ചേര്‍ത്തല: മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ യുവതിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. താലൂക്ക് ഗവ. ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ വേളോര്‍വട്ടം സ്വദേശിനി 19നാണ് ആശുപത്രിയിലെത്തിയത്. കവിളില്‍ അടിയേറ്റ യുവതി കടുത്ത ചെവി വേദനയുമായാണ് അ ത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഇവരെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റുകയും ഇഎന്‍ടി യെ കാണാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇഎന്‍ടി ഇവരെ പരിശോധിക്കാതെ ഒപി ചീട്ട് വാങ്ങി വലിച്ചെറിയുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച് യുവതിയെ വീണ്ടും നിരീക്ഷണവിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഡോ. അനില്‍ വിന്സെന്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: