Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കംഗാരുക്കളെ കറക്കി വീഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:58 pm IST
in Sports

ബെംഗളൂരു: പൂനെയില്‍ കറങ്ങി വീണ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം. 75 റണ്‍സിനാണ് ഇന്ത്യ കംഗാരുക്കളെ കശാപ്പ് ചെയ്തത്. ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ മാന്ത്രിക വിരലുകളില്‍ നിന്ന് ഉതിര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ നിസ്സഹായരായ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സില്‍ 112 റണ്‍സിന് പുറത്തായതോടെയാണ് ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയത്.

12.4 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മല്‍സരത്തിലേക്ക് ഗംഭീരമായി തിരിച്ചുവന്നത്. നാലാം ദിനമായ ഇന്നലെ 16 വിക്കറ്റുകളാണ് നിലം പൊത്തിയത്.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 189, 274, ഓസ്‌ട്രേലിയ- 276, 112.

രണ്ടാമിന്നിങ്ങ്‌സില്‍ ജയിക്കാന്‍ 188 റണ്‍സ് വേണ്ടിയിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. ഒരുഘട്ടത്തില്‍ 4ന് 101 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഓസീസ് അശ്വിന് മുന്നില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. 11 റണ്‍സെടുക്കുന്നതിനിടെയാണ് ഓസീസിന് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ ചെറുത്ത് നില്‍പ്പ് നടത്തിയ വെയ്ഡിനും ഷോണ്‍ മാര്‍ഷിനും റെന്‍ഷാക്കും രണ്ടാം ഇന്നിങ്‌സില്‍ ഒന്നും ചെയ്യാന്‍ പോലും കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ നാല് പേര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന് പുറമെ ഹാന്‍ഡസ്‌കോംപ് (24), ഡേവിഡ് വാര്‍ണര്‍ (17), മിച്ചല്‍ മാര്‍ഷ് (13) എന്നിവര്‍.

ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചതിനുശേഷമാണ് അശ്വിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണത്. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. കോഹ്‌ലി ഉള്‍പ്പടെയുളളവര്‍ പരാജയപ്പെട്ടപ്പോള്‍ ഇരു ഇന്നിംഗ്‌സിലും അര്‍ദ്ധസെഞ്ചുറി നേടിയ രാഹുല്‍ മാന്‍ ഓഫ് ദ മാച്ച്.

ഇന്നലെ നാലിന് 213 എന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് 61 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 40 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന രഹാനെയാണ് ആദ്യം മടങ്ങിയത്.തലേന്നത്തെ സ്‌കോറിനോട് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി.

തൊട്ടടുത്ത പന്തില്‍ കരുണ്‍ നായരെയും (0) സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. അടുത്ത ഊഴം പൂജാരയുടേത്. 92 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടി. രണ്ട് പന്തുകളുടെ ഇടവേളക്കുശേഷം അശ്വിനെയും (1) ഹെയ്‌സല്‍വുഡ് ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 8ന് 246 എന്ന നിലയിലേക്ക് തകര്‍ന്നു. ഒമ്പത് പന്തുകള്‍ക്കിടെ വീണ ഈ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ ഗതി നിര്‍ണയിച്ചത്. വൃദ്ധിമാന്‍ സാഹ 20 റണ്‍സുമായി പുറത്താകാതെ നിന്നു.ആറു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ എട്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ലിയോണിന് രണ്ടാം ഇന്നിങ്ങ്‌സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.

സ്‌കോര്‍ ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 189

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: 276

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്

രാഹുല്‍ സി സ്മിത്ത് ബി ഒക്കെഫി 51, അഭിനവ് മുകുന്ദ് ബി ഹെയ്‌സല്‍വുഡ് 16, ചേതേശ്വര്‍ പൂജാര സി മാര്‍ഷ് ബി ഹെയ്‌സല്‍വുഡ് 92, വിരാട് കോഹ്‌ലി എല്‍ബിഡബ്‌ളിയു ഹെയ്‌സല്‍വുഡ് 15, രവീന്ദ്ര ജഡേജ ബി ഹെയ്‌സല്‍വുഡ് 2, അജിന്‍ക്യ രഹാനെ എല്‍ബിഡബ്‌ളിയു ബി സ്റ്റാര്‍ക്ക് 52, കരുണ്‍ നായര്‍ ബി സ്റ്റാര്‍ക്ക് 0, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 20, ആര്‍. അശ്വിന്‍ ബി ഹെയ്‌സല്‍വുഡ് 4, ഉമേഷ് യാദവ് സി വാര്‍ണര്‍ ബി ഹെയ്‌സല്‍വുഡ് 1, ഇഷാന്ത് ശര്‍മ്മ സി ഷോണ്‍ മാര്‍ഷ് ബി ഒക്കെഫി 6, എക്‌സ്ട്രാസ് 15, ആകെ 97.1 ഓവറില്‍ 274ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-39, 2-84, 3-112, 4-120, 5-238, 6-238, 7-242, 8-246, 9-258, 10-274

ബൗളിങ്ങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 16-1-74-2, ഹെയ്‌സല്‍വുഡ് 24-5-67-6, ലിയോണ്‍ 33-4-82-0, ഒക്കെഫി 21.1-3-36-2, മിച്ചല്‍ മാര്‍ഷ് 3-0-4-0.

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ്

വാര്‍ണര്‍ എല്‍ബിഡബ്‌ളിയു അശ്വിന്‍ 17, റെന്‍ഷോ സി സാഹ ബി ഇഷാന്ത് ശര്‍മ്മ 5, സ്റ്റീവ് സ്മിത്ത് എല്‍ബിഡബ്‌ളിയു ഉമേഷ് യാദവ് 28, ഷോണ്‍ മാര്‍ഷ് എല്‍ബിഡബ്‌ളിയു ഉമേഷ് യാദവ് 9, ഹാന്‍ഡ്‌സ്‌കോംപ് സി സാഹ ബി അശ്വിന്‍ 24, മിച്ചല്‍ മാര്‍ഷ് സി കരുണ്‍ നായര്‍ ബി അശവിന്‍ 13, മാത്യു വെയ്ഡ് സി സാഹ ബി അശ്വിന്‍ 0, മിച്ചല്‍ സ്റ്റാര്‍ക്ക് ബി അശ്വിന്‍ 1, ഒക്കെഫി ബി ജഡേജ 2, ലിയോ ണ്‍ സി&ബി അശവിന്‍ 2, ഹെയ്‌സല്‍വുഡ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 11, ആകെ 35.4 ഓവറില്‍ 112ന് ഓള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1-22, 2-42, 3-67, 4-74, 5-101, 6-101, 7-103, 8-110, 9-110, 10-112.

ബൗളിങ്: ഇഷാന്ത് ശര്‍മ്മ 6-1-28-1, ആര്‍. അശ്വിന്‍ 12.4-4-41-6, ഉമേഷ് യാദവ് 9-2-30-2, രവീന്ദ്ര ജഡേജ 8-5-3-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.