കൊച്ചി: ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, കൈയേറ്റക്കാര്‍ക്ക് കൈയ്യാമം എന്ന മുദ്രാവാക്യമുയര്‍ത്തി ഇടത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ എന്‍ഡിഎ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഭൂമിക്കായി സമരം ചെയ്യുന്നവരെയും കൈയേറ്റക്കാര്‍ക്കെതിരെ സമരം ചെയ്യുന്നവരെയും ഏകോപ്പിപ്പിച്ചുകൊണ്ടുള്ള യോജിച്ച പ്രക്ഷോഭമാണ് സംഘടിപ്പിക്കുന്നതെന്ന് എന്‍ഡിഎ നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന ചെയര്മാന് കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
മന്ത്രിയും എംഎല്‍എയും പാര്‍ട്ടി നേതാവും കൈയേറ്റക്കാരായതിനാല്‍ സര്‍ക്കാറിനും യുഡിഎഫുകാര്‍ കൈയേറ്റക്കാരായതിനാല്‍ പ്രതിപക്ഷത്തിനും പ്രതികരിക്കാനാവാത്ത അവസ്ഥയാണ്. ഇടത് സര്‍ക്കാറിന് ഒരുവര്‍ഷം പൂര്ത്തിയാക്കുന്നതിന്െ ആഘോഷം നടത്താന്‍ ഒരവകാശവുമില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍, വിലക്കയറ്റം, പോലീസിനുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ചകള്‍, അഴിമതി തുടങ്ങിയവ സര്‍ക്കാര്‍ പരാജയമാണെതിന് തെളിവാണ്.
ഇടത് സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ ദുര്‍ഭരണവും കേന്ദ്രസര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ സദ്ഭരണവും ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും എന്‍ഡിഎ തീരുമാനിച്ചു.
ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ മെയ് 24 മുതല്‍ 30വരെ പ്രതിഷേധവാരം ആചരിക്കും. 24ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം. ഇടത് സര്‍ക്കാര്‍ ഒരുവര്‍ഷം തികയ്ക്കുന്ന 25ന് വഞ്ചനാദിനമായി ആചരിക്കും. 30ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും നടത്തും.
മെയ് 26 മുതല്‍ ജൂണ്‍ 20വരെ കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായി വിവിധ പരിപാടികള്‍ നടത്തും. ജൂണ്‍ 10 മുതല്‍ എന്‍ഡിഎയെ ശക്തിപ്പടുത്തുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. ആര്. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക വികസന കമ്മീഷന് ചെയര്മാന് സ്ഥാനം നല്കിയ ഇടത് സര്‍ക്കാര്‍ നടപടിയെയും യോഗം വിമര്‍ശിച്ചു.
എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, രാജന് ബാബു, വി.വി. രാജേന്ദ്രന്, ആര്. പൊന്നപ്പന്, കെ.കെ. പൊന്നപ്പന്, എം. മെഹബൂബ്, രാജന് കണ്ണാട്ട്, രമാ ജോര്‍ജ്, വി. സുരേഷ് ബാബു, എം.പി. ജോയ്, ബി. പ്രേമാനന്ദന്, വി. ഗോപകുമാര്‍, ഇ.പി. കുമാരദാസ്, അഹമ്മദ് തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: