Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മൂന്നാറില്‍ ആരും മാന്യന്മാരാകേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:05 pm IST
inVicharam

യുഡിഎഫ് നേതാക്കളുടെ കൂട്ടത്തോടെയുള്ള മൂന്നാര്‍ ഉല്ലാസ യാത്രകാണുമ്പോള്‍ മണ്ടന്മാരല്ലാത്തവരെല്ലാം ചിരിക്കും. കാരണം 2016 മെയ് മാസം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമല്ല ഈ കയ്യേറ്റങ്ങളൊന്നും നടന്നിരിക്കുന്നത്. വനം കയ്യേറ്റം അറുപതുകളിലേ തുടങ്ങിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അന്നന്ന് ഭരിച്ചിരുന്നവര്‍ അതിന് കൂട്ടുനിന്നിട്ടുമുണ്ട്. ഇന്നാണ് ഇതിനു പിന്നില്‍ കയ്യേറ്റ മാഫിയ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

കേരളത്തില്‍ കയ്യേറ്റക്കാരില്ലാത്ത വനപ്രദേശമില്ല. മൂന്നാര്‍ സുഖവാസ കേന്ദ്രമായതും, റിസോര്‍ട്ടു നിര്‍മാണം മത്സരമായതുകൊണ്ടുമാണ് മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചത്. അല്ലാത്തപക്ഷം കുറച്ചു രാഷ്‌ട്രീയക്കാരുടെ അറിവിലൊതുങ്ങിയേനെ. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രാഷ്‌ട്രീയക്കാരുടെ കൂട്ടായ്‌മയോടെ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ ഒത്താശയോടുകൂടി മാഫിയകളും രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തിയ കയ്യേറ്റമാണിത്.

അച്യുതാനന്ദന്റെ മൂന്നാര്‍ കുടിയിറക്കല്‍ യജ്ഞം പരാജയമായിരുന്നു എന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. അതുകൊണ്ട് അഞ്ചുവര്‍ഷം നാടുഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിയിറക്കിയവരേയും സ്വന്തം പാര്‍ട്ടിക്കാരേയും വീണ്ടും കയ്യേറ്റത്തിന് അനുമതി കൊടുക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.

അച്യുതാനന്ദന്റെ ഭരണകാലത്ത് കയ്യേറ്റക്കാരോട് ദയാദാക്ഷിണ്യം കാണിക്കാതെ കുടിയൊഴിപ്പിക്കല്‍ പ്രക്രിയ മുന്നോട്ടുപോയപ്പോള്‍ അതിന് തുരങ്കംവച്ച് നിര്‍ത്തലാക്കാനും ഒപ്പംനിന്ന് സര്‍ക്കാര്‍ ഡ്യൂട്ടി സത്യസന്ധമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെ പലവിധത്തില്‍ പീഡിപ്പിച്ചു മനോവീര്യം കെടുത്താനും ശ്രമിച്ച ഈ നേതാക്കള്‍ക്ക് കയ്യേറ്റത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്?

ചെറിയ തോതിലെങ്കിലും മാധ്യമ ധര്‍മ്മം അനുഷ്ഠിക്കുന്ന ചിലരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് ഇത്തരം പൊതുമുതല്‍ കൊള്ളയടി ജനങ്ങളറിയുന്നത്. അല്ലാത്തപക്ഷം ഇത് കുറച്ചു രാഷ്‌ട്രീയ നേതാക്കളും അവരുടെ പാര്‍ശ്വവര്‍ത്തികളും കുറച്ചു മാഫിയകളും കോടികള്‍ സമ്പാദിക്കുന്നതിനുള്ള ഒരു ബിസിനസ്സാക്കി തുടരുകതന്നെ ചെയ്യും. മാധ്യമങ്ങള്‍ പറയുന്നത് പത്തേക്കറോളം ഭൂമി വളച്ചുകെട്ടി പാര്‍ട്ടിഗ്രാമങ്ങളാക്കിയിരിക്കുന്നു എന്നാണ്. കോടിയേരി പറയുന്നു ഇത് മാധ്യമ സൃഷ്ടിയാണെന്ന്. സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ പാര്‍ട്ടിക്കാരില്ലാത്ത, സത്യസന്ധരായ, സര്‍ക്കാരില്‍നിന്നു മാത്രം ശമ്പളം പറ്റുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണം. സിബിഐയ്‌ക്ക് വിട്ടിട്ടൊന്നും കാര്യമില്ല.

സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തവരല്ല കയ്യേറ്റക്കാര്‍. സ്ഥലം എംഎല്‍എ മുതല്‍ മേല്‍പ്പോട്ട് രാഷ്‌ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഗുണ്ടാസംഘങ്ങളുമുള്ളവരാണ് ഇവരെന്ന കാര്യം റവന്യു ഉദ്യോഗസ്ഥര്‍ക്കും മറ്റും മനസ്സിലായല്ലോ. കയ്യൂക്കുള്ള സിപിഎം നേതാക്കളെ പേടിച്ചുകഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു ഐഎഎസ്സുകാര്‍ക്കും ഐപിഎസ്സുകാര്‍ക്കും.

പൊതുസ്വത്ത് ചിലര്‍ കയ്യേറിയെന്ന് അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കയ്യേറ്റം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തുന്നു! പൊതുജനം ആരെ വിശ്വസിക്കണം? റവന്യൂ മന്ത്രിക്ക് ബുദ്ധിയില്ലെന്നാണ് സിപിഎം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും നാള്‍ ഈ നേതാക്കള്‍ വിശ്വസിച്ചിരുന്നത് പൊതുജനം ബുദ്ധിയില്ലാത്ത കഴുതകളാണെന്നാണ്. ഇപ്പോള്‍ സ്വയം സമ്മതിക്കുന്നു, തങ്ങളുടെ കൂട്ടത്തിലും ബുദ്ധിയില്ലാത്തവരുണ്ടെന്ന്.

ബുദ്ധിജീവികള്‍ കുറച്ചുനാളായി മാളത്തിലാണ്. ഇനിയിപ്പോള്‍ തിരിച്ചുകൊടുക്കാന്‍ അവാര്‍ഡുകളൊന്നും കയ്യിലുണ്ടാകില്ല. പൊതുസ്വത്ത് പാര്‍ട്ടിക്കാര്‍ കയ്യേറിയതുകൊണ്ട്, നോട്ട് നിരോധനത്തിലുണ്ടായതുപോലുള്ള സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടാകാം സാമ്പത്തിക ശാസ്ത്രജ്ഞന്‍ ധനമന്ത്രി തോമസ് ഐസക് ഒന്നും മിണ്ടാത്തത്. പല കാര്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ ഓരോ പാര്‍ട്ടിക്കാരും എത്ര ഏക്കര്‍ വീതം കയ്യേറിയിട്ടുണ്ടെന്ന് കൂടി വ്യക്തമാക്കണം, ജനങ്ങളുടെ അറിവിലേക്കായി.

ശ്രീകുമാര്‍, ചാലക്കുടി

കോണ്‍ഗ്രസില്‍ വേണ്ടത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം

കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ഗാന്ധി മുന്നില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും ആന്റണി മൗനം വെടിയണമെന്നുമൊക്കെ അഭിപ്രായപ്പെട്ടതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷിനെ കേന്ദ്രനേതൃത്വം പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നു. വയോധികരെ പാര്‍ട്ടിയില്‍ ഇപ്പോഴും താേലാലിക്കുന്ന കോണ്‍ഗ്രസ് യുവജനങ്ങളുടെ ക്രിയാത്മക അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം.

യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ 31-ാം വയസില്‍ പാര്‍ലമെന്റംഗമായും പിന്നീട് പലതവണ കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയുമായ ഒരു കോണ്‍ഗ്രസ് നേതാവ് പ്രായം 80 നോടടുത്തിട്ടും വിജയകരമായി ആറാം പ്രാവശ്യവും ഇപ്പോള്‍ രാജ്യസഭാംഗമാണ്. അതുപോലെതന്നെ യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ 36-ാം വയസില്‍ കേരളാ മുഖ്യമന്ത്രിയായി പിന്നീട് പലപ്രാവശ്യം കേരള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഒരു മാന്യവ്യക്തി 78-ാം വയസിലും അഞ്ചാം പ്രാവശ്യം രാജ്യസഭാംഗമായി അധികാരസോപാനത്തില്‍ അഭംഗുരം തുടരുന്നു. പണ്ട് കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജിതനായ വ്യക്തിയാണദ്ദേഹം.

ഇവരൊക്കെ യൂത്ത് കോണ്‍ഗ്രസില്‍ ്രപവര്‍ത്തിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവരുടെ തിരുവായ്‌ക്ക് എതിര്‍വാ ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഉയര്‍ച്ചക്ക് ഭരണരംഗങ്ങളില്‍ യുവജനപ്രാതിനിധ്യവും അഭിപ്രായസ്വാതന്ത്ര്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അനിവാര്യമായിരിക്കുന്നു.

പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.