Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശ്രദ്ധ വേണം സ്വന്തം മുടക്കുമുതലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 06:25 pm IST
inBusiness

ഒരു ബിസിനസ് സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യമായ മൂന്നു പ്രധാന വിഭവശേഷികളാണ് മനുഷ്യയത്‌നം, ധനം, സമയം എന്നിവ. സ്ഥാപനത്തിന്റെ പ്രവര്‍ത്തന വിജയം ഇവയെ ഏകോപിപ്പിച്ച് കാര്യക്ഷമമായി എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതില്‍ ശ്രദ്ധിക്കേണ്ട ഒന്നുരണ്ടു വസ്തുതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

സ്വന്തമായുള്ള കുറെ ധനം ഒരു ബിസിനസില്‍ മുതല്‍മുടക്കി നിക്ഷേപിക്കാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നു കരുതുക. നന്നായി പ്രവര്‍ത്തിക്കുന്ന തുടര്‍ന്നും വിജയസാധ്യതയുള്ള ഒരു സ്ഥാപനത്തിലാണോ അതോ മോശമായി നടക്കുന്ന മറ്റൊന്നിലാണോ നിങ്ങളുടെ മുതല്‍മുടക്കുക? ഒട്ടും ശങ്കിയ്‌ക്കാതെ മറുപടിയുണ്ടാവും- ആദ്യം സൂചിപ്പിച്ച സ്ഥാപനത്തിലാണെന്ന്.

എന്നാല്‍ ബിസിനസ് സ്വയം ഏറ്റെടുത്ത് നടത്തുന്നവര്‍, പ്രത്യേകിച്ചും അതിന്റെ മേല്‍ത്തട്ടിലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ വസ്തുനിഷ്ഠമായ ഈ ‘വകതിരിവ്’ കാണിയ്‌ക്കാത്തതെന്താണ്? മറിച്ച് അവരുടെ നിരന്തരമായ ശ്രദ്ധയും വേവലാതികളുമെല്ലാം താണ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെ ചുറ്റിപ്പറ്റിയാണെന്നു കാണുന്നു. ഇവമൂലം കമ്പനിക്ക് ദിവസവും എത്ര നഷ്ടം വരുന്നു, എങ്ങനെ ഇതുകളെ ശരിയാക്കിയെടുക്കാം എന്നൊക്കെയാവും ഭൂരിപക്ഷം ചിന്തകളും ചര്‍ച്ചകളും. ഒരുപക്ഷെ തങ്ങളുടെ തന്നെ പോരായ്‌മകള്‍ക്കും കഴിവുകേടുകള്‍ക്കും ‘അലീബി’ അല്ലെങ്കില്‍ ഒഴികഴിവ് കണ്ടെത്താനുള്ള മനുഷ്യസഹജമായ പ്രവണതയാവാം ഇതിനുപിന്നില്‍. മനുഷ്യവിഭവശേഷിയുടെ വിനിയോഗത്തില്‍ ഇത് വളരെ പ്രകടമായ ഒരു വസ്തുതയാണ്.

‘പാരെറ്റോയുടെ സിദ്ധാന്ത’ത്തെക്കുറിച്ച് (പാരെറ്റോസ് പ്രിന്‍സിപ്പിള്‍) കേട്ടിരിക്കും. വില്‍ഫെഡോ പാരെറ്റോ (1848-1923) ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്നു. മനുഷ്യയത്‌നം ഉപയോഗിക്കുന്ന ഏത് മേഖലയിലായാലും 80 ശതമാനം ഫലമുണ്ടാക്കിയെടുക്കുന്നത് 20 ശതമാനം വരുന്ന അധ്വാനികളുടെ ശ്രമംകൊണ്ടാണെന്ന് തന്റെ പഠനങ്ങളിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. 80-20 റൂള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സമൂഹ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും ഇതിനു പ്രസക്തിയുണ്ടെന്ന് പാരെറ്റോ കണ്ടു. (അദ്ദേഹത്തിന്റെ കാലത്ത് ഇറ്റലിയിലെ 20 ശതമാനം വരുന്ന ന്യൂനപക്ഷമാണ് 80 ശതമാനം വരുന്ന സ്വത്തുക്കളും കൈയടക്കിവച്ചിരിക്കുന്നത് എന്നായിരുന്നു പാരെറ്റോ കണ്ടെത്തിയ ആദ്യത്തെ സത്യം!)

ബിസിനസ്, വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ഈ തത്വത്തിന് ഏറെ പ്രസക്തിയുള്ളതായി കാണാം. കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും, 20-25 ശതമാനം വരുന്ന ഒരു വിഭാഗം മാത്രമേ ആത്മാര്‍ത്ഥമായി അധ്വാനിക്കുന്നവരും സ്വന്തം കഴിവുകള്‍ ഉപയോഗിക്കുന്നവരുമായി ഉണ്ടാവുകയുള്ളൂ. പ്രവര്‍ത്തനത്തില്‍ അധികം മേല്‍നോട്ടം ആവശ്യമില്ലാത്ത ഇവര്‍ ഏറെക്കുറെ സ്വാശ്രയശീലരായിരിക്കും. ശേഷിക്കുന്നവരില്‍ ഏതാണ്ട് ‘ശരാശരി’ നിലവാരമുള്ളവര്‍ നാല്‍പതു മുതല്‍ അമ്പതുവരെ ശതമാനം വരാം. ബാക്കിയുള്ളവര്‍ തീരെ മോശനിലവാരത്തില്‍പ്പെട്ടവരും.

ആദ്യവിഭാഗത്തില്‍പ്പെട്ടവരുടെ കഠിനാധ്വാനഫലമായിട്ടായിരിക്കും സ്ഥാപനം നിലനിന്നുപോകുന്നതും വളരുന്നതുമൊക്കെ. യഥാര്‍ത്ഥത്തില്‍ ഇവരിലാണ് മാനേജ്‌മെന്റിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടത്. അവരെ കൂടുതല്‍ പ്രോത്‌സാഹിപ്പിക്കേണ്ടതും അവരുടെ അധ്വാനത്തിന് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടതും സ്ഥാപനത്തിന്റെ താല്‍പര്യത്തിന് സുപ്രധാനമാണ്. ഇതിനര്‍ത്ഥം മോശനിലവാരത്തിലുള്ളവരെ അവഗണിക്കണമെന്നല്ല. എന്നാല്‍ ഇത്തരക്കാരെ നന്നാക്കിയെടുക്കാനുള്ള ശ്രമം മുന്‍നിരക്കാരെ ‘അവരുടെ പാട്ടിനുവിടുന്ന’ രീതിയിലാവരുത്. ജോലിക്ക് സമര്‍ത്ഥരായ ജീവനക്കാര്‍ക്കുള്ള വേതനംതന്നെ താണനിലവാരത്തിലുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നാല്‍ അധികം വൈകാതെ ഗുണമേന്മയുള്ളവര്‍ പ്രോത്‌സാഹനവും പ്രചോദനവും ഇല്ലാതെ ശരാശരി നിലവാരത്തിലേക്കു താഴും. സ്ഥാപനത്തില്‍ താണനിലവാരക്കാരുടെ എണ്ണം കൂടിവരികയും ചെയ്യും.

ഇതേ തത്വം തന്നെ മനുഷ്യേതര വിഭവശേഷികളുടെ വിനിയോഗത്തിലും ബാധകമാണ്. തല്‍ക്കാല ലാഭസിദ്ധി മുന്നില്‍ക്കണ്ട് ദീര്‍ഘകാല നേട്ടങ്ങളെ അവഗണിക്കുന്ന ഒരു ്രപവണത ചില ബിസിനസ് നേതൃത്വങ്ങളില്‍ കാണാം. ഉദാഹരണത്തിന് കഠിനമായി ശ്രമിച്ച് ഒന്നോ രണ്ടോ മാസത്തെ വിറ്റുവരവ് വന്‍തോതില്‍ വര്‍ധിപ്പിച്ചശേഷം വാര്‍ഷികനേട്ടങ്ങള്‍ കൈവരിയ്‌ക്കാതെ പോകുന്നതില്‍ അര്‍ത്ഥമുണ്ടോ? നന്നായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍, വാഹനങ്ങള്‍എന്നിവ സമയാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ ‘ഓവര്‍ലോഡി’ല്‍ പ്രവര്‍ത്തിപ്പിച്ച് പിന്നീട് കുഴപ്പത്തില്‍ ചെന്നുചാടിയിട്ടുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം നേടിത്തരുന്ന കാര്യക്ഷമതയുള്ള വരുമാനസ്രോതസ്സുകളെ ഒരിക്കലും അവഗണിക്കരുത്; അവ എണ്ണത്തില്‍ കുറവായാല്‍പ്പോലും. അവയുടെ വളര്‍ച്ചക്കും നവീകരണത്തിനുമുള്ള നീക്കിയിരുപ്പുകള്‍ തക്കസമയത്തുതന്നെ ഉപയോഗിക്കണം. മറിച്ചു സംഭവിച്ചാല്‍ സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിക്കുകയും മാര്‍ക്കറ്റിലെ സാന്നിധ്യം കുറഞ്ഞുവരികയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയും പ്രോത്‌സാഹനവും കൂടുതല്‍ പതിയേണ്ടത് സ്ഥാപനത്തിന് പ്രയോജനപ്പെടുന്ന വിഭവശേഷികൡലും പ്രതേ്യകിച്ച് ജോലിക്കു സമര്‍ത്ഥരായ എക്‌സിക്യൂട്ടീവുകൡലും ജീവനക്കാരിലുമാണ്. നല്ലകാലത്തും പ്രതിസന്ധിഘട്ടങ്ങളിലും വലിയ ഒരു ശതമാനം വരാവുന്ന ‘ശരാശരി’ നിലവാരക്കാരെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന മാതൃകാനുസാരമായ ഒരു സന്ദേശമായിരിക്കും ഇത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.