കൊച്ചി: പൾസർ സുനിയും സംഘവും ബ്ലാക്ക്മെയിലിംഗ് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ നടന്‍ ദിലീപിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. മറ്റൊരു നടന്‍ നാദിർഷയുടെയും ദിലീപിന്റെ മാനേജരുടെയും മൊഴിയെടുക്കല്‍ തുടരുകയാണ്.
ആലുവ പോലീസ് ക്ലബിൽ ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കല്‍. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണയ്‌ക്ക് ഇരുന്നു കൊടുക്കാൻ നേരമില്ലെന്ന് നടൻ ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാം. താൻ കൊടുത്ത പരാതിക്കനുസരിച്ച് മൊഴി കൊടുക്കാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന “അമ്മ’യുടെ യോഗത്തിനു മുമ്പ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: