ചെറുപുഴ: നിത്യേന ആയിരകണക്കിന് യാത്രക്കാരും നൂറുകണക്കിന് ബസ് തൊഴിലാളികളും എത്തുന്ന ചെറുപുഴ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തനം തടസപ്പെട്ടതോടുകൂടി യാത്രക്കാര്‍ ദുരിതത്തിലായി. സ്ത്രീകളും വൃദ്ധന്മാരുമുള്‍പ്പെടെയുള്ള യാത്രക്കാരിലൊരാള്‍ ഇന്നലെ ഗതിമുട്ടി ബസ് സ്റ്റാന്‍ഡിലുള്ള പഞ്ചായത്ത് ഓഫീസ് മൂത്രപ്പുരയില്‍ കയറിയത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കൃഷ്ണന് ചോദ്യം ചെയ്യുകയും വാക്കേറ്റം നടക്കുകയും ചെയ്തു. കമ്പല്ലൂര്‍ സ്വദേശിയായ ബഷീര്‍ എന്ന യാത്രക്കാരനുമായി ഉണ്ടായ തര്‍ക്കം പഞ്ചായത്ത് മെമ്പര്‍ കെ.കെ.ജോയി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയതായി ബഷീര്‍ അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ക്കുള്ള ടോയ്ലറ്റ് അപരിചിതന് ഉപയോഗിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നാളുകളായി തുടരുന്ന കുഫര്ട്ട്സ്റ്റേഷന് പ്രവര്‍ത്തന സ്തംഭനം പരിഹരിക്കാനോ ബദല്‍ സംവിധാനമേര്‍പ്പെടുത്താനോ തയ്യാറാകാതെ യാത്രക്കാരോട് മോശമായി പെരുമാറുന്ന പഞ്ചായത്തധികൃതരുടെ നിലപാടിനെതിരെ പ്രതികരിക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാര്‍. സ്റ്റാന്‍ഡ് ഫീസ് നല്കുന്ന തങ്ങള്‍ക്ക് പ്രാഥമിക സൗകര്യം നിറവേറ്റാനുള്ള സാഹചര്യമൊരുക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്റ്റാന്റ് ഫീസ് ബഹിഷ്ക്കരണത്തിനുള്പ്പെടെ തയ്യാറെടുക്കുകയാണ് ബസ്സ് ജീവനക്കാര്‍. മഴക്കാലത്തിനു മുന്‍പ് ചെയ്തുതീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ പഞ്ചായത്ത് ചെയ്ത് തീര്‍ക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
മലയോര മേഖലയിലെ എറ്റവുമധികം വരുമാനമുള്ള പഞ്ചായത്തുകളില്‍ ഒന്നായ ചെറുപുഴ പഞ്ചായത്ത് പതിനഞ്ചു വര്‍ഷക്കാലം ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും പഞ്ചായത്ത് ആസ്ഥാനത്ത് നല്ലൊരു മുത്രപ്പുര പണിയാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ സ്റ്റാന്റ് ഫീസ് ലേലത്തിലൂടെയും കക്കൂസ് ലേലത്തിലൂടെയും ലഭിച്ചിട്ടും ജനങ്ങള്‍ക്കിന്നും പെരുവഴി തന്നെ ആശ്രയമായിരിക്കുന്നു. ഇതിനു പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: