ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം കല്ലുമുട്ടിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കലുങ്കില്‍ നിന്നും കുഴിയിലേക്ക് മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും ചരളിലേക്ക് പോവുകയായിരുന്ന റോമിയോ ബസ്സാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച വൈകുന്നേരം 5.30തോടെ ഇരിട്ടി കൂട്ടുപുഴ റോഡില്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഇറക്കത്തിലുള്ളവളവിലെ കലുങ്കിന്റെ കൈവരി തകര്‍ത്ത് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ വന്‍കുഴിയിലേക്ക് തലകുത്തി മറിയുകയായിരുന്നു. പഴശ്ശി ജലാശയത്തിന്റെ ഷട്ടര്‍ തുറന്നു കിടക്കുന്നതിനാല്‍ ഈ ഭാഗത്തു ജലം താഴ്ന്നു കിടക്കുന്നതിനാല്‍ വാന്‍ ദുരന്തം ഒഴിവായി.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെയും ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസര്‍ ജോണ്സണ് പീറ്ററിനെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് ബസ്സിനുള്ളില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുത്ത് ആശുപത്രികളില്‍ എത്തിച്ചത്. ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ തലശ്ശേരി, കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രേവേശിപ്പിച്ചു.
ജോഷി (ചരല്), ഗീത, റീജ, ഷെല്‍ന (വള്ളിത്തോട്), ഓമന(വാണിയപ്പാറ), പവിത്രന്, മത്തായി, ഉഷ (കുന്നോത്ത്), ചിഞ്ചു, ജെസ്സി, അമല്‍, ജോസഫ് (അങ്ങാടിക്കടവ്), അലീന (മുടയരഞ്ഞി), സിസ്റ്റര്‍ ലിസ്ബയ്ന്, സന്ധ്യ(കുന്നോത്ത്), ഓമന (വാണിയപ്പാറ), ബെനിറ്റ, ഹര്‍ഷിദ്, ടിന്റു, ശ്രീജ (കേളന്‍പീടിക), ബിന്‍സി (വാഴയില്‍), സജി (രണ്ടാം കടവ്) തുടങ്ങി നാല്‍പ്പതോളം പേരെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: