Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണില്‍ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റ് വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:17 pm IST
in Vicharam

ഒത്തുതീര്‍പ്പു കരാറിലെ മഷി ഉണങ്ങുന്നതിനുമുമ്പ് അതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ വിശ്വസിക്കാന്‍ കൊള്ളത്തവനാണെന്ന് തെളിയിച്ചിരിക്കുന്നു. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന തിരിച്ചറിയാനാവാത്ത ഒരു കഠിനഹൃദയന്‍ കൂടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളം ഞെട്ടലോടെ തിരിച്ചറിയുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തിലെ ഇടതുഭരണം ആരുടെ പക്ഷത്താണെന്ന് തെളിയിക്കുന്നു.

മദ്ധ്യസ്ഥര്‍ നടത്തിയ സുദീര്‍ഘ ചര്‍ച്ചയിലൂടെയാണ് 10 വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്, മഹിജയും കുടുംബവും നടത്തിയ സമരം ഏപ്രില്‍ രാത്രി അവസാനിച്ചത്. കേസന്വേഷണത്തിലും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കും, മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യും, സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവത്തിലെ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും തുടങ്ങിയ സുപ്രധാന വ്യവസ്ഥകളാണ് അംഗീകരിക്കപ്പെട്ടത്. സമരത്തിന് പുറംതിരിഞ്ഞ് നിന്നിരുന്ന മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി എന്നുള്ളതാണ് ഏറ്റവും പ്രധാനം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കേണ്ട ഉത്തരവാദിത്തം കരാര്‍ പ്രകാരം മുഖമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നതിനനുസരിച്ച് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്‌ക്ക് അവസരമൊരുക്കും എന്നും കരാറിലുണ്ട്. ചുരുക്കത്തില്‍ സമരത്തെ അവഗണിച്ചു നടന്ന മുഖ്യമന്ത്രി സമരത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായി.

എന്നാല്‍ സമരം അവസാനിച്ചതിന്റെ പിറ്റേദിവസം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായിയുടെ യഥാര്‍ത്ഥമുഖം വെളിവായത്. മഹിജയും കുടുംബവും ഒരു സമരത്തിന് പോകേണ്ടിയിരുന്നോ, എന്താണ് അവര്‍ക്ക് നേടേണ്ടിയിരുന്നത്, സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ബാക്കിവെച്ചത്, ഒരുകാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശങ്ങള്‍. ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകളെ ലംഘിക്കുക എന്ന മര്യാദയില്ലാത്ത നടപടി മാത്രമല്ല, തന്നില്‍ വിശ്വാസമര്‍പ്പിച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തോട് ചെയ്ത കടുത്ത വഞ്ചനകൂടിയായിരുന്നു ഇത്. സമരത്തിന് നേതൃത്വം കൊടുക്കുകയും സഹോദരിയുടെ വേദനയില്‍ അവര്‍ക്ക് കൈത്താങ്ങാവുകയും ചെയ്ത ശ്രീജിത്ത് എന്ന ‘ദേശാഭിമാനി’ ജീവനക്കാരനെതിരെയും മുഖ്യമന്ത്രി കടുത്ത വാക്കുകള്‍ ഉപയോഗിച്ചു. കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ തലമുറകളായി പ്രവര്‍ത്തിച്ച കുടുംബത്തോടുള്ള പ്രതികാരമായി മാറുകയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

സമരം ഒത്തുതീര്‍ന്ന ഞായറാഴ്ച പകലും രാത്രിയും കണ്ട മുഖ്യമന്ത്രിയെയല്ല, നേരം പുലര്‍ന്നപ്പോള്‍ കേരളം കണ്ടത്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ധിക്കാരവും ഒരുമിച്ചാല്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മുഖ്യമന്ത്രി തരംതാഴുകയായിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും അതുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചരിത്രാനുഭവങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ കാണുന്നത്. കമ്മ്യൂണിസ്റ്റ് സെല്‍ഭരണം ജനാധിപത്യരീതിയില്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് വര്‍ത്തമാന കേരളം. ആരെയെങ്കിലും ജയിലിലടക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട എന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഈ സാഹചര്യത്തെ വേണ്ടുവോളം പ്രതിഫലിപ്പിക്കുന്നുണ്ട്.

സ്വാശ്രയ സ്ഥാപനത്തില്‍ മകന്‍ മരണപ്പെട്ടതിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ഏതൊരമ്മയുടെയും ആവശ്യം മാത്രമാണ് മഹിജ മുന്നോട്ടുവച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണവും നിയമനടപടികളും എവിടെയും എത്തുന്നില്ലെന്ന് കണ്ടപ്പോഴാണ് ആ കുടുംബം ആവലാതികളുമായി വീട്ടില്‍ നിന്നിറങ്ങിയത്. സ്വാശ്രയ മാനേജ്‌മെന്റ് പോലീസിനെയും ഭരണകൂടത്തെയും വിലക്കെടുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ജിഷ്ണു പ്രണോയ് സംഭവത്തില്‍ ആര്‍ക്കും കാണാം. എന്നിട്ടും സര്‍ക്കാരിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതെ തങ്ങള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റുകളാണെന്ന് ആണയിട്ടു പറയുന്ന ഒരു കുടുംബത്തെയാണ് പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് ഭരണം തള്ളിപ്പറഞ്ഞതും വഞ്ചിച്ചതും.

എന്താണ് മഹിജയ്‌ക്ക് നേടാനുണ്ടായിരുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മനുഷ്യത്വം മരവിക്കാത്തവരെ ഞെട്ടിപ്പിക്കുന്നതാണ്. അമ്മയും മകനും ആങ്ങളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമറിയാത്ത രാഷ്‌ട്രീയതിമിരമാണിത്. ഒരു ഗ്രാമീണ കുടുംബവും കേരളത്തില്‍ തീരെ ദുര്‍ബലമായ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയായ എസ്‌യുസിഐയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനും കൂടി ഇടതുഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം, ഒരമ്മയുടെ ഹൃദയവേദനയെ തിരിച്ചറിയാത്തതിനാലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.