Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജഗന്നാഥ ക്ഷേത്രത്തിലെ സിപിഎം അക്രമം : കളളപ്രചാരണവുമായി പാര്‍ട്ടിയും മുഖപത്രവും ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്താനുളള പാര്‍ട്ടി തീരുമാനത്തിന്റെ തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 07:08 pm IST
in Kannur

തലശ്ശേരി: ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കളളപ്രചാരണവുമായി പാര്‍ട്ടിയും മുഖപത്രവും. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന പച്ചക്കളളമാണ് പാര്‍ട്ടി മുഖപത്രം ഇന്നലെ ഒന്നാം പേജില്‍ പടച്ചുവിട്ടത്. നാലു മാസം പ്രായമുളള കുട്ടിയെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നും പത്രം പറയുന്നു. എന്നാല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുന്നേ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച് ക്ഷേത്രപരിസരത്ത് സിപിഎം സംഘം അഴിഞ്ഞാടുകയായിരുന്നു. സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ക്ഷേത്രോത്സവ പ്രദേശത്ത് മതചിഹ്നങ്ങളോ പാര്‍ട്ടി ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവജിയുടേയും മറ്റും ചിത്രം ആലേഖനം ചെയ്ത ടൗവ്വലുകളമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് ഇവ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ചെഗുവേരയുടെയും മറ്റും ചിത്രം പതിച്ച വസ്ത്രങ്ങള്‍ ധരിച്ച് കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ക്ഷേത്രപരിസരത്ത് സിപിഎം സംഘം തടിച്ചു കൂടുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. സിപിഎം നടപടിയെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതോടെ സിപിഎം സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഉത്സവസ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങള്‍ ചിതറി ഓടുന്നതിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിക്കേല്‍ക്കുകയായിരുന്നു. മറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യാതൊരുവിധ അക്രമവും ക്ഷേത്രപരിസരത്ത് നടത്തിയിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിഞ്ചുകുട്ടിയെ അക്രമിച്ചതായി വ്യാജ ഫോട്ടോ സഹിതം സിപിഎം മുഖപത്രം ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷേത്രപരിസരത്ത് വെച്ച് സിപിഎം സംഘം വ്യാപക അക്രമം നടത്തുകയും ചെയ്തു. എരഞ്ഞോളിയിലെ അനുരാഗ്, ശ്രീനാഥ് എന്നിവരുള്‍പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിസംഘം ക്രൂരമായി അക്രമിക്കുകയും വെട്ടിപ്പരിക്കേല്‍ക്കുകയും ചെയ്തു. ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീപകിന്റെ വാഹനം അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

സിപിഎം അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സൗകര്യത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന സിപിഎം സംഘം ഇവിടം കേന്ദ്രീകരിച്ചായിരുന്നു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ തടയുകയും ഉത്സവം കാണാനത്തിയ ഭക്തജനങ്ങളെ വ്യാപകമായി സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ നടന്ന ചാലാട്, കൊറ്റാളി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവാഘോഷങ്ങള്‍ സിപിഎം സംഘം അലങ്കോലപ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്തി ഭക്തജനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്നകറ്റുകയെന്ന സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടേയും തീരുമാനത്തിന്റെയും ഭാഗമാണ് ക്ഷേത്രോത്സവങ്ങള്‍ക്ക് നേരെയുള്ള സിപിഎം അക്രമം എന്ന് വ്യക്തമാവുകയാണ്. ഇതിന്റെ ഭാഗമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവ സ്ഥലത്ത് നടന്ന അക്രമവും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഉത്സവങ്ങളുമായി ബന്ധപ്പെട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് വ്യാപകമായതോടെ വളരെ ആസൂത്രിതമായി ജില്ലയിലെ ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കി ഭക്തജനങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റാനുളള ഗൂഢനീക്കം ഏതാനും നാളുകളായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പുതിയ വാര്‍ത്തകള്‍

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.