Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവേശം പകര്‍ന്ന ഒരു സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:52 pm IST
inVicharam

സംഘടനാപരമായ യോഗങ്ങള്‍ക്കായി മൂന്നുദിവസം കേരളത്തില്‍ തങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുത്തന്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് മടങ്ങിയത്. ഒരു ദേശീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനായി 22 യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ സംസ്ഥാനത്ത് എത്തിയത് ആദ്യസംഭവമാണ്. കേരളത്തിലെ ദേശീയ ജനാധിപത്യസഖ്യത്തിനും ബിജെപിക്കും വന്‍ കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാന്‍ അമിത് ഷായുടെ മൂന്നുദിവസത്തെ സാന്നിധ്യം സഹായകമായെന്നാണ് ബിജെപി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

യോഗങ്ങള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകളും ഇത് അടിവരയിടുന്നു. സംഘടനയെ താഴെത്തലത്തില്‍ സജീവമാക്കാന്‍ ഗുജറാത്തിലും യുപിയിലും താന്‍ പരീക്ഷിച്ചു ജയിച്ച തന്ത്രങ്ങള്‍ കേരളത്തിലെ പാര്‍ട്ടിനേതാക്കളുമായി ഷാ പങ്കുവച്ചു. അതിനുള്ള കര്‍മ്മപദ്ധതി ചര്‍ച്ചചെയ്തു തയ്യാറാക്കുകയുമുണ്ടായി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള ബിജെപിയുടെ തുടക്കത്തിനും അമിത്ഷായുടെ വരവിലൂടെ കഴിഞ്ഞു.

ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ എന്തുചെയ്യണമെന്ന തീരുമാനമുണ്ടായി. ആഗസ്റ്റ് മാസം 25000 വരുന്ന ബൂത്തുകളില്‍ ബിജെപി കമ്മറ്റികള്‍ നിലവില്‍വരും. ഇതിനായി 6000 പ്രവര്‍ത്തകര്‍ ഒരു ബൂത്തില്‍ അഞ്ച് ദിവസം എന്നനിലയില്‍ 15 ദിവസം പൂര്‍ണസമയം പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ഒക്‌ടോബറിനുമുന്‍പ് കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ബൂത്തുകമ്മറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. പ്രസംഗങ്ങള്‍ക്കും പരിപാടികള്‍ക്കുമുപരി നേതാക്കളെല്ലാം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടം കൈവരിക്കാനാവുമെന്ന തന്റെ അനുഭവം ഷാ പങ്കുവച്ചു.

സംഘടനാപരമായ യോഗങ്ങള്‍ക്ക് എത്തി മടങ്ങിയ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മാത്രമല്ല, മാണിയും ലീഗുമൊക്കെ കലിതുള്ളുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഷാ വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് കേരളത്തിലെത്തിയതെന്ന് രമേശ് ചെന്നിത്തല പറയുന്നതിന്റെ യുക്തിയും മനസ്സിലാകുന്നില്ല. ഷാ മതമേലദ്ധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തന്ത്രത്തിന്റെ ഭാഗമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മതമേലദ്ധ്യക്ഷന്‍മാരെ കൊച്ചാക്കുന്നതുകൂടിയാണ്.

മതാദ്ധ്യക്ഷന്‍മാരോ സന്ന്യാസിശ്രേഷ്ഠരോ ബിജെപിക്ക് നികൃഷ്ടജീവികളല്ല. അവരെ കാണുന്നതും അവരുമായി ചര്‍ച്ച ചെയ്യുന്നതും പാര്‍ട്ടി വിലക്കിയിട്ടുമില്ല. തന്ത്രത്തിന്റെ ആവശ്യവുമില്ല. മാണിയുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ഷാ വ്യക്തമാക്കിയിട്ടും താന്‍ ആരുടെയും കൂടെ പോകുന്നില്ലെന്ന് മാണി വീമ്പിളക്കുന്നതിലും അര്‍ത്ഥമില്ല. ബിജെപിക്കെതിരെ മുസ്ലിംലീഗ് വര്‍ഗീയത ആരോപിക്കുന്നത് പരിഹാസ്യമാണ്.

കേരളത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ നിരത്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ അവതരിപ്പിച്ചുമാണ് കേരളത്തില്‍ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ മുന ഒടിക്കാന്‍ അമിത്ഷാ ശ്രമിച്ചത്. അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. താന്‍ പറയുന്ന കണക്കുകള്‍ തെറ്റാണെങ്കില്‍ അതു തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ വെല്ലുവിളി സ്വീകരിച്ചിട്ടില്ല.

കന്നുകാലി വില്‍പന നിയന്ത്രണത്തിന്റെ പേരില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്കും വ്യക്തമായ ഉത്തരമാണ് ഷാ നല്‍കിയത്. കന്നുകാലി വില്‍പന രാഷ്‌ട്രീയ വിഷയമല്ലെന്നും നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ഷാ വ്യക്തമാക്കി. കേരളത്തിലെ രാഷ്‌ട്രീയകൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് സ്ഥാപിക്കാനും ബിജെപി ദേശീയ അധ്യക്ഷന് കഴിഞ്ഞു.

കേരളത്തില്‍ അടുത്ത ഭരണം ബിജെപിയുടേതാണെന്ന് യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും അമിത് ഷാ വിജയിച്ചു. 15ശതമാനം വോട്ട് ഇപ്പോള്‍ ബിജെപിക്കുണ്ട്. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടായാല്‍ ഈ ശതമാനം ഇരട്ടിയിലധികമാകാന്‍ ഒരു പ്രയാസവുമില്ല. ത്രികോണ മത്സരം നടക്കുമ്പോള്‍ അത് ഭരണം പിടിക്കാന്‍ മതിയായ വോട്ടാകും. എട്ട് ശതമാനം വോട്ടുമാത്രം ഉണ്ടായിരുന്നപ്പോഴാണ് മഹാരാഷ്‌ട്രയില്‍ ബിജെപി അധികാരം പിടിച്ചത്. ഗുജറാത്തില്‍ ആദ്യം അധികാരത്തിലെത്തുമ്പോള്‍ ബിജെപിക്കുണ്ടായിരുന്നത് 11 ശതമാനം വോട്ട്. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും സാഹചര്യമല്ല കേരളത്തിലേതെന്ന് പറഞ്ഞപ്പോള്‍ ജമ്മുകശ്മീരില്‍ ബിജെപി എങ്ങനെ ഭരിക്കുന്നുവെന്ന് വിശദീകരിക്കുകയായിരുന്നു ഷാ.

സംഘടനാ യോഗങ്ങള്‍, ബൂത്ത് മീറ്റിംഗ്, പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് ഭക്ഷണം, മാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖങ്ങള്‍, സന്ന്യാസിമാരും ബിഷപ്പുമാരുമായുള്ള കൂടികാഴ്ചകള്‍, പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്‌മ തുടങ്ങി 22 പരിപാടികളിലായി മൂന്നുദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അമിത്ഷാ ആയിരുന്നു. അതില്‍ വിറളിപൂണ്ട പ്രതിപക്ഷം ക്രിയാത്മകമായി എതിര്‍ക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ പേരുപറഞ്ഞ് വിമര്‍ശിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്. ഒപ്പം ബിജെപിയുടെ വളര്‍ച്ചയിലുള്ള പരിഭ്രാന്തിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.