ന്യൂദല്‍ഹി: ബിഎസ്പി നേതാവ് മായാവതി രാജി പിന്‍വലിക്കണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് മായാവതി രാജി പിന്‍വലിക്കണമെന്ന് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടത്.
ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഭരണപക്ഷം ഈ വിഷയത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടാണ് മായാവതി രാജിക്കൊരുങ്ങിയതെന്നു വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ചു പി.ജെ കുര്യന് വിശദീകരിച്ചത്.
പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ മറികടന്നാണു താന്‍ മായാവതിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. ഇത് ആശയ വിനിയമത്തില്‍ വന്ന ഒരു കുഴപ്പമാണ്. മായാവതിയുടെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്നും കുര്യന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: