തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരത്തു വെച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷഹാനാബീഗത്തെയും ഡ്രൈവര്‍ എ.ജെ പ്രവീണ്‍ കുമാറിനെയും സസ്പെന്റ് ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
3ന് വൈകുന്നേരം അഞ്ചരയോടെ എഞ്ചിനീയര്‍ ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന ആക്ഷേപം പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കരാറുകാരന് പരസ്യമായി രൂപ എടുത്ത് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ കാറിനകത്തേക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി.മറ്റൊരാള്‍ ഡ്രൈവര്‍ക്കു കൈക്കൂലി നല്‍കുന്നതും വ്യക്തമായിരുന്നു.
പരസ്യമായി കൈക്കൂലി നല്കിയ കരാറുകാരന് സിജോ, ആലീസ് (ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം) കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡ്രൈവര്‍ എന്നിവരുടെ പേരില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കണമെന്നും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: