Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം സാധാരണക്കാര്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:11 pm IST
in Kottayam

കോട്ടയം: സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടത്. മാസങ്ങളായി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന സമയമായതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റുമായി അപേക്ഷിക്കുന്ന സാധാരണക്കാരെ വട്ടം കറക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. എന്നാല്‍ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

യഥാസമയം നികുതി സ്വീകരിക്കാതെയിരിക്കുക, പോക്കുവരവ് അപേക്ഷകള്‍ മാസങ്ങളായി വച്ചുതാമസിപ്പിക്കുക, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് പരിശോധനയ്‌ക്ക് നിര്‍ദ്ദേശം കൊടുത്തത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

പല വില്ലേജ് ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ജീവനക്കാര്‍ പണം എത്രയുണ്ടെന്ന് രേഖപ്പെടുത്തുന്നില്ല. ഏറ്റവും കൂടുതല്‍ പോക്ക് വരവ് അപേക്ഷകളിലാണ് കാലതാമസം വരുത്തുന്നതെന്നാണ് പരാതി. എന്നാല്‍ തണ്ടപേരിലും സര്‍വ്വേ നമ്പരിലും വ്യത്യാസം ഉള്ളതിനാലാണ് തീരുമാനമെടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇ- ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറി പോകുമ്പോള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച സാങ്കേതികത്വം മൂലമാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.

പല അപേക്ഷകളിലും തീരുമാനമെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തില്‍ കാണണമെന്ന അവസ്ഥയാണ്. റീ സര്‍വ്വേ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കൈമടക്ക് നല്‍കണമെന്ന അലിഖിതമായ വ്യവസ്ഥയുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. അപേക്ഷകള്‍ വച്ചുതാമസിപ്പിക്കാതെ തീരുമാനനെടുക്കണമെന്നും നടപടിയെടുക്കാന്‍ പറ്റാത്ത അപേക്ഷകളാണെങ്കില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായും വിജിലന്‍സ് പറഞ്ഞു.

അതേസമയം വില്ലേജ് ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയ്‌ക്കതിരെ ജീവനക്കാര്‍ക്കിടെയില്‍ അമര്‍ഷം പുകയുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെ പരിശോധനയെ ചോദ്യം ചെയ്യുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.