Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടപ്പള്ളി-താനൂര്‍ റെയില്‍ പാത ഒരു വികസന സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:20 pm IST
in Vicharam

നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാത കര്‍ണ്ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം ഉപേക്ഷിക്കപ്പെടുന്നു. കര്‍ണ്ണാടക വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ എതിര്‍ക്കുന്നതിന് കാരണം ഈ പാതക്കുവേണ്ടി നഗര്‍ഹോളയില്‍ ഒരു വലിയ ഭൂഗര്‍ഭ തുരങ്കം ഉണ്ടാക്കേണ്ടിവരുന്നു എന്നതാണ്. പക്ഷെ ഇത് വനത്തെയും മറ്റും ദോഷകരമായി ബാധിക്കുന്നില്ല. 174 കിലോമീറ്റര്‍ നീളമുള്ള ഈ നിര്‍ദിഷ്ട പാതയുടെ 62 കിലോമീറ്റര്‍ മാത്രമാണ് കര്‍ണാടകത്തിലൂടെ പോകുന്നത്. 19 കിലോമീറ്റര്‍ നീളത്തില്‍ നഗര്‍ഹോള വന്യജീവി സങ്കേതത്തിലൂടെ ഭൂഗര്‍ഭ പാത ഉണ്ടാക്കേണ്ടി വരുന്നതുകൊണ്ടാണ് ഈ എതിര്‍പ്പ്.

ഇത്തരുണത്തിലാണ് കേരളത്തിലൂടെ മാത്രം പോകുന്ന വെറും 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട ഇടപ്പള്ളി-താനൂര്‍ റെയില്‍ പാതക്കുവേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത്. ഇടപ്പള്ളി-താനൂര്‍ ലിങ്ക് ലൈന്‍ എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പുതിയ ആശയമല്ല. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് 1936-ല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് സര്‍വ്വേയും സാധ്യതപഠനവും നടത്തിയതും ലാഭകരമാണെന്നു പറഞ്ഞതും.

ഈ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന നാട്ടിക മണപ്പുറം ദേശക്കാരനായ കോങ്ങാട്ടില്‍ രാമുണ്ണി മേനോന്‍ മദിരാശി സര്‍ക്കാരിന്റെ നിയമ മന്ത്രി ആയിരുന്നപ്പോള്‍ ഈ പാതയുടെ ഭൂരിഭാഗം പ്രദേശവും മലബാറിന്റെ ഭാഗമായതുകൊണ്ട് അദ്ദേഹം ഇതിനു വേണ്ടി വളരെയധികം ശ്രമിച്ചു. പിന്നീട് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ കാലത്തും ഈ പാതക്ക് വേണ്ടി മുറവിളികളുണ്ടായിട്ടുണ്ട്. കൊടുങ്ങല്ലൂരിന് വടക്കുഭാഗം തെക്കേ മലബാര്‍ എന്നറിയപ്പെടുന്ന ഭൂപ്രദേശത്തുകൂടെയാണ് ഈ പാത കടന്നു പോകുന്നത്. തെക്കേ മലബാര്‍ എക്കാലത്തും ഒരു അവികസിത മേഖലയായിരുന്നു. ഈ പ്രദേശത്തെ പകുതിയിലേറെ ജനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗത മാര്‍ഗമായ തീവണ്ടിയില്‍ കയറിയിട്ടില്ല എന്നത് ഇന്നും ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വീണ്ടും ഈ പാതക്കുവേണ്ടി മുറവിളി ഉയരുകയും 1983 ഏപ്രില്‍ 24 ന് ജസ്റ്റിസ് വി.എം. താര്‍കുണ്ടെയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന റെയില്‍വേ യൂസേഴ്‌സ് നാഷണല്‍ ഫെഡറേഷന്‍ മീറ്റിംഗില്‍ ഈ പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നു പ്രമേയം പാസ്സാക്കുകയുമുണ്ടായി. അതേവര്‍ഷംതന്നെ പ്രമേയത്തിന്റെ തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ കൊച്ചിയിലും കണ്‍വെന്‍ഷന്‍ നടത്തി എത്രയും വേഗം ഈ പാത നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.

1980-കളുടെ അവസാനം ജനതാദള്‍ സര്‍ക്കാരിന്റെ കാലത്തു ജോര്‍ജ് ഫെര്‍ണാണ്ടസ് കേന്ദ്ര റെയില്‍വേ മന്ത്രിയായപ്പോള്‍ വീണ്ടും ഈ പദ്ധതിക്ക് ജീവന്‍വച്ചു. കൊങ്കണ്‍ റെയില്‍വേ പാതയുടെ നിര്‍മാണത്തോടൊപ്പം ഇടപ്പള്ളി -താനൂര്‍ പാതയുടെ നിര്‍മാണം നടന്നേക്കുമെന്നു സൂചനകളും ഉണ്ടായിരുന്നു.

1990-കളുടെ ആദ്യത്തില്‍ അന്നത്തെ വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഈ പാതക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിക്കാരുടെ താല്‍പര്യമില്ലായ്‌മ പ്രവര്‍ത്തനങ്ങളുടെ വീര്യം കെടുത്തി. എട്ടു പതിറ്റാണ്ടു പഴക്കമുള്ള ബദല്‍ റെയില്‍ മാര്‍ഗ നിര്‍ദേശമാണ് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നത്. ഈ പാത യാഥാര്‍ഥ്യമായാല്‍ ഇടപ്പള്ളിയില്‍നിന്ന് താനൂരിലേക്കുള്ള 170 കിലോമീറ്റര്‍ റെയില്‍ ദൂരം 135 കിലോമീറ്ററായി കുറയും. ഇടപ്പള്ളി, ഷൊര്‍ണുര്‍, കുറ്റിപ്പുറം റൂട്ടില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ തീവണ്ടികള്‍ തിരിച്ചു വിടാനുള്ള ഒരു ബദല്‍ ലൈനായും ഉപയോഗിക്കാം. തീര്‍ത്ഥാടന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂര്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, സെന്റ് തോമസ് പള്ളി, പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയിലേക്ക് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് വന്നിറങ്ങാന്‍ കഴിയും.

രണ്ടര പതിറ്റാണ്ടിനിടക്ക് ഭൂമിയിലുള്ള നിക്ഷേപ രീതി അഭൂതപൂര്‍വമായി വര്‍ധിച്ചതുകാരണം ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തന്മൂലം ഈ പാതക്കുള്ള മുറവിളി നിന്നുപോവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഭൂമിയില്‍ നിക്ഷേപിക്കുന്ന രീതിയില്‍നിന്ന് ജനങ്ങള്‍ മാറി തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഭൂമിക്കു വില കുറയുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത വളരെ കുറവാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടേണ്ടത്.

കൊടുങ്ങല്ലൂര്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണങ്ങളില്‍ ഒന്നാണ്. പണ്ട് മുസിരിസ് എന്നറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ ചരിത്ര പ്രാധാന്യം റെയില്‍ കണക്ടിവിറ്റിയോടുകൂടി ഇന്ത്യ എമ്പാടും അറിയും. അറബികളും ഗ്രീക്കുകാരും ചൈനക്കാരും മുസിരിസ് തുറമുഖത്തു കപ്പലില്‍ വന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ കച്ചവടം നടത്തിയിടുണ്ട്.

ഇപ്പോഴത്തെ മുനമ്പം തുറമുഖവും പൊന്നാനി തുറമുഖവും തമ്മില്‍ ഈ പാതയിലൂടെ റെയില്‍ ബന്ധം ലഭ്യമാവും. ആഗോള ബിസിനസ് പ്രമുഖനായ എം.എ.യൂസഫലി തുടങ്ങിയ പ്രമുഖ ബിസിനസ് മാഗ്‌നറ്റുകളുടെ ജന്മസ്ഥലം കൂടിയാണ് ഈ മേഖല.

ഇപ്പോഴത്തെ പ്രത്യേക അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും വികസനോന്മുഖ പ്രവര്‍ത്തകരും താല്‍പര്യമെടുത്ത് ഈ പാത യാഥാര്‍ഥ്യമാകുന്നതിനു ശ്രമിക്കുകയാണെങ്കില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്കാരവും അത് രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കലുമാകും എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.