Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വേനലെത്തും മുമ്പേ പുഴകള്‍ വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 12:20 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: വേനലെത്തും മുമ്പേ തന്നെ ജില്ലയിലെ പ്രധാന പുഴകളെല്ലാം വറ്റിവരണ്ടു. ഇതോടെ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ എന്നിവിടങ്ങളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമായി കുറഞ്ഞു. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും സ്ഥിതി ഏറെ ഗുരുതരമാണ്. കിണറുകളില്‍ ഒരുമീറ്ററോളവും ചിലയിടങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ മൂന്നുമീറ്ററും വെള്ളം താഴ്ന്നതായി വാട്ടര്‍ അതോറിട്ടിയുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ തടയണകള്‍ നിര്‍മ്മിച്ചതാണ് പ്രതിസന്ധിയില്‍ അല്‍പ്പമെങ്കിലും ആശ്വാസമാവുന്നത്. തടയണകളുളള മേഖലകളില്‍ വരുന്ന രണ്ട് മാസത്തേക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണ ജനുവരിയിലാണ് തടയണകള്‍ നിര്‍മ്മിക്കാറെങ്കില്‍ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ഇത്തവണ ഡിസംബറില്‍ തന്നെ നിര്‍മ്മിച്ചു. കൂടുതല്‍ തടയണകള്‍ നിര്‍മ്മിച്ച് വെളളം ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. പാണ്ടിക്കാട് ഒറവമ്പ്രത്തും ഒതുക്കുങ്ങല്‍ മാണക്കോത്ത് കടവിലും അടിയന്തരമായി തടയണകള്‍ കെട്ടണമെന്ന ആവശ്യം ശക്തമാണ്.

ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ മാസവും വിവിധ പ്രദേശങ്ങളിലുളള 28 കിണറുകളിലെയും 30 കുഴല്‍ക്കിണറുകളിലേയും ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നുണ്ട്. ഏഴ് ശതമാനം കുഴല്‍ക്കിണറുകളിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുമീറ്റര്‍ വെള്ളം താഴ്ന്നതായി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ, കാരക്കുന്ന്, നിലമ്പൂര്‍ മേഖലകളിലാണിവ.

വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുളള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ത്രിതല പഞ്ചായത്തുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്കവരും ഗൗരവത്തിലെടുത്തില്ല. ജില്ലയിലെ പ്രധാന നെല്ലറയായ നന്നമ്പ്ര മേഖലയിലെ വെഞ്ചാലിയിലെ ഏക്കര്‍കണക്കിന് വയലുകളാണ് മാസങ്ങള്‍ക്ക് മുമ്പേ തന്നെ കരിഞ്ഞുണങ്ങിയത്. നന്നമ്പ്ര പഞ്ചായത്തിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും പരിധിയില്‍പ്പെട്ട പാറയില്‍ പുഴക്കടവില്‍ താത്കാലിക തടയണ കെട്ടിയാല്‍ നെല്‍പാടങ്ങളിലേക്ക് കൂടുതല്‍ വെളളമെത്തിക്കാനാവും. വര്‍ഷങ്ങളായി കര്‍ഷകരും നാട്ടുകാരും ഈ ആവശ്യം ഉന്നയിക്കുമ്പോഴും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 32 ശതമാനം മഴകുറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 600 മില്ലീ ലിറ്റര്‍ മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2006ല്‍ 3,574 മില്ലിലിറ്റര്‍ മഴ ലഭിച്ച സ്ഥാനത്തിത് 2,978 ആയി കുറഞ്ഞു. 2009ല്‍ ലഭിച്ച 3,089 മില്ലീ ലിറ്റര്‍ മഴ മാത്രമാണ് ആശ്വാസമേകുന്നത്.

വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് കിണറും കുഴല്‍ക്കിണറുകളും കുഴിക്കുമ്പോള്‍ പഞ്ചായത്തിന്റെയും ഭൂഗര്‍ഭജല വകുപ്പിന്റെയും അനുമതി വാങ്ങണമെന്നത് പാലിക്കപ്പെടുന്നില്ല, വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമായി കുഴിക്കുന്നു, പുഴകളില്‍ വേണ്ടത്ര തടയണകള്‍ നിര്‍മ്മിച്ചില്ല, തടയണകളില്‍ നിന്ന് അനധികൃതമായി വെളളം ഊറ്റുന്നു, വരള്‍ച്ച നേരിടാനുളള പദ്ധതികളില്‍ ത്രിതലപഞ്ചായത്തുകള്‍ വീഴ്ചകാട്ടി ഇതൊക്കെയാണ് വരള്‍ച്ച ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.