നുണ്ട്. 64 പേരാണ് ജില്ലയില്‍ ആകെ മരിച്ചത്.17 പേര് പനി ബാധിച്ചാണ് മരിച്ചത്. 47 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കുമ്പോഴും മരിച്ചു.
ഒരുമാസം മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അയ്യായിരത്തിന് മുകളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നേര്‍പ്പകുതിയായി കുറഞ്ഞിട്ടുണ്ട്.
ആരോഗ്യവകുപ്പ് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. മിക്ക ക്ലിനിക്കുകളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായില്ല.
ജില്ലാ ആശുപത്രികളിലടക്കം അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് ഇപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പനി ബാധിച്ച് നിരവധി പേര് മരിച്ചിട്ടും ഇതിനൊരു താല്‍ക്കാലി മാറ്റം വരുത്താന്‍ പോലും സര്‍ക്കാരിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: