കുട്ടനാട്: കാലാവധി കഴിഞ്ഞ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തിയ പുറംബണ്ട് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. നിര്‍മ്മാണത്തിനെതിരെ നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.
മാര്‍ച്ച് മാസത്തില്‍ പുറംബണ്ട് നിര്‍മ്മാണത്തിന്റ് ബില്ലുകള്‍ കരാറുകാര്‍ക്ക് ലഭിക്കും. മുന്നൂറ്റി തൊണ്ണൂറ്റിയേഴ് പാടശേഖരങ്ങളിലെ പുറംബണ്ട് നിര്‍മ്മാണത്തില്‍ അന്‍പത്തി മൂന്നിടങ്ങളിലെ പുറംബണ്ടുകളുടെ കല്കെട്ടുകളിലാണ് വന്‍ അഴിമതി നടത്തിയിരിക്കുന്നതെന്നാണ് കര്‍ഷക പ്രതിനിധികള്‍ ചൂണ്ടി കാണിക്കുന്നത്.
നീലംപേരൂര്‍ പഞ്ചായത്തിലെ നടുവത്ത് പാടശേഖരം, കൈനകരി പഞ്ചായത്തിലെ പരുത്തി വളവ്, ഇരുമ്പനം, മീനപ്പള്ളി വാവക്കാട്, സൗത്ത് കന്നിട്ട കായല്‍, രാമങ്കരി മാമ്പുഴക്കരി ദേവസം അറുപത്, ൈഎക്കര നാല് പാണ്ടലം റോഡില്‍ വടക്കുംകരടുകരി കോ തേരിക്കാട് ,പുളിങ്കുന്ന് ശ്രീമൂലമംഗലം, അയ്യനാട്, വെളിയനാട്ടെ പള്ളിക്കണ്ടം, കരികടമ്പ്, നെടുമുടി കിഴക്കേക്കണ്ടം, ചമ്പക്കുളത്തെ കുളമ്പടി ചെറുകോട്, മുന്നൂറ് എന്നീ പാടശേഖരങ്ങളിലെ നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ആക്ഷേപം.
ഇവിടങ്ങളില്‍ പുറംബണ്ട് നിര്‍മ്മിച്ചപ്പോള്‍ ഫൗണ്ടേഷന്, ടോപ്പ്, നിര്‍ദ്ദേശിച്ച ആഴത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് മന്ത്രിമാരടക്കം നേരിട്ടെത്തി വിലയിരുത്തിയിട്ടുള്ളതാണ്. മാര്‍ച്ച് മുപ്പത്തിയൊന്നിനകം എന്തെങ്കിലും കാട്ടി ബില്ല് മാറിയെടുക്കാനാണ് കരാറുകാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
മതിയായ വിലയിരുത്തലുകള്‍ നടത്താതെ ഇവിടങ്ങളിലെ ബില്‍ കരാറുകാര്‍ക്ക് നല്‍കരുതെന്ന് കാട്ടി വിവിധ കര്‍ഷക സംഘടകളുടെ നേത്യത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: