Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൈയേറ്റക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:21 pm IST
inVicharam

 

പെമ്പിളൈ ഒരുമെയുടെ സമരപ്പന്തലില്‍നിന്ന് തല്ലുകൊള്ളാതെ ഓടി രക്ഷപ്പെട്ട ഇടുക്കിക്കാരുടെ ഋത്വിക് റോഷന്‍ എസ്. രാജേന്ദ്രനെ പിന്നെ ഇപ്പോഴാണ് കേള്‍ക്കുന്നത്. രാജേന്ദ്രന്‍ അങ്ങനെയാണ് പൊതുവെ. എന്തെങ്കിലുമൊക്കെ കേള്‍പ്പിക്കാനുള്ളപ്പോഴേ പുറത്തുവരാറുള്ളൂ.

എം.എം. മണിയും ജയച്ചന്ദ്രന്‍ സഖാവും രാജേന്ദ്രനുമൊക്കെ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ കിളുന്ത് നുള്ളുന്ന പെണ്‍കൊടികള്‍ക്ക് ചെങ്കൊടിയുടെ വിപ്ലവവീര്യം പകര്‍ന്നാണ് പാര്‍ട്ടിയിലും പുറത്തും പനപോലെ വളര്‍ന്നത്. കയ്യേറി കുടിപാര്‍ത്തവര്‍ കുടിയേറ്റക്കര്‍ഷകരാണെന്ന മാണിയന്‍ തിയറിയാണ് മണിക്കും രാജേന്ദ്രനുമൊക്കെ മാര്‍ക്‌സിസത്തേക്കാള്‍ പ്രിയം. പട്ടയമേളകളാണ് അവര്‍ക്ക് ഹരം. അതുകൊണ്ട് ആറുപതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ കയ്യേറ്റ ചരിത്രത്തില്‍ രാജേന്ദ്രനും കൂട്ടര്‍ക്കും വലിയ പങ്കുണ്ട്.

സിപിഐക്കാരന്റെ ഓഫീസ് കെട്ടിടം മുതല്‍ പാവം രാജേന്ദ്രന്റെ കിടപ്പാടം വരെ കയ്യേറി പണിതതാണെന്ന വാര്‍ത്തയും വാര്‍ത്തയ്‌ക്ക് പിന്നിലെ കഥകളും കൊണ്ട് നിറഞ്ഞതാണ് മൂന്നാറിലെ വര്‍ത്തമാനങ്ങള്‍. ഇപ്പോള്‍ രാജേന്ദ്രന്‍ നിലവിളിക്കുന്നത് തന്റെ കിടപ്പാടം തട്ടിത്തകര്‍ക്കാന്‍ ഇടുക്കിയിലെ സബ് കളക്ടര്‍ മുതല്‍ വി.എസ്. അച്യുതാനന്ദന്‍ വരെയുള്ളവര്‍ ശ്രമിക്കുന്നുവെന്നാണ്. തനിക്ക് ലഭിച്ച പട്ടയരേഖകളുമായി ഒരു എംഎല്‍എ ചാനലുകളിലും പ്രസ്‌ക്ലബുകളിലുമായി മാറിമാറി ഓടുന്ന ദയനീയമായ കാഴ്ചയാണ് രണ്ടുനാളായി നമ്മുടെ മുന്നിലുള്ളത്.

അതേസമയം രാജേന്ദ്രന്‍ എഴുന്നെള്ളിക്കുന്ന രേഖകളുടെ ആധികാരികത ചോദ്യംചെയ്ത് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ തന്നെ രംഗത്തുണ്ട്. എന്തായാലും തൊഴിലാളി രാഷ്‌ട്രീയത്തിന്റെയും വര്‍ഗസമരത്തിന്റെയും പിന്നാംപുറത്തുകൂടി മാര്‍ക്‌സിസ്റ്റ് മുതലാളിമാര്‍ മലയോരമത്രയും വളഞ്ഞുപിടിക്കുകയായിരുന്നുവെന്നാണ് മൂന്നാര്‍ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളി സമരങ്ങളുടെ പേരില്‍ അവര്‍ക്ക് ലഭിച്ചിരുന്ന നക്കാപ്പിച്ചയില്‍നിന്നുപോലും കയ്യിട്ടുവാരി ലെവിയായും ഫണ്ടായും പാര്‍ട്ടിയുടെ ആസ്തി വര്‍ധിപ്പിച്ച മുതലാളിമാരാണ് മൂന്നാറില്‍ പെമ്പിളൈ ഒരുമെയുടെ പിറവിക്ക് കാരണമായത്. തങ്ങള്‍ അവര്‍ക്ക് ചവിട്ടിക്കയറാനുള്ള പൊങ്ങുതടികള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് തൊഴിലാളി രാഷ്‌ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറിമാറി മൂന്നാറിലെ പെമ്പിളകള്‍ കൈകോര്‍ത്തതും സമരം ചെയ്തതും. കേരളത്തില്‍ തൊഴിലാളിയുടെയും കര്‍ഷകന്റെയും പേരുപറഞ്ഞ് നിരത്ത് വാണ, വാണിരുന്ന ഒരൊറ്റ നേതാവിനെയും അവര്‍ അടുപ്പിച്ചില്ലെന്ന് ഓര്‍ക്കണം.

കിടങ്ങൂരുകാരന്‍ മണിയാശാന്‍ പൊതുവേദിയില്‍ പുലഭ്യം പറഞ്ഞാണ് അന്ന് അരിശം തീര്‍ത്തത്. രാജേന്ദ്രനായിരുന്നു പാര്‍ട്ടിയുടെ പിടിവള്ളി. സമരക്കാരെ അനുനയിപ്പിക്കാനും മരണം വരെ ചെങ്കൊടിത്തണലില്‍ കഴിയാന്‍ അവരെ പ്രേരിപ്പിക്കാനും രാജേന്ദ്രനെ പാര്‍ട്ടി മൂന്നാറിലേക്ക് പറഞ്ഞയച്ചു. ഒരു എംഎല്‍എയ്‌ക്ക് സ്വന്തം ജനത നല്‍കിയ വരവേല്‍പ് കണ്ടാലറിയാം അയാളുടെ സ്വീകാര്യത. കാര്‍ക്കിച്ചുതുപ്പിയും ശകാരിച്ചും ചൂലെടുത്തുകാട്ടിയും അവര്‍ രാജേന്ദ്രനെ ആട്ടിപ്പായിച്ചു.

എന്നിട്ടും എന്തുകൊണ്ടിങ്ങനെ എന്നൊന്ന് വിലയിരുത്താന്‍ ആ പാര്‍ട്ടി തയ്യാറായില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന വാദകോലാഹലങ്ങള്‍ തെളിയിക്കുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ മൂന്ന് പൂച്ചകളെ നിയോഗിച്ച വിഎസിന് അന്ന് നേരിടേണ്ടിവന്നത് സിപിഐ അടക്കമുള്ളവരുടെ വിരോധമാണ്. ഇപ്പോള്‍ ദേവികുളം എംഎല്‍എ കയ്യേറ്റക്കാരനാണോ എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ സംശയമുണ്ടോ എന്ന് സംശയമില്ലാതെ മറുപടി പറയുന്ന വിഎസ് ഓര്‍മ്മക്കുറവിന്റെ പിടിയിലാണെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തിലെ ഭരണത്തെ പരിഷ്‌കരിക്കാന്‍ പുത്തന്‍ പദവി ഉണ്ടാക്കി അതില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കുടിയിരുത്തിയ ആള്‍ക്കാണ് ഓര്‍മ്മക്കുറവിന്റെ കുഴപ്പമുണ്ടെന്ന് ഇടുക്കിയിലെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കാണ് കുഴപ്പമെന്ന് വ്യക്തമാക്കേണ്ടത് എം.എം. മണിയുടെ ടീം ക്യാപ്ടന്‍ പിണറായി വിജയനാണ്.

വിജയന്റെ കാലത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു കയ്യേറ്റ നയമാണുള്ളതെന്ന് വേണം മനസ്സിലാക്കാന്‍. കയ്യേറ്റക്കാര്‍ക്കൊപ്പമാണ് എവിടെയും പാര്‍ട്ടി നേതാക്കള്‍ നിലകൊള്ളുന്നത്. വോട്ടും ചാക്ക് നിറയെ നോട്ടുമാണ് പാര്‍ട്ടിയുടെ നോട്ടമെന്നും ആക്ഷേപമുണ്ട്. ദേവസ്വം ഭൂമികളിലെ കയ്യേറ്റം മുതല്‍ അനാഥമായിപ്പോകുന്ന കേരളത്തിലെ മലനിരകളും പാറക്കൂട്ടങ്ങളും വരെ കയ്യേറുകയാണ്.

കയ്യേറ്റത്തിനെതിരെ നിയമം ശക്തമാണ്. കോടതിവിധികള്‍ക്ക് ക്ഷാമമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ജാഗ്രതയോടെ കാവല്‍ നില്‍പാണ്. എന്നിട്ടും കോടതികളുടെ കണ്‍മുന്നില്‍ കയ്യേറി കൊട്ടാരം കെട്ടി അതിനുമുകളില്‍ പാര്‍ട്ടിക്കൊടിയും കുത്തി, അച്ചിവീട്ടില്‍ നിന്ന് അച്ചാരമായി കിട്ടിയതാണെന്ന അഹന്തയോടെ കട്ടുമുടിക്കുകയാണ് ജനപ്രതിനിധികള്‍ മുതല്‍ കുത്തക മുതലാളിമാര്‍ വരെ.

പശ്ചിമഘട്ടം സംരക്ഷിക്കാനിറങ്ങിയാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന മതമേധാവിയുടെ അരമനയില്‍ കയറി മൃഷ്ടാന്നം തട്ടുന്നവന് ഇവിടെ ഇരട്ടച്ചങ്കനെന്നാണ് പോലും പേര്. എന്തുകൊണ്ടാണ് പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണെന്ന് എല്ലാ പഠനങ്ങളും അതോറിറ്റികളും വ്യക്തമാക്കിയിട്ടും ഇവിടെ അതിനെതിരെ നിരത്തില്‍ സമരത്തിന് ളോഹയിട്ട പാതിരിമാര്‍ സമരത്തിനിറങ്ങുന്നത്. നടുറോഡില്‍ കഞ്ഞിവെച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. മൂന്നാറിലെ കയ്യേറ്റവും കള്ളക്കെട്ടിടങ്ങളും ഒഴിപ്പിക്കാന്‍ നിയമസഭാസമിതിയുടെ ശുപാര്‍ശയുടെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ കടന്നുചെന്ന ഉദ്യോഗസ്ഥര്‍ പറിച്ചുനീക്കിയത് നൂറിലേറെ കുരിശുകളാണ്.

പള്ളിയും പട്ടക്കാരനും പാര്‍ട്ടിക്കാരുമെല്ലാം ചേര്‍ന്ന് വീതംവെച്ചെടുത്ത മൂന്നാറിന്റെ മോചനത്തിനായുള്ള ഒരു സമര വേലിയേറ്റത്തിന് കൊടി ഉയരുന്നതിനുമുമ്പുള്ള പരിഭ്രാന്തിയാണ് ദേവികുളം എംഎല്‍എ രാജേന്ദ്രന്റെ നിലവിളിയില്‍ കാണുന്നത്. കൊന്നുതള്ളിയതിന്റെ കണക്കുകള്‍ ആക്ഷന്‍ സോംഗ് അവതരിപ്പിക്കുന്ന ലാഘവത്തില്‍ പൊതുവേദിയില്‍ നിന്ന് താളത്തില്‍ പാടുന്ന മണിയുടെയും മണിയുടെ ക്യാപ്ടന്‍ പിണറായിയുടെയും തുറന്ന പിന്തുണയുണ്ട് മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എന്നാണ് വാര്‍ത്തകള്‍.

എംഎല്‍എമാരും എംപിമാരും മുന്നില്‍നിന്ന് കോടതിവിധികളെ വെല്ലുവിളിക്കുകയാണ് കേരളത്തില്‍. ശാസ്താംകോട്ട ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ ഭൂമി കയ്യറി കച്ചവടസ്ഥാപനങ്ങള്‍ പണിതവരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട കോടതിവിധിയോടും പാര്‍ട്ടി സമീപനം ഇതുതന്നെയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധി നടപ്പാക്കാനെത്തിയ റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് സിപിഎമ്മിന്റെ രാജ്യസഭാ എംപി കെ. സോമപ്രസാദാണ്. നാല് വോട്ട് കിട്ടാന്‍ നാടിനെപ്പോലും തീറെഴുതി വിറ്റ് കളയും ഇമ്മാതിരി നേതാക്കള്‍.

മറയൂരുകാരന്‍ ഷണ്മുഖവേല്‍ രാജേന്ദ്രന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കെഎസ്‌കെടിയുവും സിഐടിയുവും കളിച്ചുകഴിഞ്ഞാണ് എംഎല്‍എ ആയത്. മല കയറിയിറങ്ങി ചെളിയത്രയും ചവിട്ടിയാണ് ഇദ്ദേഹം ആ കസേരയിലിരിപ്പുറപ്പിച്ചത്. എഴുപത്തിമൂന്ന് ലക്ഷത്തിന് മേല്‍ ആസ്തിയുമായാണ് പന്ത്രണ്ടാം ക്ലാസുകാരന്‍ രാജേന്ദ്രന്‍ അമ്പത്തൊന്നാം വയസ്സില്‍ ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ഈ നെട്ടോട്ടം ഓടുന്നതെന്ന് മനസ്സിലാക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.