Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീശങ്കരന്‍ മുതല്‍ സ്വാമി ചിന്മയാനന്ദന്‍ വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 08:12 pm IST
inSamskriti

കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വിമാന യാത്രയ്‌ക്കിടയില്‍ കണ്ടൊരു സംഭവത്തെക്കുറിച്ച് പില്‍ക്കാലത്ത് എഴുതുകയുണ്ടായി. അദ്ദേഹം രണ്ടു സന്യാസിമാരെ കണ്ടു. ഒരാള്‍ ഒരു പട്ടാള മേധാവിയെപ്പോലെ. പരിവാരങ്ങളും ആരവങ്ങളുമായി വന്നു. പോകുമ്പോഴും അതാവര്‍ത്തിച്ചു. മറ്റേ സന്ന്യാസി ഏകനായി, നിശ്ശബ്ദനായി വന്നു, പോയി.

രണ്ടുപേരും പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു. സന്യാസത്തിന്റെ തികച്ചും വ്യത്യസ്തമായ ഈ രണ്ടുമുഖങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മുന്‍മുഖ്യമന്ത്രിക്ക് ഒരെത്തും പിടിയും കിട്ടിയില്ലത്രേ!

പെരിയാറിന്റെ തീരത്ത് പിറന്ന ശ്രീശങ്കരന്‍ അദ്വൈത ദര്‍ശനം പുനഃസ്ഥാപിച്ച് അമലചരിതനായിത്തീര്‍ന്നു. ശ്രീശങ്കരന്റെ പാത പിന്തുടര്‍ന്ന് ആഗോളതലത്തില്‍ പ്രശസ്തരായ രണ്ട് സന്യാസിശ്രേഷ്ഠന്മാര്‍ പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു- സ്വാമി രംഗനാഥാനന്ദനും സ്വാമി ചിന്മയാനന്ദനും.

സംസാര സാഗരത്തിന്റെ മറുകരയിലേക്ക് നയിക്കുന്ന വേദാന്തവിജ്ഞാനം. ആ വിജ്ഞാനത്തിന്റെ പ്രചരണോപാധികള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ സന്യാസിശ്രേഷ്ഠനായിരന്നു സ്വാമി ചിന്മയാനന്ദന്‍.

ശ്രീശങ്കരന്‍ തന്റെ ജന്മംകൊണ്ട് ഏത് ദേശത്തെയാണോ ലോകപ്രശസ്തമാക്കിയത്, ആ കേരള ദേശത്തില്‍ ശങ്കരദര്‍ശനത്തിന് എന്ത് പ്രചാരവും പ്രാധാന്യവുമാണ് ലഭിച്ചതെന്ന് ചിന്തിക്കുമ്പോഴേ സ്വാമി ചിന്മയാനന്ദന്റെ പരിവര്‍ത്തനങ്ങളുടെ പ്രസക്തി മനസ്സിലാക്കാനാകൂ. ശ്രീ ശങ്കരദര്‍ശനം അല്‍പ്പമാത്രമെങ്കിലും സമകാലീന മലയാളത്തില്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ സ്വാമി ചിന്മയാനന്ദന്‍ എന്ന വേദാന്ത വനസഞ്ചാരിയുടെ പ്രഭാവമുണ്ട്.

സനാതന ധര്‍മ്മപ്രകാരമുള്ള സന്യാസ സമ്പ്രദായത്തെ ദശാനാമി സമ്പ്രദായത്തിലൂടെ സുസജ്ജമാക്കിയ മഹാത്മാവാണ് ശങ്കരാചാര്യസ്വാമികള്‍. ശ്രീശങ്കര ശിഷ്യന്മാരില്‍ സ്ഥാപിതമായതെന്ന് കരുതുന്ന സ്വാമിയാര്‍ മഠങ്ങളുടെ കേന്ദ്രം തൃശ്ശൂരാണെങ്കിലും അവയുടെ ശാഖകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ട്. ‘തത്ത്വത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു’ എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവും അദ്വൈതദര്‍ശനത്തിന്റെ പ്രയോക്താവായിരുന്നു.

ശ്രീശങ്കരന്‍ മുതല്‍ ശ്രീനാരായണഗുരുവരെ നിരവധി സന്യാസിശ്രേഷ്ഠന്മാര്‍ക്ക് ജന്മം നല്‍കിയ നമ്മുടെ നാട് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുവാന്‍ വിധം അര്‍ഹമായിട്ടുണ്ടോ?

മറ്റെല്ലാ ദര്‍ശനങ്ങളെയുംപോലെ അദ്വൈതദര്‍ശനവും ആധുനിക കേരളത്തില്‍ ശങ്കിക്കപ്പെട്ടു. പ്രത്യേകിച്ചു വിദ്യാസമ്പന്നരെന്ന് സ്വയം കരുതുന്നവരാല്‍. ഇത്തരക്കാരുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വാമി ചിന്മയാനന്ദന്‍ പരിശ്രമിച്ചു. അതില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. സ്വാമി ചിന്മയാനന്ദന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: ”ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ സന്യാസിയെ ആദ്യം വിശ്വസിക്കും. പിന്നീടോ, സംശയിക്കും. എന്നാല്‍ കേരളത്തില്‍ സന്യാസിയെ ആദ്യം സംശയിക്കും. പിന്നീട് പരീക്ഷിക്കും. അതില്‍ വിജയിച്ചാലേ വിശ്വസിക്കൂ.”

സന്യാസം ആത്മീയവും സാംസ്‌കാരികവും എന്നതിനുപരി സാമുദായികവും ഭൗതികവുമായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന കാലത്ത് സന്യാസത്തെ കാലോചിതമാക്കാന്‍ ശ്രമിച്ചപ്പോഴും സന്യാസ സമ്പ്രദായത്തെ അവഗണിക്കാത്ത മനീഷിയായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്ദേഹം, ചട്ടമ്പിസ്വാമികളും രമണമഹര്‍ഷിയും ശിവാനന്ദ സ്വാമികളും സ്വാമി തപോവനവും എല്ലാം പിന്തുടര്‍ന്ന ശ്രീശങ്കര പാതയില്‍നിന്നും സ്വാംശീകരിച്ച് തന്റേതായ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.