Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:43 pm IST
in Vicharam

ഒരു പഞ്ചായത്താഫീസ് ഇന്ന് പണിതാലും ഒരു പാലം പണിതാലും അഞ്ച് വര്‍ഷം കഴിഞ്ഞ് പുതുക്കിപ്പണിയേണ്ടിവരുന്നു. പ്ലാനിംഗില്ലെന്നര്‍ത്ഥം. 2020 ല്‍ അഥവാ 2050 ല്‍ നമ്മുടെ വൈദ്യുതിക്ഷാമം എങ്ങനെ പരിഹരിക്കാം. പ്ലാനിംഗില്ല. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നമ്മള്‍ ഉണ്ടാക്കിയത് കേവലം 1800 മെഗാവാട്ട്. ഇപ്പോള്‍ 800 മെഗാവാട്ടിന്റെ കുറവും. ഇതില്‍നിന്ന് എങ്ങനെ കരകയറാം? പത്തായത്തിലെ നെല്ലു തീര്‍ന്നിട്ട് കൃഷിയെപ്പറ്റി ആലോചിച്ചാല്‍ മതിയോ?

  • 1957 ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ മന്ത്രിയായിരിക്കെ നടത്തിയ അശാസ്ത്രീയ പഠനമാണ് നദീജലസമ്പത്തിന്റെ കണക്ക്.
  • രാഷ്‌ട്രീയ ഇച്ഛാശക്തി നമുക്ക് പണ്ടേയില്ല. ഉള്ളത് വ്യക്തികേന്ദ്രീകൃതവും സമുദായ കേന്ദ്രീകൃതവും മാത്രം.
  • പദ്ധതിയുടെ രൂപകല്‍പ്പന/സര്‍വ്വെ/കാലഘട്ടത്തില്‍ തന്നെ പദ്ധതിപ്രദേശം കയ്യേറും. അവരെ ബാക്കിവിട്ടാണ് പല പദ്ധതികളും നടന്നതും. ചിലത് ചെറുതാക്കിയത് അവരെ പേടിച്ചുമാണ്. ഉദാ: കുറ്റ്യാടി ചെറുതാക്കി. ഇടുക്കി ചെറുതാക്കി (100 അടി വീതം ഉയരം കുറച്ചു).

    ഇതൊന്നും തടയാന്‍ ഒരു രാഷ്‌ട്രീയകക്ഷിയും തയ്യാറല്ല. (ഒരിടത്തുമാത്രം. ചുരുളി/കീരിത്തോട് വെടിവയ്‌പും കുടിയിറക്കും ചരിത്രത്തിലുണ്ട്്).

  • അടുത്തകാലത്ത് പരിസ്ഥിതിവാദം ഒരു ഫാഷനുമായി. (സൈലന്റ്‌വാലി-പൂയംകുട്ടി-ഗ്രേറ്റര്‍ ഇടുക്കി പെരിഞ്ചാന്‍കുട്ടി ഇങ്ങനെ ഒന്‍പതെണ്ണം).

    എല്ലായിടത്തും പതിനായിരങ്ങള്‍ കയ്യേറിയിരിക്കുന്നു. ഒരു പദ്ധതിയെപ്പറ്റിയും ആരും പഠിക്കുന്നില്ല. പഠിച്ചവര്‍ പറയാന്‍ ശ്രമിച്ചാല്‍ കൂട്ടത്തോടെ ആക്രമിക്കും. (ഉദാ: അതിരപ്പിള്ളി-വൈപ്പാര്‍ ലിങ്ക്- പെരിഞ്ചാന്‍കുട്ടി-പൂയംകുട്ടി തുടങ്ങിയവ).

  • കുറ്റ്യാടി-ഷോളയാര്‍, പെരിങ്ങല്‍കുത്ത്,ശബരിഗിരി, തേക്കടി ഇങ്ങനെ പലതും പരിസ്ഥിതി ബഹളമില്ലാതിരുന്നപ്പോള്‍ പണി നടന്നു. അവിടെയെല്ലാം അന്നുള്ള വനം/വന്യജീവി/ഗോത്രസമൂഹം നിലനില്‍ക്കുന്നു. കാരണം വനം കയ്യേറിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസില്ലാതെ കുടില്‍ പൊളിച്ചിരുന്നു.
  • സംസ്ഥാനാന്തര കരാറുകള്‍ പലതും ജനങ്ങള്‍ക്ക് അജ്ഞാതമാണ്. നമുക്ക് ഒരു പ്രയോജനവുമില്ലാത്ത കരാറുകളിലൂടെ കേരളത്തെ വിറ്റു.
  • പുറത്തേക്കു പോകുന്ന വെള്ളത്തിന് വിലയില്ല, പകരം വെള്ളവുമില്ല. വിലകൊടുത്തു വാങ്ങുന്ന കറന്റിന് യുക്തിക്കു നിരക്കാത്ത വിലയും.
  • തെര്‍മല്‍/ന്യൂക്ലിയര്‍/ഓയില്‍/ഗ്യാസ്/കാറ്റാടി/എണ്ണ/എല്ലാം വേദികളില്‍ ഗീര്‍വാണമായി കേള്‍ക്കാം. വമ്പന്‍ പരാജയം. (ഉദാ: കായംകുളം തെര്‍മല്‍ സ്‌റ്റേഷന്‍).
  • ഗ്രേറ്റര്‍ ഇടുക്കി, പെരിഞ്ചാന്‍കുട്ടി, ഗ്രേറ്റര്‍ കല്ലാര്‍, മൂന്നാര്‍ ഹൈഡാം, പൂയംകുട്ടി തുടങ്ങി 9 എണ്ണം- 2800 മെഗാവാട്ട്. കൂടാതെ മാനന്തവാടി, നീലേശ്വരം വളപട്ടണം-സാധ്യത 400 മെഗാവാട്ട്. മൊത്തം 3860 മെഗാവാട്ട്. ഒരു മെഗാവാട്ടുപോലും ഉദ്പ്പാദിപ്പിക്കാനാവാതെ കിടക്കുന്നു.
  • 2040 ല്‍ പ്രതീക്ഷിത ജനസംഖ്യ മൂന്ന് കോടി 75 ലക്ഷം. ഭൂവിസ്തൃതിയില്‍ മാറ്റമില്ല. 30 വര്‍ഷംകൊണ്ട് ആറരലക്ഷം ഏക്കര്‍ നെല്‍വയല്‍ നികത്തി. ഇപ്പോഴും നികത്തുന്നു. തണ്ണീര്‍ത്തട നെല്‍വയല്‍ നിയമം കേട്ടുതുടങ്ങിയിട്ട് നാളേറെയായി. വനവിസ്തൃതി 5.2 എന്ന് തെര്‍മല്‍ സ്‌കാനിംഗ്. ബാക്കി വനവും പശ്ചിമഘട്ട സംരക്ഷണവും സംസ്ഥാനം നോക്കിക്കൊള്ളാമെന്ന്! ജനം ഇങ്ങെന പെരുകുന്നതിന് നിയന്ത്രണമില്ല.
  • ഇന്നത്തെ എല്ലാ ഊര്‍ജപദ്ധതികള്‍ക്കും 50 വര്‍ഷം പഴക്കമായി. അറ്റകുറ്റപ്പണികള്‍ അത്ര കൃത്യവുമല്ല. എപ്പോള്‍ കണ്ണടക്കുമെന്ന് പറയാനാവില്ല.
  • സ്വന്തം മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതില്‍ വേവലാതിയുള്ളവര്‍തന്നെ മഴവെള്ള സംഭരണിയില്‍ പിടിച്ച് മണ്ണിലിറങ്ങാനും സമ്മതിക്കുന്നില്ല.
  • ഇന്ത്യയില്‍തന്നെ റിക്കാര്‍ഡ് വേഗതയില്‍ കയ്യേറ്റവും നിര്‍മാണവും നിയമലംഘനവും നടക്കുന്ന സ്ഥലം മൂന്നാര്‍-ദേവികുളം. എസ്‌റ്റേറ്റുകളും കൈവശമുള്ളത് മറിച്ചുവില്‍ക്കുന്നു. റിസോര്‍ട്ടുകള്‍ അനുദിനം വര്‍ധിക്കുന്നു. ഒന്നും ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല.
  • മൂന്നാര്‍ ഹൈഡാം ഇപ്പോഴും പ്രസക്തമാണ്. അതിരപ്പിള്ളി വേണ്ടെങ്കില്‍ എന്തുകൊണ്ട് ഇത് ആയിക്കൂടാ എന്ന ചിന്തയുമില്ല.
  • ടാറ്റാ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് മുക്കി ഒരു ജലാശയം. 37000 ഏക്കറില്‍ 47 അടി ഉയരത്തില്‍ വെള്ളം. 3000 ടൂറിസ നൗകകള്‍, തമിഴ്‌നാടിന് കടലാറിലൂടെ വെള്ളം, മുല്ലപ്പെരിയാറിനു പകരം 900 മെഗാവാട്ട് വൈദ്യുതി. പെരിയാറില്‍ ഉപ്പുവെള്ള ഭീഷണിയെ നേരിടാം. രണ്ട് ലക്ഷം ഏക്കര്‍ കൃഷി, താഴെയുള്ള അഞ്ച് വൈദ്യുതനിലയങ്ങളിലൂടെ ആവര്‍ത്തന വൈദ്യുതി ഉല്‍പാദനം. ഒരു വൈദ്യുതിനിലയവും വേറെ വേണ്ട. ഒരു മരംപോലും വെട്ടാനില്ല. കശ്മീരിലെ ഡാല്‍ പോലെ ഒരു തടാകം. ദേവികുളം നഗരം പണിതുയര്‍ത്തണം. മൂന്നാറിലുള്ളവരെ നറുക്കിട്ട് കുടിയിരുത്തണം. ആരെയും ഒഴിപ്പിക്കണ്ട. ഇനിയെങ്കിലും കയ്യേറ്റം ഇല്ലാതാകും.

    വൈദ്യൂതി, വെള്ളം, കൃഷി, ടൂറിസം, തൊഴില്‍ ഇവയിലൂടെ വാര്‍ഷിക വരുമാനം 7000 കോടി. ഒരപൂര്‍വ്വ ജീവിയും മുങ്ങിപ്പോകാനില്ല. അടുത്ത 30 വര്‍ഷത്തേക്ക് വൈദ്യുതി പ്രശ്‌നമേയില്ല. ഒരു തോട്ടംതൊഴിലാളിക്കും തൊഴില്‍ പോകുന്നില്ല. ഇന്‍സ്റ്റന്റ്ടീ ഫാക്ടറി ലവലില്‍ 47000 തേയിലച്ചെടികള്‍ പിഴുതുമാറ്റണം. മുല്ലപ്പെരിയാര്‍ കരാര്‍ മാറ്റി പകരം ഇവിടെനിന്ന് വെള്ളം കൊടുക്കാം.

  • പമ്പ, അച്ചന്‍കോവില്‍, കല്ലട, മണിമല ഇവയിലെ വെള്ളം തമിഴ്‌നാട്ടിലേക്കു തിരിച്ചുവിടുന്നതാണ് വൈപ്പാര്‍ ലിങ്ക്. ഒരു നിമിഷ തീരുമാനം മതി വെള്ളം മല കടക്കും. ടണല്‍ തീര്‍ന്നു. ഡാം തീര്‍ന്നു. കേരളത്തില്‍ 4300 ഹെക്ടര്‍ കാടു മുങ്ങും. വെള്ളവും കറണ്ടും തമിഴ്‌നാടിന്. പമ്പ ഉണങ്ങും. ലോകപ്രശസ്ത അധ്യാത്മിക സമ്മേളനങ്ങള്‍ നടക്കുന്ന പമ്പാ മണല്‍പ്പുറം ചരിത്രമാകും. കുട്ടനാടും നശിക്കും. ശബരിമലയ്‌ക്കും ഭീഷണിയാണ്. ആരും ചര്‍ച്ചപോലും ചെയ്യുന്നില്ല. അതിരപ്പിള്ളിയില്‍ 130 ഹെക്ടര്‍ മുങ്ങും. പെരിങ്ങല്‍കുത്ത് വൈദ്യുതിനിലയം പുറത്തുവിടുന്ന വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടമെന്നത് ആര്‍ക്കറിയാം?

    എന്തുപറഞ്ഞാലും വെള്ളമെവിടെ എന്ന ചോദ്യം അവശേഷിക്കുന്നു. ഒറ്റമഴക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം കണ്ടിട്ട് വിദേശിയായ ഒരു എന്‍ജിനീയറുടെ കമന്റ്. Kerala  has not changed from the ‘mad’ comments of Vivekananda.

(കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച സിവില്‍ എഞ്ചിനിയറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.