Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു; സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 07:37 pm IST
in Kannur

കണ്ണൂര്‍: സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം. ക്ഷേത്രഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ നാട്ടുകാര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 72 മണിക്കൂര്‍ സത്യഗ്രഹ സമരം ആരംഭിച്ചു.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നത്. വര്‍ഷംതോറും നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് സന്ദര്‍ശനം നടത്തുമ്പോഴും ദളിത് വിഭാഗത്തില്‍ പിറന്നു എന്ന ഒറ്റക്കാരണത്താല്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാവാത്തതാണ് ദളിത് വിഭാഗങ്ങളെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ടിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ പുലയവിഭാഗത്തില്‍പ്പെട്ട ദളിത് കുടുംബങ്ങള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. വരുന്ന 8 മുതല്‍ 12 വരെയാണ് ഉത്സവത്തിന് മുന്നോടിയായുളള എഴുന്നളളത്ത് നടക്കുക. ഇന്ന് കാവില്‍ കയറല്‍ ചടങ്ങ് നടക്കും. ഈ വര്‍ഷമെങ്കിലും അയിത്താചരണം ഇല്ലാതാക്കന്‍ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ സമരം നടത്തുന്നത്. ഈ വര്‍ഷവും അയിത്താചരണം നിലനിര്‍ത്താന്‍ സിപിഎം നീക്കങ്ങള്‍ നടത്തുന്നതായി സമരക്കാര്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ദളിത് വിഭാഗങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രസമിതിയും തമ്മില്‍ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും ക്ഷേത്ര കമ്മറ്റി കലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.

അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ ദളിതര്‍ക്കെതിരായ അയിത്തം അവസാനിപ്പിക്കുക, അയിത്തം ആചരിച്ചതിന്റെ പേരില്‍ ക്ഷേത്രസമിതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക, ദളിതര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ജാതീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ജെആര്‍എസ് ചെയര്‍പേഴ്‌സണ്‍ സി.കെ.ജാനു സമരം ഉദ്ഘാടനം ചെയ്തു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ്, എസ്‌ജെഡി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് സതീശന്‍ പാനൂര്‍, തീയ്യ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവന്‍, ജെആര്‍എസ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ജെആര്‍എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറാഴ സ്വാഗതം പറഞ്ഞു.

കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ.ജാനു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.