വടകര: സിപിഎം അക്രമം തുടര്‍ക്കഥയായ ഒഞ്ചിയം മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു.ഇന്നലെ നടന്ന അക്രമത്തില്‍ ആര്‍എംപിഐ യുടെവെള്ളികുളങ്ങരയിലെ ലോക്കല്‍ കമ്മറ്റി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ഒഞ്ചിയം,ചോറോട്, ഏറാമല ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം ടി.പി ദിനാചരണത്തിന്റെ പോസ്റ്റര്‍ പതിക്കുന്നതിനിടയില്‍ രണ്ട് ആര്.എംപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു.അക്രമത്തില്‍ പരിക്കേറ്റ പാലയാട്ടുമീത്തല് വിഷ്ണു,(25),കാവില്‍ ഗണേശന്(46) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.
സംഭവത്തില്‍ ചോമ്പാലയിലെ കിഴക്കെച്ചീക്കലോട്ട് അനൂപ്, പടിഞ്ഞറെകാവും തൊടി സ്വരൂപ് മോഹന്‍ എന്നിവരെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് മുഖ്യമന്ത്രിയും മെയ് 4ന് ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിക്കുന്ന ടി.പി. ചന്ദ്രശേഖരന് അനുസ്മരണത്തില്‍ ആര്‍എംപിഐ മംഗത്റാം ഫസ്ലയും വരുന്നുണ്ട്.
വരുംദിവസങ്ങളില്‍ ഈ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യപകമാകാന്‍ സധ്യതയുണ്ടെന്നാണ് പാലീസിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: