കണ്ണൂര്‍: ജില്ലയില്‍ നിന്നുള്ള എട്ടുപേരുടെ ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5.75 ലക്ഷം രൂപ അനുവദിച്ചു. വൃക്കരോഗബാധിതരായ പനേരിച്ചാല്‍ ജെസി നിവാസില്‍ കെ.കെ.രവീന്ദ്രന്, മയ്യില്‍ ഒറ്റപ്പനാല്‍ വീട്ടില്‍ കുഞ്ഞുമോവര്ക്ക് അമ്പതിനായിരം രൂപ വീതവും, കാന്‍സര്‍ ബാധിതരായ മാടായിക്കടവ് ഇ.ഐ.കെ. ഹൗസില്‍ നാരായണന് അമ്പതിനായിരം രൂപ, ചിറമ്മല്‍ പീടിക എടവന വീട്ടില്‍ ജീഷയ്ക്ക് എഴുപത്തയ്യായിരം രൂപ, പാടിയോട്ടുചാല്‍ മുണ്ടനടക്കല്‍ വീട്ടില്‍ കെ.സി.അമ്മിണിക്ക് ഒരു ലക്ഷം രൂപ, വാഹനാപകടത്തില്‍ പരിക്കേറ്റ നരീക്കാവളളി കിഴക്കേ വീട്ടില്‍ കെ.വി.സുഗുണന് ഒരു ലക്ഷം രൂപ, തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പാറപ്രം സാജിദ് മന്‍സിലില്‍ സലിമിന് ഒരു ലക്ഷം രൂപ, ചെറുവാഞ്ചേരി മടപ്പുരയ്ക്കല്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ചികില്‍സാ സഹായം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: