തിരുവനന്തപുരം: മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വളരെ മുമ്പേ സ്വീകരിച്ചതാണെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ മൂന്നാറില്‍ കാണുന്നതെന്നും വി.എസ്. പറഞ്ഞു.
ജാതിയുടേയും മതത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കിയ വി.എസ് കൈയേറ്റക്കാര്‍ താണ്ഡവമാടാത്ത നവീന മൂന്നാര്‍ ആണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: