Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുർഥീനാഥന് ചന്ദ്രസാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:05 pm IST
in Samskriti

ശ്രീഗണേശനില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ ചന്ദ്രന്‍ ശ്രീപരമേശ്വരനുമുന്നില്‍ പരാതി ഉന്നയിച്ചു. എന്നാല്‍ കാമാരിയായ ഭഗവാന്‍ എല്ലാം കാണുന്നവനാണ്. ഒന്നും കാണാതെ ശ്രീഗണേശന്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഭഗവാനറിയാം. കാലാതിക്രമദോഷം വരാതിരിക്കാനാണ് വിനായകന്‍ ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശിവശക്തിമാരുടെ ഇംഗിതമാണ് ഗണേശന്‍ നടപ്പാക്കിയിരിക്കുന്നത്. എങ്കിലും പരാതിക്കാരന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് ചന്ദ്രശേഖരഭഗവാന്‍ വ്യക്തമാക്കി.

ദേഹസൗന്ദര്യത്തില്‍ അഹങ്കരിച്ചാണ് ചന്ദ്രന്റെ നടപ്പ്. ചന്ദ്രന്റെ സൗന്ദര്യം കണ്ടിട്ടാണ് ഭഗവാന്‍ ചന്ദ്രനെ തലയില്‍ കേറ്റവച്ചിരിക്കുന്നത് എന്ന മട്ടാണ് അവന്റെ ഭാവം. ചന്ദ്രന്റെ ചില അടക്കം പറച്ചിലുകള്‍ ശിവന്റെ ചെവിയിലുമെത്തിയെങ്കിലും നേരിട്ട് ശിക്ഷകൊടുക്കാന്‍ ചന്ദ്രശേഖര ഭഗവാന്‍ മടിക്കുകയായിരുന്നു. ഇതുമനസിലാക്കിയാണ് ശ്രീഗണേശന്‍ അവനെ ശിക്ഷിച്ചത്.

ശിവന്‍ അന്വേഷിക്കാം എന്നു പറഞ്ഞിട്ടും ചന്ദ്രന്‍ വീണ്ടും വാചാലത തുടര്‍ന്നപ്പോള്‍ ശിവന്‍ അസ്വസ്ഥതയോടെ വ്യക്തമാക്കി. അന്വേഷിക്കാമെന്നുപറഞ്ഞില്ലേ. പിന്നെ നിന്റെ ചെയ്തികള്‍ പലതും കണക്കാക്കുമ്പോള്‍ ഈ ശിക്ഷ നിനക്കുകിട്ടേണ്ടതുതന്നെയാണ്. നിന്റെ തെറ്റുകള്‍ നീ തന്നെ ഒന്നവലോകനം ചെയ്തുനോക്ക്.

കൂടുതല്‍ വിശദീകരിക്കാതെ കാമാരി താക്കീതു ചെയ്തു. ശ്രീഗണേശനെ അരികില്‍ കിട്ടിയപ്പോള്‍ ഭഗവാന്‍ ചന്ദ്രന്റെ പരാതിയെക്കുറിച്ച് സംസാരിച്ചു. ഗണേശന്‍ സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ശിവപെരുമാള്‍ ഗണേശനെ ഉപദേശിച്ചു. ചന്ദ്രന്‍ എന്തുകൊണ്ട് തെറ്റുകള്‍ തുടരുന്നുവെന്ന് കാര്യകാരണ സഹിതം പറഞ്ഞുകൊടുത്തു.

ജ്യോതിഷത്തില്‍ മനസ്സിന്റെ സ്ഥാനമാണ് ചന്ദ്രനുള്ളത്. എല്ലാവരുടേയും മനസ്സ് പലപ്പോഴും അപഥസഞ്ചാരത്തിലേര്‍പെടാറുണ്ട്. അങ്ങിനെ ചഞ്ചലപ്പെട്ട മനസുകള്‍ തെറ്റുകളോട് താല്‍പര്യം കാട്ടും. അതാണ് ചന്ദ്രന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുമനസ്സിലാക്കിയതുകൊണ്ടാണ് ഞാന്‍ ചന്ദ്രനെ തലയില്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. മനസ്സിനെ തലച്ചോറുകൊണ്ട്- ബുദ്ധികൊണ്ട് നിയന്ത്രിക്കണമെന്ന് ശിഷ്യന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സന്ദേശമായാണ് ഞാന്‍ മനസിനെ- ചന്ദ്രനെ തലയില്‍ പിടിച്ചു കെട്ടിയത്. ചില സമയങ്ങളില്‍ ദേവിയും അവനെ തലയില്‍ പിടിച്ചുകെട്ടാറുണ്ട്. ദുര്‍ഗാദേവിയുടെ ധ്യാനശ്ലോകം കേട്ടിട്ടില്ലേ!

”ദുര്‍ഗാംധ്യായതു ദുര്‍ഗതി പ്രശമനീം ദൂര്‍വാദളശ്യാമളാം ചന്ദ്രാര്‍ധോജ്ജ്വല ശേഖരാം ത്രിനയനാം” എന്ന് മനസ്സിനെ ജ്ഞാനദൃഷ്ടിയാല്‍ നിയന്ത്രിക്കണമെന്നും ദുര്‍ഗതിയെ നശിപ്പിക്കാന്‍ അതാവശ്യമാണെന്നുമുള്ള സന്ദേശമാണ് ദേവിയും നല്‍കുന്നത്.

പിന്നെ വിരാട്പുരുഷന്റെ രണ്ടുകണ്ണുകളിലൊന്നാണ് ചന്ദ്രന്‍. മറ്റേക്കണ്ണ് സൂര്യനും നല്ലതുകാണാനുള്ള കണ്ണ് സൂര്യനും ദുഷിപ്പുകാണാതെ ശ്രദ്ധിക്കാനുള്ള കണ്ണ് ചന്ദ്രനും. സൂര്യനില്‍നിന്നു കടമെടുത്ത മന്ദമായ പ്രകാശമാണ് ചന്ദ്രനുള്ളത്. എല്ലാം കണേണ്ട എന്നര്‍ത്ഥം. ശ്രീഗണേശന്‍ തലയാട്ടി സമ്മതിച്ചു. അന്നുമുതല്‍ ചതുര്‍ത്ഥീനാഥനുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.