Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:24 pm IST
in Samskriti

ഓഷോ പറഞ്ഞത്

ശ്രീരാമകൃഷ്ണ പരമഹംസര്‍ സമാധിയായി. സമാധിക്ക് തൊട്ടുമുമ്പ് അദ്ദേഹത്തെ രക്ഷിക്കാനാവില്ല’ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പരമഹംസരുടെ പത്‌നി ശാരദാദേവി വിതുമ്പി. ശ്രീരാമകൃഷ്ണ പരമഹംസരുടെ അവസാന വാക്ക് ഇതാണ്: അദ്ദേഹം ഭാര്യയോട് പറഞ്ഞു:

‘കരയരുത് , ഞാന്‍ മരിക്കാന്‍ പോകുകയല്ല. ഡോക്ടര്‍ പറഞ്ഞത് എന്റെ വസ്ത്രത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്.’

അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടായിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞു:

‘എനിക്കറിയാവുന്നിടത്തോളം അര്‍ബുദം എന്നിലില്ല. അത് വസ്ത്രത്തിനെയുള്ളു. അതു കൊണ്ടോര്‍ക്കുക, ശരീരം നിശ്ചലമായെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അവരെ വിശ്വസിക്കേണ്ട. എന്നെ വിശ്വസിക്കുക. ഞാന്‍ ജീവിക്കും’

ഭാരതത്തിന്റെ മുഴുവന്‍ ചരിത്രമെടുത്താലും ഭര്‍ത്താവ് ദേഹം വെടിഞ്ഞിട്ടും വിധവയാകാതിരുന്ന ഒരേയൊരാള്‍ ശാരദാദേവിയാണ്. എന്തെന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാരതത്തിലെ സ്ത്രീകള്‍ അവരുടെ ജീവിത രീതി അപ്പാടെ മാറ്റുമായിരുന്നു. അവര്‍ നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കില്ല. ആഭരണണങ്ങള്‍ ധരിക്കില്ല. ജീവിതത്തിന്റെ നിറങ്ങള്‍ അവരില്‍ നിന്നും കൊഴിഞ്ഞു പോയതിനാല്‍ .

പക്ഷേ, ശാരദാദേവി ജീവിതരീതിക്ക് മാറ്റം വരുത്തിയില്ല. ജനങ്ങള്‍ വിചാരിച്ചു, ദേവിക്ക് മനോനില തെറ്റിയെന്ന്.

‘അമ്മേ, അവിടുത്തെ ആഭരണങ്ങള്‍ ഉപേക്ഷിച്ചാലും, പ്രത്യേകിച്ച് വളകള്‍. അവിടുന്ന് ഇപ്പോള്‍ വിധവയാണ്,’ ചിലര്‍ അഭ്യര്‍ഥിച്ചു.

ശാരദാദേവിക്ക് ചിരി വന്നു.

‘ഞാന്‍ നിങ്ങളില്‍ വിശ്വസിക്കണമോ, അതോ പരമഹംസരില്‍ വിശ്വസിക്കണോ? അദ്ദേഹം പറഞ്ഞത് വസ്ത്രമാണ് പോകുന്നത്. ഞാനല്ല’ എന്നാണ്. ഞാന്‍ അദ്ദേഹത്തെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെയല്ല. അതു കൊണ്ട് ഞാന്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണോ അതോ രാമകൃഷ്ണ ദേവന്‍ പറഞ്ഞത് വിശ്വസിക്കണോ?’

ശാരദാദേവി ശ്രദ്ധിച്ചത് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതാണ്.

ഉള്ള് നിറഞ്ഞ ആനന്ദത്തോടെയാണവര്‍ ജീവിച്ചത്. ശ്രീരാമകൃഷ്ണരുടെ വാക്കുകളില്‍ കൊടുത്ത ശ്രദ്ധ ദേവിയെ ആകെ മാറ്റി. ശരീരമല്ല യഥാര്‍ഥം എന്ന സത്യം ആ തപസ്വിനി മനസ്സിലാക്കി.

ദിവസവും രാത്രി കിടക്ക വിരിച്ച് തയ്യാറാക്കി ശാരദാദേവി പരമഹംസരുടെ മുറിയില്‍ പോയി പറയും: ‘പരമഹംസദേവാ, വരിക ഉറങ്ങാന്‍ സമയമായല്ലോ ‘

അവര്‍ ഭക്ഷണം തയ്യാറാക്കി എപ്പോഴത്തെയും പോലെ സന്തോഷത്തോടെ മനോഹരമായി കീര്‍ത്തനങ്ങള്‍ പാടി ശ്രീരാമകൃഷ്ണ പരമഹംസരെ വിളിക്കും.

‘വരിക, പരമഹംസദേവാ, ഭക്ഷണം തയ്യാറായിരിക്കുന്നു.’

ആ അമ്മ പരമമായതിനെ അറിഞ്ഞിരുന്നു. ഈ ജീവിതരീതി ഒരു ദിവസത്തേക്കല്ല ജീവിതാവസാനംവരെ ശാരദാദേവി തുടര്‍ന്നിരുന്നു. ‘ഞാനല്ല എന്റെ വസ്ത്രമാണ് ഇല്ലാതാകുന്നത് ‘ എന്ന ശ്രീരാമകൃഷ്ണരുടെ ലളിതമായ വാക്കുകള്‍ തന്നെ അവരെ മാറ്റി. ആ പുണ്യചരിത വിശുദ്ധീകരിക്കപ്പെട്ടു. ബോധോദയം സിദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Entertainment

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.