കൊട്ടാരക്കര: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കാമുകനുള്‍പ്പടെ മൂന്ന് പേര് പിടിയില്‍. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനില്‍ പ്രദീപ്കുമാര്‍(23), രഞ്ജിത്ത് വിലാസത്തില്‍ രഞ്ജിത്ത്(35), ഇഞ്ചവിള ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്കുമാര്‍(24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിക്കവല സ്വദേശിനിയായ 22കാരിയെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണ്‍ബന്ധം വഴി പ്രദീപ്കുമാര്‍ യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് രാത്രി 7.30ന് പ്രദീപ് വാഹനവുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. പുനലൂരും പരിസരങ്ങളിലും കറങ്ങിയ ശേഷം 11.30 ഓടെ സദാനന്ദപുരം നിരപ്പില്‍ ഭാഗത്തെ വിജനമായ സ്ഥലത്തെത്തിച്ചു. പ്രദീപിന്റെ സുഹൃത്തുക്കളായ ശ്രീജിത്തും രഞ്ജിത്തും ഇവിടെ എത്തുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബലപ്രയോഗത്തിനിടെ കുതറി ഓടിയ യുവതി സമീപത്തെ വീട്ടില്‍ എത്തിയാണ് അഭയം പ്രാപിച്ചത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ശനിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. കൊട്ടാരക്കര സിഐയുടെ ചുമതലയുള്ള ടി.ബിനുകുമാര്‍, എസ്ഐ സി.കെ.മനോജ്, അഡീഷണല്‍ എസ്ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: