Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൈനികരുടെ ചോര പാഴാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:51 am IST
in Vicharam

ഏതു തരത്തില്‍ നോക്കിയാലും ഇന്ത്യയോട് നേരിടാനുള്ള ശക്തിയോ സാമര്‍ത്ഥ്യമോ പാക്കിസ്ഥാനില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ അവരെ ബോധ്യപ്പെടുത്തിയതാണിത്. നേരിട്ട് മുട്ടാന്‍ കെല്‍പ്പില്ലാത്തവര്‍ ഒളിഞ്ഞിരുന്ന് കല്ലെറിയുകയും പിന്നില്‍നിന്ന് കുത്താറുമുണ്ട്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഈ കുരുത്തംകെട്ട പണിക്കിടയില്‍ ഇന്ത്യന്‍ സൈനികരുടെ രക്തം വീഴുകയാണ്. ഭൂമിയില്‍ പതിക്കുന്ന അവരുടെ ഒരുതുള്ളിചോരപോലും പാഴായിക്കൂടാ. ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കില്‍ മറുപടി നല്‍കാന്‍ നമ്മുടെ സൈന്യത്തിന് കരുത്തുണ്ട്.

പത്താന്‍കോട്ട്, ഉറി സംഭവങ്ങള്‍ക്ക് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്റെ കരണക്കുറ്റിക്കേറ്റ പ്രഹരമാണ്. അതിന്റെ ജാള്യത മറക്കാനുള്ള പേക്കൂത്തുകള്‍ തുടരുകയാണ്. അതില്‍ ഏറ്റവും നികൃഷ്ടമായ നടപടിയാണ് ഈമാസം ഒന്നിന് പുലര്‍ച്ചെ ജമ്മുകശ്മീരിലെ പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയില്‍ നടത്തിയത്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തുകൊന്ന് മൃതദേഹം വികൃതമാക്കുകയായിരുന്നു. ഈ നടപടി ഭീരുത്വം നിറഞ്ഞതും മനുഷ്യത്വരഹിതവുമാണെന്ന് പരക്കെ വിലയിരുത്തുന്നു. മെയ് ഒന്നിന് പാക്ക് അധിനിവേശ കശ്മീരിലെ ഭട്ടല്‍ മേഖലയില്‍നിന്നു പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ (ബിഎറ്റി) സേനാംഗങ്ങളാണ് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്തത്. പാക്ക് സൈന്യത്തിന്റെ സഹായത്തോടെയാണിത്. സംഭവസ്ഥലത്തിന് അടുത്ത് ബിഎറ്റി പരിശീലന ക്യാമ്പ് നടക്കുന്നുമുണ്ട്.

അതിര്‍ത്തി ലംഘിച്ച് 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഈ ഭീകരത. സമീപത്തെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് ശ്രദ്ധതെറ്റിച്ച ശേഷമായിരുന്നു ബിഎറ്റി സംഘം അതിര്‍ത്തി ലംഘിച്ചത്. വളരെ നേരത്തെ തയാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പാക്ക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് സംഭവമെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും ഭീകരരാണ് മൃതദേഹം വികൃതമാക്കിയതെന്നും പാക്ക് കരസേന വിശദീകരിക്കുന്നത് പതിവ് ഏര്‍പ്പാടാണ്. പാക്ക് സൈന്യം വെറും തെമ്മാടിക്കൂട്ടമായി മാറിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്ങിന്റെ പ്രതികരണം. ഏതായാലും ഇനി കണ്ടും കേട്ടും മിണ്ടാതിരിക്കരുതെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുകയാണ്. അതിനനുസരിച്ച തീരുമാനം ഇന്ത്യ സ്വീകരിക്കുകയാണ്.

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയത് അതിന്റെ ഭാഗമാണ്. സൈനിക തയാറെടുപ്പുകള്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് കശ്മീരിലുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തിന് എന്തു നടപടിക്കും അധികാരം നല്‍കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാവില്ല. ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം പാക്ക് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. മിന്നലാക്രമണം അടക്കമുള്ള മറ്റു സാധ്യതകളും ആരായുന്നുണ്ട്. യുദ്ധകാലത്തുപോലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങേയറ്റം കിരാത നടപടിയാണ് പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെറ്റ്‌ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാന്റെ ഒളിയുദ്ധത്തിന് അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ രാഷ്‌ട്രീയ നേതൃത്വവും പട്ടാളവും രണ്ടുതട്ടിലാണെന്നത് പ്രത്യേകം പറയേണ്ടതില്ല. പ്രധാനമന്ത്രിയുടെ ഭരണപരമായ ഉത്തരവുകള്‍ പോലും പട്ടാളമേധാവിത്വം തള്ളിക്കളഞ്ഞത് കഴിഞ്ഞദിവസമാണ്. പട്ടാളം വീണ്ടും ഭരണ നേതൃത്വം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തിന്റെ മേധാവിയായിരുന്ന ഖമര്‍ ജാവേദ് ബജ്‌വ പട്ടാളമേധാവിയായതിനു ശേഷമാണ് പാക്ക് ഭീകരരും പട്ടാളവും ചേര്‍ന്ന് നമ്മുടെ സൈന്യത്തിനെതിരെ തിരിഞ്ഞത്. പാക്കിസ്ഥാന് 1.25 ലക്ഷം സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെങ്കില്‍ ഇന്ത്യക്കത് 2.5 ലക്ഷമാണ്. ഇനി ചൊറിയാന്‍ ഒരുങ്ങിയാല്‍ പട്ടാളത്തിന്റെ തലതന്നെ തെറിക്കുമെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുകതന്നെ വേണം.

ഒരു പട്ടാളക്കാരനെ പാക്കിസ്ഥാന്‍ വധിച്ചാല്‍ 50 പാക്ക് പട്ടാളക്കാരന്റെ ശിരഛേദം നടത്തണമെന്ന വികാരമാണ് വീരമൃത്യുവരിച്ച ജവാന്റെ മകളുടേത്. ജനങ്ങളാകെയും ആ വിധമാണ് ചിന്തിക്കുന്നത്. ക്ഷമയ്‌ക്കും ഒരതിരുണ്ട്. ഇന്ത്യയുടെ ക്ഷമ ദൗര്‍ബല്യമായി ലോകവും കാണരുത്. മുഷ്‌ക്ക് അടക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിക്കാം. നയതന്ത്ര പ്രതിനിധികളെ തിരിച്ചയക്കാം. നമ്മുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാം. സൈനികരുടെ ചോര പാഴാകാതിരിക്കാനുള്ള കടുത്ത നടപടിക്ക് അമാന്തിച്ചുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.