തൃശൂര്‍: തെരുവുനായ വന്ധ്യംകരണ പദ്ധതിയെ ചൊല്ലി ഭരണ-ഉദ്യോഗസ്ഥ തലത്തില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച് ജില്ലാ പഞ്ചായത്ത് യോഗം. തെരുവു നായ്ക്കളെ പിടികൂടിയെത്തിക്കുന്നതിനുള്ള സൗകര്യമില്ലായ്മയും എ.ബി.സി സെന്ററിനോടു ചേര്‍ന്ന് ആവശ്യമായ മാലിന്യസംസ്കരണ പ്ലാന്റ് ഇല്ലാത്തതുമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്കും പദ്ധതി പ്രതിസന്ധിക്കും കാരണമായത്.
പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ തെരുവു നായ്ക്കളെ പിടിക്കാന്‍ വിട്ടു നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ പരസ്യം നല്കി പട്ടിപിടിത്തക്കാരെ ലഭ്യമാക്കാനാകുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ച് പദ്ധതി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: