Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചാലദേശത്തെ ആക്രമിക്കുന്ന ചണ്ഡവേഗന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:12 am IST
inSamskriti

ഇത്ഥം പുരഞ്ജനം സധൃഗ്വശമാനീയവിഭ്രമൈഃ

പുരഞ്ജനീ മഹാരാജ രേമേ രമയതീ പതിം

പുരഞ്ജനി പുരഞ്ജനനെ ഇപ്രകാരം ബലമായി സ്വാധീനപ്പെടുത്തിയിട്ട് പരസ്പരം രമിച്ചുകൊണ്ട് പകല്‍ കഴിഞ്ഞു. രാത്രിയായി. രാത്രി കഴിഞ്ഞു. പകലായി. അങ്ങനെ ഭോഗാസക്തിയില്‍ വിഹരിച്ചുകൊണ്ട് കാലംകഴിച്ചു. ഒരിക്കല്‍പോലും ആത്മാന്വേഷണം-താനാരെന്നറിയാനുള്ള ആഗ്രഹം ഉദിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തില്ല.

ഭാര്യാലാഭംതന്നെ പരമസായൂജ്യം എന്നുകരുതി. പതിനൊന്ന് ഇന്ദ്രിയങ്ങളുടെ നാനാവിധ വൃത്തിപരിണാമങ്ങളെ അനുഭവിച്ചുകൊണ്ടുള്ള ജീവിതത്തെ നൂറ്റിപ്പതിനൊന്നു പുത്രന്മാരെയും ബുദ്ധിഗുണവിശേഷങ്ങളായ അനുഭവാധിക്യത്തെ കാണിക്കാനായി 111 പുത്രിമാരേയും അവളില്‍ ജനിപ്പിച്ചു എന്നു പരാമര്‍ശിച്ചുകൊണ്ട് ആയുസ്സിന്റെ പകുതി അപ്രകാരം കഴിഞ്ഞു എന്നും, നാരദര്‍ മൈത്രേയരോടു പറഞ്ഞു. മക്കളൊക്കെ കല്യാണം കഴിച്ചു. അവര്‍ക്കൊക്കെ ക്രമത്തില്‍ നൂറുകണക്കിന് മക്കളുണ്ടായി. വംശാഭിവൃദ്ധിയും ധനാഭിവൃദ്ധിയുംകൊണ്ട് തുഷ്ടനായിട്ട് ഇതൊക്കെ എന്റേതാണെന്നുള്ള ഭാവത്തില്‍ വേരുറച്ചുകൊണ്ട് സുഖവിഷയങ്ങളില്‍ അത്യാസക്തനായി ഭവിച്ചു. എങ്കിലും ആയുസ്സിന്റെ പകുതി കഴിഞ്ഞ് വാര്‍ധക്യത്തിലേക്കു കടക്കാന്‍ തുടങ്ങിയതോടെ ശക്തി ക്ഷയിച്ചുതുടങ്ങി.

രാജാക്കന്മാര്‍ക്കൊക്കെ ശത്രുക്കളുണ്ടാകും. പുരഞ്ജനമഹാരാജാവ് പാഞ്ചാല പുരത്തിനധിപതിയായതുകൊണ്ട് അദ്ദേഹത്തിന്റെ രാജ്യഭാഗങ്ങളെ അപഹരിക്കുന്നതിനെപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന ഒരു ഗന്ധര്‍വ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ചണ്ഡവേഗന്‍. ചണ്ഡവേഗന് ബലശാലികളായ 360 ഗന്ധര്‍വഭടന്മാരുണ്ട്. അവരുടെ കൂടെ 360 ഗന്ധര്‍വ്വസ്ത്രീകളുമുണ്ട്. അവര്‍ പകുതിപ്പേര്‍ കറുത്തും, പകുതിപ്പേര്‍ വെളുത്തുമിരുന്നു. രാജ്യത്തെ ആക്രമിച്ചു കൈവശപ്പെടുത്തിക്കൊണ്ടിരുന്ന ചണ്ഡവേഗനും ഗന്ധര്‍വ്വന്മാരും ഗന്ധര്‍വ്വസ്ത്രീകളും പുരഞ്ജനരാജാവിന്റെ രാജധാനിയെ ക്രമത്തില്‍ അപഹരിച്ചുതുടങ്ങി.

‘ചണ്ഡവേഗന്‍’, ജനനം മുതല്‍ തന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന കാലമെന്ന സംവത്‌സരത്തെയാണ് പ്രതിനിധീകരിക്കുന്നത്. 360 ഗന്ധര്‍വ്വന്മാരും അവരുടെ കറുത്തും വെളുത്തുമുള്ള പത്‌നികളും എനു കല്‍പ്പിച്ചിരിക്കുന്നത് സംവത്‌സരത്തിലുള്ള ദിനരാത്രങ്ങളെയാണ്. രാജധാനിയെ അപഹരിക്കാന്‍ ശ്രമിച്ചു എന്നത് ആയുസ്സിനെ ക്ഷയിപ്പിക്കുന്ന കാലത്തെ (സംവത്‌സരം) തന്നെയാണ്. എന്നാല്‍ ജനനം മുതല്‍ക്കുതന്നെ പുരഞ്ജനരാജാവിന്റെ ആയുസ്സിനെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ചണ്ഡവേഗനേയും സൈന്യങ്ങളെയും പുരംപാലിക്കുന്ന പ്രജാഗരന്‍ എന്ന സര്‍പ്പം നിരോധിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രജാഗരന്‍ എന്നാല്‍ പ്രാണനാണ്. 720 ഗന്ധര്‍വ്വന്മാരോടും ഈ പ്രജാഗരന്‍ നൂറു സംവത്‌സരം യുദ്ധംചെയ്ത് ശരീരത്തെ നിലനിര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ശരീരേന്ദ്രിയങ്ങളുടെ സ്വാമിയായ ജീവന് സഹായിയായിരുന്ന പ്രാണന്റെ ബലം കുറഞ്ഞുവരുന്നത് പുരഞ്ജനരാജാവ് മനസ്സിലാക്കി.

‘പാഞ്ചാലദേശം’ എന്നത് ശബ്ദ സ്പര്‍ശ രൂപരസ ഗന്ധാദി വിഷയങ്ങളുടെ പ്രവൃത്തിമാര്‍ഗങ്ങള്‍ നിറഞ്ഞ കര്‍മ്മമേഖലയാണ്. അത്തരം പ്രവൃത്തിമാര്‍ഗങ്ങളുടെ കേന്ദ്രമാണ് പുരി അഥവാ ശരീരം. ചണ്ഡവേഗന്‍ പ്രവൃത്തി മണ്ഡലത്തെ എപ്പോഴും തനിക്കു സ്വാധീനമാക്കിക്കൊണ്ടിരിക്കുകയാണ്.

കാലമാകുന്ന ഈ ചണ്ഡവേഗ പ്രഭൃതികളെ തുരത്താന്‍ ഇനി എന്തുചെയ്യും എന്ന ചിന്തയാല്‍ അദ്ദേഹം വ്യാകുലനായി. അതേ അവസരത്തില്‍ മറ്റൊരാപത്തും രാജാവിനു സംഭവിച്ചു.

കാലത്തിനെ ഇനി കാലനെന്നു വിളിക്കാം.

കാലന്റെ പുത്രിയായ ജര ഒരു ഭര്‍ത്താവിനെ അന്വേഷിച്ചു നടക്കുകയാണ്. വിരൂപയായ ജരയെ ആരും സ്വീകരിച്ചില്ല. തന്നെ വേള്‍ക്കണമെന്ന് ജര നാരദമഹര്‍ഷിയോടുതന്നെ ആവശ്യപ്പെട്ടു.

നൈഷ്ഠിക ബ്രഹ്മചാരിയായ തനിക്ക് ആരേയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാമാന്ധയായ ജരയ്‌ക്ക് ദേഷ്യം വന്നു. കാമാന്ധതയ്‌ക്ക് ഗൃഹസ്ഥനെന്നോ ബ്രഹ്മചാരിയെന്നോ നൈഷ്ഠിക ബ്രഹ്മചാരിയെന്നോ ഉള്ള ഭേദമൊന്നുമില്ല. തന്നെ വരിക്കാത്ത നാരദനോട് കഠിനമായ ദേഷ്യം ജനിന്ന ജര അദ്ദേഹത്തെ ശപിച്ചു:

”മദ്യച്ഞാ വിമുഖഃ ഏകത്ര തഥാതും ന അര്‍ഹസി”

എന്റെ അപേക്ഷയനുസരിക്കാത്ത നിനക്ക് ഒരിടത്തും സ്ഥിരമായിരിപ്പാന്‍ യോഗ്യനല്ലാതെയാകട്ടെ.”

അതുകൊണ്ടാണത്രെ നാരദന്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

എങ്കിലും നാരദന് അവളോട് ദയ തോന്നിയിട്ട് ഒരു പുരുഷനെ അദ്ദേഹം കാണിച്ചുകൊടുത്തു. സുഖഭോഗങ്ങളില്‍ മുഴുകി കഴിയുന്ന, ആധിവ്യാധികള്‍കൊണ്ട് മരണഗ്രസ്തനായ ഒരു ജീവനായിരുന്നു അത്. ഭയം എന്നാണയാളുടെ പേര്. അയാളുടെ സ്വരൂപം മരണമാകുന്നു.

ഇവളെ തിരസ്‌കരിക്കുന്നതു ശരിയല്ലെന്നു യവനേശ്വരനായ ഭയത്തിനു തോന്നി. അദ്ദേഹം അവളെ അനുനയിപ്പിച്ചുകൊണ്ടു പറഞ്ഞു. എനിക്കു പ്രബലമായ ഒരു സൈന്യമുണ്ട്. പ്രജ്വാരന്‍ എന്ന എന്റെ സഹോദരനോടുകൂടി എന്റെ സൈന്യങ്ങളുടെ ദേഹത്തില്‍ അദൃശ്യയായിട്ടു പ്രവേശിച്ചിരുന്നുകൊള്‍ക. നമുക്കൊരുമിച്ച് ലോകനിഗ്രഹം വരുത്താം. ആരും കാണാതെയും അറിയാതെയും നമുക്കു സഞ്ചരിച്ച് പ്രജാനാശം വരുത്താം. എന്നൊക്കെ പറഞ്ഞു.

ജര വളരെ സന്തുഷ്ടയായി. ആരും അറിയാതെതന്നെ ഏതു ശരീരത്തിലും പ്രവേശിക്കാനുള്ള കഴിവ് ജരയ്‌ക്കുണ്ട്. ആ ശരീരത്തെ തനിക്കധീനമാക്കുകയു ചെയ്യാം.

മരണത്തിനാകട്ടെ അവളെ സഹോദരിയായി സ്വീകരിക്കുന്നതില്‍ വളരെ സന്തോഷമായിരുന്നു. ജനങ്ങള്‍ക്കു മരണമുണ്ടെന്ന ചിന്ത ഒരിക്കലും ഉണ്ടാവാന്‍ ദേവന്മാര്‍ (ഇന്ദ്രിയങ്ങള്‍) സമ്മതിക്കില്ല. അങ്ങനെ ഒരു ചിന്ത വന്നാല്‍ അവര്‍ വിഷയവിരക്തന്മാരാകും. ഭോഗലാലസമായ കാമ്യകര്‍മ്മങ്ങളെ ഉപേക്ഷിക്കും. അപ്പോള്‍ ദേവന്മാര്‍ക്കു വേണ്ടതൊന്നും കിട്ടുകയില്ല. അതുകൊണ്ട് മരണത്തെ ജനങ്ങള്‍ അംഗീകരിക്കാതിരിക്കത്തക്കവണ്ണം അതിനെ മറച്ചുവയ്‌ക്കുകയാണവര്‍ ചെയ്യുക. അതിനാല്‍ അദൃശ്യനായിട്ടുതന്നെ പ്രജാപരന്‍ എന്ന സഹോദരന്റെയും ജര എന്ന സ്വീകരിക്കപ്പെട്ട സഹോദരിയോടുകൂടി പ്രജാനാശം വരുത്തുവാനുള്ള പ്രക്രിയയാണ് കരണീയമായിട്ടുള്ളത്. അതിന് ജരയെയും കൂടെ കിട്ടിയതില്‍ അയാള്‍ വളരെ സന്തോഷിച്ചു. ഈ ലക്ഷ്യത്തില്‍ നമുക്കൊരുമിച്ചു സഞ്ചരിക്കാം എന്നയാള്‍ ജരയോടു പറഞ്ഞു.

ജരയും സന്തുഷ്ടയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.